ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പത്ത് ലക്ഷമാണ് ഗവണ്‍മെന്‍റ് എന്റെ മോന് ഇട്ട വില; അതവര്‍ തിരിച്ചെടുത്തോട്ടെ; ഞങ്ങള്‍ക്ക് വേണ്ടത് നീതി-ജിഷ്ണുവിന്റെ അച്ഛന്‍

പാമ്പാടി നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥി കോളേജ് അധികൃതരില്‍ നിന്നുള്ള പീഡനത്തെ തുടര്‍ന്ന് ദുരൂഹമായി മരണപ്പെട്ടിട്ടു ഒരു മാസം കഴിഞ്ഞിരിക്കുന്നു. സംഭവം നടന്ന ഉടനെ വിദ്യാര്‍ത്ഥി സംഘടനകളും മറ്റും ശക്തമായ സമരവുമായി രംഗത്ത് വന്നു. മാധ്യമങ്ങളും നവമാധ്യമങ്ങളും ചര്‍ച്ചകള്‍ ഒരുപാട് നടത്തി. വിവിധ സംഘടനാ നേതാക്കള്‍ ജിഷ്ണുവിന്റെ അമ്മയെയും അച്ഛനെയും ആശ്വസിപ്പിക്കാന്‍ മത്സരിച്ചു. ഗവണ്‍മെന്‍റ് പത്തു ലക്ഷം രൂപ ജിഷ്ണുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്തു. ലോ അക്കാദമി സമരം വന്നതോടെ ജിഷ്ണുവിനെയും കുടുംബത്തെയും എല്ലാവരും മറന്നു. ജിഷ്ണു പഠിച്ചിരുന്ന കോളേജിലെ കുട്ടികളുടെ രക്ഷിതാക്കള്‍ എങ്ങനെയെങ്കിലും കോളേജ് ഒന്നു തുറന്ന് മക്കളുടെ ഭാവി സുരക്ഷിതമാക്കിയാല്‍ മതി എന്ന ചിന്തയിലാണ്. ഇവിടെ ഉയരുന്ന കുറേ ചോദ്യങ്ങള്‍ ഉണ്ട്. ജിഷ്ണുവിനും കുടുംബത്തിനും നീതി കിട്ടാന്‍ വൈകുന്നതെന്ത്? ജിഷ്ണുവിനെ മരണത്തിന് കാരണമായവര്‍ നിയമത്തിന്റെ പിടിയിലാകാത്തത് എന്തുകൊണ്ട്? കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?ഇനിയും ജിഷ്ണുമാര്‍ ഉണ്ടാകാതിരിക്കണമെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടേണ്ടതല്ലേ?

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ തേടിയാണ് ജിഷ്ണുവിന്‍റെ മരണത്തിന് ഒരു മാസം തികയുന്ന ദിവസം വടകര വളയത്തിനടുത്ത് പൂവംവയല്‍ എന്ന സ്ഥലത്തെ ജിഷ്ണുവിന്റെ വീട്ടില്‍ എത്തിയത്. നീതി കിട്ടിയില്ലെങ്കില്‍ ഞങ്ങള്‍ നെഹ്റു കോളേജ് ചെയര്‍മാന്‍റെ വസതിക്ക് മുന്‍പില്‍ സമരമിരിക്കും എന്നാണ് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ കെ പി അഴിമുഖത്തോട് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്;

പത്തു ലക്ഷമാണ് ഗവണ്‍മെന്‍റ് എന്‍റെ മോന്‍റെ ജീവന്‍റെ വിലയായി കണക്കാക്കിയിട്ടുള്ളത്. അവരത് തിരിച്ചെടുത്തോട്ടെ. എനിക്കതിന്‍റെ ആവശ്യം ഒന്നും ഇല്ല. പാവപ്പെട്ടവരെ സഹായിക്കാന്‍ എന്‍റെ മോന്‍ ഒരു സംഘടന തുടങ്ങിയിരുന്നു. മരിക്കുന്നതിന്‍റെ പത്തു പതിനഞ്ച് ദിവസം മുന്‍പ് അവനും സുഹൃത്തുക്കളും വയനാട്ടിലെ ആദിവാസി കോളനിയില്‍ അരിയും മറ്റ് സാധനങ്ങളും വിതരണം ചെയ്തിരുന്നു. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളെ സഹായിക്കാന്‍ അവന്‍ ഇടക്ക് എന്നോടു പൈസ വാങ്ങാറുണ്ട്. അവനും കൂട്ടുകാരും ചേര്‍ന്ന് രക്തം ദാനം ചെയ്യാനുള്ള ഒരു ഗ്രൂപ്പും ഉണ്ടാക്കിയിരുന്നു. ഞാന്‍ ആ പത്തു ലക്ഷം വാങ്ങിയത് എന്‍റെ മകന് ഇഷ്ടമുള്ള ഇതുപോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്നു കരുതിയാണ്.

കൃഷ്ണദാസും മറ്റുള്ളവരും വന്‍കിടക്കാരാണ്. ഞാന്‍ നോക്കുമ്പോള്‍ നമ്മുടെ ഗവണ്‍മെന്‍റും അവരെ സപ്പോര്‍ട്ട് ചെയ്യുന്നതായിട്ടാണ് കാണുന്നത്. എന്‍റെ മോന്‍ പോയിട്ട് ഒരു മാസമായി. കോളേജില്‍ നിന്നു മൂന്നുപേരെ പുറത്താക്കിയിട്ടുണ്ട്. അവരെ എന്തുകൊണ്ട് പോലീസ് ചോദ്യം ചെയ്യുന്നില്ല. നാലു ദിവസം പോലീസ് അവിടെ അരിച്ച് പെറുക്കിയിട്ടും ഒന്നും കിട്ടിയിട്ടില്ല. അഞ്ചാം ദിവസം ഒരു തുണ്ട് പേപ്പറും കൊണ്ട് അവര്‍ വന്നു. അവന്‍ കോപ്പിയടിച്ചതാണെന്നും പറഞ്ഞു. കിരണ്‍ നായര്‍ എന്ന ഉദ്യോഗസ്ഥനാണ് അത് കൊണ്ടുവന്നത്. അവന്റെ പഴയ നോട്ട്ബുക്കൊക്കെ നോക്കിയിട്ട് അവര് പോയി. പിന്നെ കുറെ ദിവസം കഴിഞ്ഞപ്പോള്‍ അവിടുന്ന് ഒരു എസ് ഐ വന്നു. അവന്റെ ഒപ്പ് നോക്കാന്‍ വേണ്ടി ഇവിടത്തെ ബാങ്കില്‍ പോയി. അവന്‍ പഠിച്ച സ്കൂളില്‍ പോയി. അവര്‍ കാണിച്ച ആത്മഹത്യാ കുറിപ്പ് അവന്‍റെതൊന്നും അല്ല. അത് അവര്‍ കെട്ടിച്ചമച്ചതാണ്. 4.42 നാണ് ഈ പ്രവീണ്‍ മാഷ് എന്റെ മോന്‍ ജിഷ്ണു പ്രണോയിയോടും തൊട്ടടുത്തിരിക്കുന്ന ജിഷ്ണു രാജിനോടും കോപ്പിയടിച്ചെന്നും പറഞ്ഞു എഴുന്നേല്‍ക്കാന്‍ പറയുന്നത്. പത്തു പതിനഞ്ച് മിനുട്ട് അവിടെ വെച്ചു തന്നെ എന്‍റെ മകനെ ആ അധ്യാപകന്‍ ഹരാസ് ചെയ്തു. പിന്നെ പി ആര്‍ ഓ യുടെ റൂമില്‍ കൊണ്ടുപോയി. അവിടെ നിന്നും അവരവനെ മാനസികമായും ശാരീരികമായും വല്ലാതെ പീഡിപ്പിച്ചു. അതാണ് മോന്‍ അങ്ങനെ ചെയ്തത്. അത്രത്തോളം താങ്ങാന്‍ പറ്റിയിട്ടുണ്ടാവില്ല അവന്. അല്ലാതെ അവനൊരിക്കലും അങ്ങനെ ചെയ്യില്ല.

കിരണ്‍ നായര്‍ എന്ന പോലീസ് ഓഫീസറെ കുറിച്ച് ഞങ്ങള്‍ക്ക് നല്ല അഭിപ്രായമാണ്. അവരുടെ കൂടെയുള്ള സന്തോഷ്, അഷ്റഫ് എന്നിവര്‍ കേസ് അട്ടിമറിക്കുമോ എന്നു ഞങ്ങള്‍ ഭയക്കുന്നുണ്ട്. 220 ഓളം ഞങ്ങളുടെ ആള്‍ക്കാരെ അതായത് കുട്ടികളെയും ബന്ധുക്കളെയും അടക്കം അവര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. അതേസമയം കുറ്റാരോപിതരായ മൂന്നുപേര്‍ അവരുടെ മുന്നില്‍ ഉണ്ടായിട്ടും അവരെ വിളിപ്പിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല. കോളേജ് അധികൃതര്‍ വന്‍ശക്തികളാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് പേടിയുണ്ട്.

കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നു ഇതുവരെ ആരും ഇങ്ങോട്ട് വരികയോ വിളിക്കുകയോ ചെയ്തിട്ടില്ല. അവിടത്തെ കുട്ടികളും രക്ഷിതാക്കളും ഒക്കെ വന്നിരുന്നു. അവിടുന്നു 35 കുട്ടികള്‍ കഴിഞ്ഞ ദിവസം ഇവിടെ വന്നിരുന്നു. അവരെന്നോട് പറഞ്ഞു. അങ്ങനെ ഒരു സംഭവം അവിടെ നടന്നിട്ടില്ല എന്നാണ്. ജിഷ്ണുവിന് കോപ്പിയടിക്കേണ്ട ആവശ്യം ഇല്ല. അവന് ക്ളാസ്സില്‍ രണ്ടാം സ്ഥാനം ഉണ്ടായിരുന്നു. പേരോട് സ്കൂ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......