ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജിയോ വെൽക്കം ഓഫർ തീർന്നു, ഇനി അധിക നിയന്ത്രണങ്ങൾ
ജിയോ വെൽക്കം ഓഫർ തീർന്നു, ഇനി അധിക ജിയോ വെൽക്കം ഓഫർ ഡിസംബർ 31 അർധരാത്രി അവസാനിച്ചു. 4ജി ഡേറ്റയും വോയിസ് കോളും 2017 മാർച്ച് 31 വരെ സൗജന്യമായി തുടരുമെങ്കിലും ചില അധിക നിയന്ത്രണങ്ങൾ ഉണ്ടാകും.

ജനുവരി 1 മുതൽ ഹാപ്പി ന്യൂ ഇയർ ഓഫറിലൂടെയാണ് മാർച്ച് 31 വരെ ഡേറ്റയും വോയിസ് കോളും സൗജന്യമായി തുടരുന്നത്. ഈ ഓഫർ ഡിസംബർ നാലിനാണു മുകേഷ് അംബാനി പ്രഖ്യാപിച്ചത്. ഡിസംബർ നാലിനു മുൻപായി ജിയോ സിം സ്വന്തമാക്കിയ വെൽകം ഓഫർ ഉപയോക്താക്കളെല്ലാം ജനുവരി ഒന്നുമുതൽ പുതിയ ഓഫറിലേക്ക് മാറ്റപ്പെടും. ഇങ്ങനെ മാറ്റപ്പെടുമ്പോൾ ജിയോയുടെ സേവനത്തിനു തടസമോ പ്രശ്നങ്ങളോ ഉണ്ടാകില്ലെന്നു റിലയൻസ് വെളിപ്പെടുത്തിയിട്ടുണ്ട്.

വെൽകം ഓഫറിൽ ദിവസേന നാലു ജിബി 4ജി ഡേറ്റയാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ ജനുവരി ഒന്നു മുതൽ സൗജന്യമായി ഒരു ജിബി മാത്രമായിരിക്കും ലഭിക്കുക. പരിധി കഴിയുന്നതോടെ ഡേറ്റ സ്പീഡ് 128 കെബിപിഎസ് ആയി കുറയും. കൂടുതൽ ഡേറ്റ ആവശ്യമുള്ളവർക്കായി വ്യത്യസ്ത ബൂസ്റ്റർ പായ്ക്കുകൾ റിലയൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. എസ്ടിവി 51-ലൂടെ ഒരു ദിവസത്തേക്ക് ഒരു ജിബി ഡേറ്റയും എസ്ടിവി 301-ലൂടെ 6ജിബി ഡേറ്റ 28 ദിവസത്തേക്കും ഉപയോക്താക്കൾക്കു സ്വന്തമാക്കാം.

ഡിസംബർ 31, 2017 വരെ എല്ലാ ജിയോ ആപ്പുകളും സൗജന്യമായി ലഭിക്കും. സിനിമ, ടിവി ഷോകൾ, പാട്ട് എന്നിവ ആസ്വദിക്കുന്നതിനും വോയിസ് കോളിനും അടുത്ത വർഷാവസാനം വരെ പണം മുടക്കേണ്ടി വരില്ല. മാർച്ച് 31-നകം 100 മില്യൺ ഉപയോക്താക്കളെ ലക്ഷ്യമിടുന്ന ജിയോയുടെ ഡേറ്റ സ്പീഡ് കുറയുന്നതായി വ്യാപകപരാതി ഉയരുന്നുണ്ട്. പെയ്ഡ് പ്ലാൻ ആരംഭിക്കുന്നതോടെ ജിയോ ചില ഉപയോക്താക്കളെങ്കിലും ഉപേക്ഷിക്കാനുള്ള സാധ്യതയും കൽപ്പിക്കപ്പെടുന്നു.

ജിയോയുടെ വരവോടു കൂടി പ്രതിസന്ധിയിലായ മറ്റു ടെലികോം ഓപ്പറേറ്റർമാർ അവരുടെ നിരക്കുകൾ കുറയ്ക്കുമെന്നു സൂചനയുണ്ട്. 2017 ആദ്യ മൂന്നു മാസത്തിനുള്ളിൽ തന്നെ നിരക്കു കുറയ്ക്കുമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ സ്വയം മെച്ചപ്പെടാനുള്ള സമയ പരിധിയാണ് ന്യൂ ഇയർ ഓഫറിലൂടെ ജിയോയുടെ മുന്നിലുള്ളത്. ഡേറ്റ സ്പീഡിൽ മുന്നിൽ നിൽക്കുന്ന എയർടെൽ, വോഡഫോൺ കമ്പനികളോടു മൽസരിക്കുന്നതിന് ജിയോയ്ക്കു ഡേറ്റ സ്പീഡ് കൂട്ടിയേ തീരൂ. നിയന്ത്രണങ്ങൾ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......