ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലോ അക്കാഡമി സമരം വിജയിച്ചു

 29 ദിവസം പിന്നിട്ട ലോ അക്കാഡമി ലോ കോളേജിൽ നടന്നുകൊണ്ടിരുന്ന വിദ്യാർത്ഥി സമരം വിജയകരമായ പരിസമാപ്തിയിലേക്ക്. വിദ്യാർത്ഥികളും മാനേജ്‌മെന്റും വിദ്യാഭാസ മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് പുതിയ കരാർ ഉരുത്തിരിഞ്ഞത്. വിദ്യാഭാസ മന്ത്രി ഒപ്പിട്ട കരാറിൽ, ഗവേർണിംഗ് ബോഡിയുടെ തീരുമാന പ്രകാരം ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് നീക്കിയെന്നും, സർവകലാശാല നിയമപ്രകാരം യോഗ്യതയുള്ള പുതിയ പ്രിൻസിപ്പലിനെ നിയമിക്കുമെന്നും പറയുന്നു. പുതിയ കരാറിൽ നിന്നും മാനേജ്‌മന്റ് വ്യതിചലിച്ചാൽ സർക്കാർ ഇടപെടുമെന്ന വളരെ നിർണായകമായ തീരുമാനവും ഈ കരാറിന്റെ ഭാഗമായി ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ തവണ മാനേജ്‌മെന്റുമായി കരാറിൽ ഒപ്പിട്ട ശേഷം സമരത്തിൽ നിന്ന് പിന്മാറിയ എസ് എഫ് ഐ യും പുതിയ കരാറിൽ ഒപ്പുവച്ചു. എസ് എഫ് ഐ യ്ക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി എം വിജിൻ ആണ് പുതിയ കരാറിൽ ഒപ്പു വച്ചിരിക്കുന്നത്.

മുൻപ് എസ് എഫ് ഐ ഉണ്ടാക്കിയ കരാറിൽ നിന്ന് വ്യത്യസ്തമായി കാലാവധി സൂചിപ്പിക്കാത്ത മാറ്റിനിർത്താലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് പെൺ കൂട്ടായ്മയുടെ പ്രതിനിധി ആര്യ വി ജോൺ അഭിപ്രായപ്പെട്ടു. കരാറിന്റെ ലംഘനം ഉണ്ടായാൽ സർക്കാരിടപെടുമെന്ന ഉറപ്പും വിദ്യാഭാസ മന്ത്രിയുടെ ഭാഗത്തു നിന്നും കിട്ടിയിട്ടുണ്ടെന്നും അത് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആര്യ കൂട്ടി ചേർത്തു. സെമിഫൈനലിൽ തോറ്റവർ ഫൈനൽ കളിച്ചുവെന്നു പരാമർശമാണ് ചർച്ചയിലെ എസ് എഫ് ഐ സാന്നിധ്യത്തെ കുറിച്ച് എ ഐ എസ് എഫ് നേതാക്കൾ പ്രതികരിച്ചത്.

എഫ് ഐ യുമായി മാനേജ്‌മന്റ് ഉണ്ടാക്കിയിരുന്ന കരാറിൽ പ്രിൻസിപ്പലായ ലക്ഷ്മി നായർ സ്ഥാനം ഒഴിഞ്ഞു വൈസ് പ്രിൻസിപ്പലിനെ ചുമതല ഏല്പിക്കുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ വൈസ് പ്രിൻസിപ്പലിന് സർവലകലാശാല നിയമ പ്രകാരം പ്രിൻസിപ്പൽ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല എന്ന വിവരം പുറത്തു വന്നിരുന്നു. അത് മാത്രമല്ല 5 വർഷത്തെ കലാപരിധിയും ഈ കരാറിന്റെ ഭാഗമായുണ്ടായിരുന്നു. ഇപ്പോൾ ഉണ്ടായിരിക്കുന്ന കരാറിൽ ഇത്തരം അവ്യക്തതകൾ നിലനിൽക്കുന്നില്ല. കലാപരിധി ഒന്നും നിർദേശിക്കാത്ത ഒരു പുതിയ കരാറാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......