ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മാധവിക്കുട്ടിയുമായി താന്‍ പ്രണയത്തിലാകുകയോ അവര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല; എഴുത്തുകാരിയുടെ ജീവചരിത്ര പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി അബ്ദുള്‍ സമദ് സമദാനി

Kerala news; കോഴിക്കോട്: എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവചരിത്ര പുസ്തകത്തിനെതിരെ മാനനഷ്ടക്കേസുമായി മുസ്ലീം ലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനി. പുസ്തകത്തിന്റെ പ്രസാദകരായ ഗ്രീന്‍ ബുക്‌സിന് സമദാനി വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങുന്ന പുസ്തകം പിന്‍വലിച്ച് ഗ്രീന്‍ ബുക്‌സ് അധികൃതര്‍ മാപ്പ് പറയുകയും ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്യണമെന്നാണ് സമദാനിയുടെ ആവശ്യം.
ഗ്രീന്‍ ബുക്‌സ് എംഡി കൃഷ്ണദാസ്, എംജി സുരേഷ്, മെര്‍ലി വെയ്‌സ്‌ബോഡ് എന്നിവര്‍ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്.

പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതവും തന്റെയും മാധവിക്കുട്ടിയുടെയും പേരില്‍ വ്യാജ കഥയുണ്ടാക്കി പണമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സമദാനി ആരോപിച്ചു. പുസ്തകത്തിലെ പേജ് നമ്പര്‍ 207 മുതല്‍ 218 വരെയുള്ള പേജുകളിലെ പരാമര്‍ശത്തിനെതിരെയാണ് സമദാനി രംഗത്ത് വന്നിരിക്കുന്നത്.

സാദിഖലി എന്നാണ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതെങ്കിലും അത് താനാണെന്ന് ഏതൊരാള്‍ക്കും പകല്‍ പോലെ വ്യക്തമാണ്. മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് പിന്നിലെ രഹസ്യം എന്ന തലക്കെട്ടിലുള്ള അധ്യായത്തില്‍ സമദാനിയുടെയും മാധവിക്കുട്ടിയുടെയും വിവാഹം നടക്കുമോ എന്ന് ചോദിച്ച് തന്റെയും മാധവിക്കുട്ടിയുടെയും ചിത്രം നല്‍കിയിട്ടുണ്ടെന്നും സമദാനി പറയുന്നു.

മാധവിക്കുട്ടിയുമായി താന്‍ പ്രണയത്തിലാകുകയോ അവര്‍ക്ക് വിവാഹ വാഗ്ദാനം നല്‍കുകയോ ചെയ്തിട്ടില്ല. മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതില്‍ തനിക്ക് പങ്കില്ലെന്നും സമദാനി പറഞ്ഞു. താന്‍ പ്രണയിക്കുന്നത് സമദാനിയെ അല്ലെന്ന് ചില മാധ്യമ അഭിമുഖങ്ങളില്‍ മാധവിക്കുട്ടി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സമദാനി കൂട്ടിച്ചേര്‍ത്തു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......