ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Kerala newsമറുപടിയുമായി പിണറായി: ഇനിയൊരു ജിഷ്ണു ഉണ്ടാകരുത്; കുടുംബത്തിന് നീതി ലഭിക്കും

കോഴിക്കോട്: ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കാനുള്ള സാധ്യമായ എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കും. സംസ്ഥാനത്ത് ഇനിയൊരു ജിഷ്ണു ഉണ്ടാകരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി കോഴിക്കോട് ഒരു ചടങ്ങിൽ സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കിടെ ഉയരുന്ന വിവാദങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ജിഷ്ണുവിന്റെ അമ്മ മഹിജയോ കുടുംബമോ സർക്കാരിനെതിരെ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും പിണറായി ചൂണ്ടിക്കാട്ടി.

ജിഷ്ണുവിന്റെ കുടുംബത്തോട് പൂർണമായും അനുഭാവം വെച്ചുപുലർത്തുന്ന സമീപനമാണ് സർക്കാരിനുള്ളത്. ജിഷ്ണു മരിച്ചതിന് ശേഷം നടന്ന ആദ്യ മന്ത്രിസഭയിൽ തീരുമാനമെടുത്തത് ആ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകാനാണ്. കുട്ടി നഷ്ടപ്പെട്ടതിന് പകരമാകില്ലെന്നറിയാമെങ്കിലും ഒരു ആശ്വാസമെന്ന നിലക്കാണ് തുക പ്രഖ്യാപിച്ചതും കൈമാറിയതും. ആത്മഹത്യക്ക് നയിക്കാനിടയായ സംഭവം സംശയകരമായി ഉയർന്ന സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണസംഘത്തെ എതിർത്തോ, പോരായ്മ ചൂണ്ടിക്കാട്ടിയോ ജിഷ്ണുവിന്റെ കുടുംബം രംഗത്തുവന്നിട്ടില്ല. കേസിന്റെ നടപടികൾ ആരംഭിക്കുമ്പോൾ അവർ ആവശ്യപ്പെട്ട മറ്റൊരു ആവശ്യമായിരുന്നു സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അവർ ആവശ്യപ്പെട്ട ക്രിമിനൽ അഭിഭാഷനെ തന്നെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ടെന്നും പിണറായി ചൂ്ണ്ടിക്കാട്ടി

സ്വാശ്രയ കോളജുകളുടെ അതിര് വിട്ട പ്രവർത്തനത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ജസ്റ്റിസ് ദിനേശന്റെ നേതൃത്വത്തിലുള്ള സംഘത്തെയും സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സർക്കാരെന്ന നിലയിൽ ആ കുടുംബത്തോട് ചെയ്യാൻ സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്. ഡിജിപിയെ കാണാനാണ് ജിഷ്ണുവിന്റെ കുടുംബം ഇന്നലെ തലസ്ഥാനത്ത് വന്നത്. ഡിജിപി അവരെ പ്രതീക്ഷിച്ച് ഓഫീസിൽ കാത്തിരിക്കുകയുമായിരുന്നു. പക്ഷേ ചിലർ ആ സംഘത്തിലേക്ക് നുഴഞ്ഞുകയറി. അവരിൽ ചിലരെ നിങ്ങൾക്കറിയാം. സ്വാഭാവികമായും പോലീസ് തടഞ്ഞു. കുടുംബാംഗങ്ങൾ മാത്രം അകത്തുപോയാൽ മതിയെന്ന് പോലീസ് പറഞ്ഞപ്പോൾ നുഴഞ്ഞുകയറിയ ചിലർ ഇടപെട്ടു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. മഹിജയെ പോലീസ് നിലത്തുനിന്ന് എഴുന്നേൽപ്പിക്കുകയാണ് ചെയ്തത്. വലിച്ചിഴച്ചുവെന്ന് ആരോപിച്ചുവെങ്കിലും ദൃശ്യമാധ്യമങ്ങൾ ശരിയായ ദൃശ്യങ്ങൾ കാണിച്ചതിലൂടെ മഹിജയെ ആരും ഉപദ്രവിച്ചിട്ടില്ലെന്ന് വ്യക്തമായതായും പിണറായി പറഞ്ഞു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......