ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

‘നിങ്ങളുടെ തള്ളവിരലാണ് നമ്മുടെ ഭാവിയെ നിര്‍ണയിക്കുന്നത്’; അമ്പതാം ദിവസത്തില്‍ മോദി പറയുന്നത്ദില്ലി: ഇനി മുതല്‍ തള്ളവിരലാണ് നിങ്ങളുടെ ബാങ്കെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിജിറ്റല്‍ പണമിടപാടുകള്‍ സുഗമമാക്കാനായുള്ള പുതിയ മൊബൈല്‍ ആപ്ലിക്കേഷനായ ഭീം പുറത്തിറക്കവെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.


അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പണമിടപാടുകള്‍ ബയോമെട്രിക് വിരലടയാളം മുഖേനയാകും നടക്കുക. ഭീം ആപ്പിലൂടെ ഇനി നിങ്ങള്‍ക്ക് തള്ള വിരലിലൂടെ പണമിടപാടുകള്‍ നടത്താം. ഇനി തള്ളവിരലാണ് നിങ്ങളുടെ ബാങ്കെന്നും ഇത് നിങ്ങളുടെ വ്യക്തിത്വമാണെന്നും പ്രധാനമന്ത്രി ദില്ലിയില്‍ നടന്ന ദിഗ്ധന്‍ മേളയില്‍ പറഞ്ഞു. ഭീം ആപ്പ് ഉപയോഗിക്കുന്നത് ഏറെ ലളിതമാണെന്നും ഇതിനായി ഇന്റര്‍നെറ്റോ, മൊബൈല്‍ ഫോണോ ആവശ്യമില്ലെന്നും പ്രധാനമന്ത്രി കൂട്ടിചേര്‍ത്തു.


പൊതുജന
 1
ങ്ങള്‍ക്കായുള്ള ക്രിസ്മസ് സമ്മാനമായാണ് താന്‍ ഭീം ആപ്പിനെ സമര്‍പ്പിക്കുന്നതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. കൂടാതെ, ആപ്പിന് കീഴില്‍ 50 രൂപയ്ക്കും 3000 രൂപയ്ക്കും ഇടയില്‍ പണമിടപാട് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ സമ്മാനം നല്‍കുമെന്നും നരേന്ദ്രമോദി അറിയിച്ചു.


ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പിയായ ഡോ. ഭീം റാവു അംബേദ്കറുടെ സ്മരണാര്‍ത്ഥമാണ് ‘ഭീം’ എന്ന്് ആപ്ലിക്കേഷന് പേര് നല്‍കിയിരിക്കുന്നത്. ദില്ലിയിലെ തല്‍കടോറ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ‘ഡിജി ധന്‍ മേള’യിലാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. അതോടൊപ്പം ഭീം ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഖാദിയ്ക്ക് പണം നല്‍കുകയും ചെയ്തു പ്രധാനമന്ത്രി ഇങ്ങനെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......