തിരുവനന്തപുരം ( 09.04.2017) : ജിഷ്ണുവിന്റെ കുടുംബത്തിനെതിരെ പോലീസിന്റെ ഭാഗത്ത് നിന്ന് അതിക്രമമുണ്ടായിട്ടില്ലെന്ന നിലപാടിൽനിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്മാറിയതോടെ ജിഷ്ണുവിന്റെ കുടുംബം നടത്തിവന്ന സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ജിഷ്ണുവിന്റെ അമ്മയെ ഫോണിൽ വിളിച്ചു നൽകിയ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. ജിഷ്ണുവിന്റെ വധത്തിന് ഉത്തരവാദികളായ എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്യും. പോലീസ് ആസ്ഥാനത്ത് നടന്ന അതിക്രമത്തെകുറിച്ച് അന്വേഷണം പൂർത്തിയായാലുടൻ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെമേൽ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മഹിജയെ അറിയിച്ചു.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സമരം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് കർശനമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് പെട്ടെന്ന്തന്നെ ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിക്കുകയായിരുന്നു. അഡ്വ.സി.പി.ഉദയഭാനു, കെ.വി.സോഹൻ എന്നിവരാണ് സർക്കാരിനുവേണ്ടി ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി ചർച്ചകൾ നടത്തിയത്. ഒത്തുതീർപ്പ് ചർച്ചകൾക്കിടയിൽ തന്നെ കേസിലെ മൂന്നാം പ്രതി ശക്തിവേൽ അറസ്റ്റ് ചെയ്യപ്പെട്ടത് ഒത്തുതീർപ്പ് ചർച്ചകളെ സഹായിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജ മെഡിക്കൽ കോളേജിലും സഹോദരി അവിഷ്‌ണ, വളയത്തെ വീട്ടിലും നടത്തി വന്ന നിരാഹാരം അവസാനിപ്പിച്ചു.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തി ജിഷ്ണുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സമരം അവസാനിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോട് കർശനമായി ആവശ്യപ്പെട്ടതിനെത്തുടർന്ന് പെട്ടെന്ന്തന്നെ ഒത്തുതീർപ്പ് ചർച്ചകൾ ആരംഭിക്കുകയായിരുന്നു. അഡ്വ.സി.പി.ഉദയഭാനു, കെ.വി.സോഹൻ എന്നിവരാണ് സർക്കാരിനുവേണ്ടി ജിഷ്ണുവിന്റെ കുടുംബാംഗങ്ങളുമായി ചർച്ചകൾ നടത്തിയത്. ഒത്തുതീർപ്പ് ചർച്ചകൾക്കിടയിൽ തന്നെ കേസിലെ മൂന്നാം പ്രതി ശക്തിവേൽ അറസ്റ്റ് ചെയ്യപ്പെട്ടത് ഒത്തുതീർപ്പ് ചർച്ചകളെ സഹായിച്ചു. ജിഷ്ണുവിന്റെ അമ്മ മഹിജ മെഡിക്കൽ കോളേജിലും സഹോദരി അവിഷ്‌ണ, വളയത്തെ വീട്ടിലും നടത്തി വന്ന നിരാഹാരം അവസാനിപ്പിച്ചു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..