റിലയന്‍സ് സർക്കാരിന് എണ്ണൂറ് കോടി രൂപ നഷ്ടം വരുത്തി : നടപടിയെടുക്കാൻ മുതിർന്ന ടെലികോം സെക്രട്ടറിയെ കേന്ദ്ര സർക്കാർ തെറിപ്പിച്ചു
"സർക്കാരിലെയും ബിജെപി യിലെയും പ്രമുഖരുമായി ഉറ്റബന്ധം പുലർത്തുന്ന റിലയന്‍സിന് വഴങ്ങിയില്ലെങ്കില്‍ എത് ഉന്നത ഉദ്യോഗസ്ഥരെയും സ്ഥലംമാറ്റിയും തരംതാഴ്ത്തിയും പ്രതികാരംചെയ്യുമെന്ന് ആവര്‍ത്തിച്ചു തെളിയിച്ച് ടെലികോംവകുപ്പ്."
ദീപകിനെയാണ് അദ്ദേഹം ഔദ്യോഗിക വിദേശപര്യടനത്തിലിരിക്കെ മുന്നറിയിപ്പില്ലാതെ മാറ്റിയത്. വാണിജ്യമന്ത്രാലയത്തില്‍ പ്രത്യേക ഡയറക്ടര്‍ എന്ന തസ്തികയിലാണ് പുതിയ നിയമനം. ഈ തസ്തികയില്‍ ഒരാള്‍ നിലവിലുള്ളപ്പോഴാണ് ദീപകിനെയും നിയമിച്ചത്.റിലയന്‍സ് ജിയോയുടെ സൌജന്യവാഗ്ദാനങ്ങള്‍മൂലം സര്‍ക്കാരിനുണ്ടായ 800 കോടി രൂപയുടെ നഷ്ടവും ടെലികോം വ്യവസായമേഖലയിലുണ്ടായ വലിയ തിരിച്ചടിയും ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്ക് ദീപക് കത്തയച്ചതിനു തൊട്ടുപിന്നാലെയാണ് സ്ഥാനചലനം. ടെലികോംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ഇടപെടാനും നടപടിയെടുക്കാനും അധികാരമുള്ള ട്രായ് സ്വകാര്യ ടെലികോംകമ്പനികളുടെ താളത്തിനൊത്തു തുള്ളുന്നതില്‍ ടെലികോം കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ദീപക് എതിര്‍പ്പറിയിച്ചിരുന്നു. ടെലികോംകമ്പനികള്‍ നല്‍കുന്ന സൌജന്യ ഓഫറുകള്‍ക്ക് 90 ദിവസത്തെ കാലാവധി മാത്രമേയുള്ളൂവെന്നിരിക്കെ, അനന്തമായി നീളുന്ന സൌജന്യവാഗ്ദാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അദ്ദേഹം ട്രായ്ക്ക് നിര്‍ദേശം നല്‍കി. സ്വന്തം നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനെങ്കിലും ട്രായ് തയ്യാറാകണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കത്തെഴുതിയതിനു തൊട്ടുപിന്നാലെയാണ് മാറ്റം. ഈ സ്ഥാനചലനത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നേരിട്ടത് ദീപകിനെ ഡബ്ള്യുടിഒയുടെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കാനിരിക്കുകയാണ് എന്ന മറുപടിയോടെയാണ്. എന്നാല്‍ ഈ നിയമനം നടക്കാന്‍ ഇനിയും മൂന്നുമാസം കഴിയണം. ഇപ്പോള്‍ നിയമിച്ച വാണിജ്യമന്ത്രാലയത്തിലാകട്ടെ നിലവിലുള്ള സ്പെഷ്യല്‍ ഡയറക്ടര്‍ വിരമിക്കുന്നത് മേയിലാണ്.ബാഴ്സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ ടെലികോം സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം പങ്കെടുക്കുമ്പോഴാണ്, തിരിച്ചെത്തുന്നതിനുപോലും കാത്തുനില്‍ക്കാതെ ഒഴിവാക്കിയത്. പൊതുമേഖലാ ടെലികോം കമ്പനികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ക്രിയാത്മക നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയിരുന്ന ദീപകിനെ ഒഴിവാക്കിയത് സ്വകാര്യകമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രം. ദീപകിന്റെ സ്ഥാനചലനം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ബിഎസ്എൻഎല്ലിനെയാണ്.......
ദീപകിനെയാണ് അദ്ദേഹം ഔദ്യോഗിക വിദേശപര്യടനത്തിലിരിക്കെ മുന്നറിയിപ്പില്ലാതെ മാറ്റിയത്. വാണിജ്യമന്ത്രാലയത്തില്‍ പ്രത്യേക ഡയറക്ടര്‍ എന്ന തസ്തികയിലാണ് പുതിയ നിയമനം. ഈ തസ്തികയില്‍ ഒരാള്‍ നിലവിലുള്ളപ്പോഴാണ് ദീപകിനെയും നിയമിച്ചത്.റിലയന്‍സ് ജിയോയുടെ സൌജന്യവാഗ്ദാനങ്ങള്‍മൂലം സര്‍ക്കാരിനുണ്ടായ 800 കോടി രൂപയുടെ നഷ്ടവും ടെലികോം വ്യവസായമേഖലയിലുണ്ടായ വലിയ തിരിച്ചടിയും ചൂണ്ടിക്കാട്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ക്ക് ദീപക് കത്തയച്ചതിനു തൊട്ടുപിന്നാലെയാണ് സ്ഥാനചലനം. ടെലികോംമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ ഇടപെടാനും നടപടിയെടുക്കാനും അധികാരമുള്ള ട്രായ് സ്വകാര്യ ടെലികോംകമ്പനികളുടെ താളത്തിനൊത്തു തുള്ളുന്നതില്‍ ടെലികോം കമീഷന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ദീപക് എതിര്‍പ്പറിയിച്ചിരുന്നു. ടെലികോംകമ്പനികള്‍ നല്‍കുന്ന സൌജന്യ ഓഫറുകള്‍ക്ക് 90 ദിവസത്തെ കാലാവധി മാത്രമേയുള്ളൂവെന്നിരിക്കെ, അനന്തമായി നീളുന്ന സൌജന്യവാഗ്ദാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും അദ്ദേഹം ട്രായ്ക്ക് നിര്‍ദേശം നല്‍കി. സ്വന്തം നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനെങ്കിലും ട്രായ് തയ്യാറാകണമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
കത്തെഴുതിയതിനു തൊട്ടുപിന്നാലെയാണ് മാറ്റം. ഈ സ്ഥാനചലനത്തിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി ഉയര്‍ന്ന ആരോപണങ്ങളെ അധികൃതര്‍ നേരിട്ടത് ദീപകിനെ ഡബ്ള്യുടിഒയുടെ ഇന്ത്യന്‍ അംബാസഡറായി നിയമിക്കാനിരിക്കുകയാണ് എന്ന മറുപടിയോടെയാണ്. എന്നാല്‍ ഈ നിയമനം നടക്കാന്‍ ഇനിയും മൂന്നുമാസം കഴിയണം. ഇപ്പോള്‍ നിയമിച്ച വാണിജ്യമന്ത്രാലയത്തിലാകട്ടെ നിലവിലുള്ള സ്പെഷ്യല്‍ ഡയറക്ടര്‍ വിരമിക്കുന്നത് മേയിലാണ്.ബാഴ്സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ ടെലികോം സെക്രട്ടറിയെന്ന നിലയില്‍ അദ്ദേഹം പങ്കെടുക്കുമ്പോഴാണ്, തിരിച്ചെത്തുന്നതിനുപോലും കാത്തുനില്‍ക്കാതെ ഒഴിവാക്കിയത്. പൊതുമേഖലാ ടെലികോം കമ്പനികളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനായി ക്രിയാത്മക നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കിയിരുന്ന ദീപകിനെ ഒഴിവാക്കിയത് സ്വകാര്യകമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രം. ദീപകിന്റെ സ്ഥാനചലനം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ബിഎസ്എൻഎല്ലിനെയാണ്.......

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..