ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

റിലയന്‍സ് ജിയോയെ മലര്‍ത്തിയടിക്കാന്‍ ‘12 മാസ ഫ്രീ ഡേറ്റ’ ഓഫറുമായി എയര്‍ടെല്‍; മാസം തോറും ലഭിക്കുക 3ജിബി  

രാജ്യത്തിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ റിലയന്‍സ് ജിയോക്ക് തടയിടാന്‍ പുത്തന്‍ ഫ്രീ ഡേറ്റ ഓഫര്‍ പ്രഖ്യാപിച്ചു. 12 മാസക്കാലത്തേക്ക് പ്രതിമാസം 3 ജിബി ഫ്രീ ഡേറ്റ ഉപഭോക്താവിന് ലഭിക്കുന്നതാണ് എയര്‍ടെലിന്റെ ഓഫര്‍. ചില നിബന്ധനകള്‍ അനുസരിച്ച് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് സൗജന്യ ഡേറ്റ സേവനം ലഭ്യമാകുക. എയര്‍ടെല്‍ നെറ്റ്‌വര്‍ക്കിന് പുറത്തുള്ള 4ജി ഹാന്‍ഡ്‌സെറ്റ് ഉപഭോക്താക്കളെ നോട്ടമിട്ടാണ് എയര്‍ടെല്ലിന്റെ പുത്തന്‍ ഓഫര്‍. അതുപോലെ പുതിയ 4ജി ഹാന്‍ഡ് സെറ്റുകളിലേക്ക് മാറുന്ന എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും ഫ്രീ ഡേറ്റ സേവനം ലഭിക്കും.

ജനുവരി 4 മുതല്‍ ഫെബ്രുവരി 28 വരെയാണ് ഓഫര്‍ ലഭിക്കുക. തെരഞ്ഞെടുക്കപ്പെട്ട പ്രീപെയ്ഡ്-പോസ്റ്റ്‌പെയ്ഡ് പാക്കുകളാണ് ഫ്രീ ഡേറ്റ സേവനത്തിന് അര്‍ഹമാവുക. 2017 ഡിസംബര്‍ 31 വരെ സൗജന്യ ഡേറ്റ സേവനം അനുഭവിക്കാം. തെരഞ്ഞെടുത്ത പ്രത്യേക പാക്കുകളുടെ ഗുണത്തിനൊപ്പമാണ് സൗജന്യ ഡേറ്റ ആനുകൂല്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഏറ്റവും വേഗത്തിലുള്ള 4ജി നെറ്റ്‌വര്‍ക്ക് സേവനം ആസ്വദിക്കാന്‍ ഉപഭോക്താക്കളെ ക്ഷണിക്കുന്നുവെന്നാണ് എയര്‍ടെല്‍ അറിയിച്ചത്. സാധാരണ പാക്കുകളില്‍ ലഭിക്കുന്ന സേവനത്തിനൊപ്പം തന്നെ കൂടുതലായി 3ജിബി ഡേറ്റ ലഭിക്കാനുള്ള സൗകര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

എയര്‍ടെലിന്റെ 345 പാക്ക് ആക്ടിവേറ്റ് ചെയ്യുന്ന ഉപഭോക്താവിന് പാക്ക് പ്രകാരമുള്ള സാധാരണ സേവനങ്ങളായ ഏത് നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ ലോക്കല്‍ എസ്ടിഡി കോളുകള്‍ ഒരു ജിബി ഡേറ്റ എന്നിവയ്‌ക്കൊപ്പം 3 ജിബി ഫ്രീ ഡേറ്റയും ലഭിക്കും. 28 ദിവസത്തേക്കാണ് ഇതിന്റെ കാലാവധി. ഇത്തരത്തില്‍ അധിക സൗജന്യ ഡേറ്റക്കായി ഡിസംബര്‍ 31 വരെ 13 റീചാര്‍ജുകള്‍ സാധ്യമാകും.

പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 3ജിബി സൗജന്യ ഡേറ്റ ലഭ്യമാകുന്നതിന് 549 രൂപയുടെ ഇന്‍ഫിനിറ്റി പ്ലാന്‍ ചെയ്താല്‍ മതിയാകും. സൗജന്യ കോള്‍ സേവനങ്ങള്‍ക്കൊപ്പം 3 ജിബി പാക്ക് പ്രകാരമുള്ള ഡേറ്റയും 3ജിബി സൗജന്യ ഡേറ്റയുമടക്കം 6 ജിബി പ്രതിമാസം ലഭ്യമാകും. 799 രൂപയുടെ ഓഫര്‍ ചെയ്യുന്നവര്‍ക്ക് 5 ജിബി സാധാരണ ഡേറ്റക്കൊപ്പം മൂന്ന് ജിബി സൗജന്യ ഡേറ്റയും ലഭിക്കും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......