ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോഡിയുടെ ലോട്ടറി ആപ്പിന് അംബേദ്ക്കറുടെ പേരിട്ടത് അപമാനകരം; മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്രമോഡി നോട്ട് നിരോധനത്തിന്റെ അമ്പതാം ദിനം പുറത്തിറക്കിയ ലോട്ടറി ആപ്പിന് അംബേദ്ക്കറുടെ പേരിട്ടത് പിന്നോക്ക ജനവിഭാഗങ്ങളെ അപമാനിക്കാനാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി.
കള്ളപ്പണം തിരിച്ചു കൊണ്ടു വരുമെന്ന് പറഞ്ഞ നരേന്ദ്രമോഡി അതില്‍ പരാജയപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് നോട്ട് നിരോധനത്തിനെതിരെ സംസാരിക്കുന്നു എന്നത് കൊണ്ട് തങ്ങളെല്ലാവരെയും സിബിഐയ്ക്ക് അറസ്റ്റ് ചെയ്യാം എന്ന ധാരണ വേണ്ടെന്നും മമത പറഞ്ഞു. തൃണമൂല്‍ എംപി തപസ് ബാലിനെ സിബിഐ അറസ്റ്റ് ചെയ്തതിനെതിരെ പ്രതികരിക്കുകയായിരുന്നു മമത.
മോഡി തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുഴുവന്‍ എംഎല്‍എമാരെയും എംപിമാരെയും അറസ്റ്റ് ചെയ്താലും തങ്ങളെ ഭയപ്പെടുത്താന്‍ കഴിയില്ലെന്നും മമത പറഞ്ഞു.
രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് 'ഭീം' പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നാണ് പുറത്തിറക്കിയത്. ഡല്‍ഹിയില്‍ നടക്കുന്ന ഡിജിദന്‍ മേളയിലാണ് പ്രധാനമന്ത്രി ആപ്പ് അവതരിപ്പിച്ചത്. രാജ്യത്തിനുള്ള പുതുവര്‍ഷ സമ്മാനമാണ് ആപ്പ്. ആപ്പിനെക്കുറിച്ചറിയാന്‍ ലോകം ഗൂഗിളില്‍ തിരയുമെന്നും മോഡി അവകാശപ്പെട്ടു.
‘ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി’ എന്നാണ് ഭീമിന്റെ പൂര്‍ണ്ണരൂപം. ഭരണഘടനാ ശില്‍പ്പി ഡോ. ബിആര്‍ അംബേദ്കറിനോടുള്ള ആദരസൂചകമായാണ് ആപ്പിന് ആ പേര് നല്‍കിയത്. ആപ്പിലൂടെയുള്ള പണമിപാടിന് വിരലടയാളം മാത്രം മാത്രി. ഇന്റര്‍നെറ്റില്ലാതേയും ഏത് സ്മാര്‍ട്ട്‌ഫോണിലും ആപ്പ് പ്രവര്‍ത്തിക്കും. അഴിമതിരഹിത ഇന്ത്യയ്ക്കായി കാത്തിരിക്കുന്ന ജനങ്ങളുടെ പ്രതീക്ഷയായി ആപ്പ് മാറുമെന്നും മോഡി പറഞ്ഞു.
ലക്ഷക്കണക്കിന് രൂപയുടെ സമ്മാനമാണ് ഡിജിറ്റല്‍ പണമിടപാട് നടത്തുവരെ കാത്തിരിക്കുന്നത്. ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കായുള്ള ബംബര്‍ നറുക്കെടുപ്പ് അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ പതിനാലിന് നടക്കും. നൂറുദിന കാലയളവില്‍ നിരവധി കുടുംബങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. പാവങ്ങള്‍ക്ക് ഗുണമുണ്ടാകാനാണ് സമ്മാന പദ്ധതി അവതരിപ്പിച്ചത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......