ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മണി ചേട്ടന്റെ ജന്മദിനം ഇന്ന്
ചാലക്കുടി ∙ കലയുടെയും കാരുണ്യത്തിന്റെയും അരങ്ങിൽ നിന്ന് മരണത്തിനൊപ്പം കടന്നുപോയ മലയാളികളുടെ പ്രിയനടൻ കലാഭവൻ മണിയുടെ മറ്റൊരു ജന്മദിനം കൂടി കടന്നുവരികയാണിന്ന്. ഓരോ പുതുവർഷദിനവും നാട്ടിലെ കൂട്ടുകാർക്കൊപ്പം ആഘോഷമൊരുക്കിയിരുന്ന മണി ഇക്കുറിയില്ല, ആഘോഷവും. കഴിഞ്ഞ മാർച്ച് ആറിനാണ് മണി മരിച്ചത്.

സാധാരണക്കാർക്കൊപ്പം ആടിയും പാടിയും അവരെ വിളമ്പിയൂട്ടിയും മതിവരാതെയാണ് ഓരോ ജന്മദിനാഘോഷവും അവസാനിക്കാറുള്ളത്. പിറന്നാൾ കൂടാനെത്തുന്നവർക്കു സദ്യയൊരുക്കി നൽകുന്നതിനു പുറമെ അർഹരായവർക്ക് ആരുമറിയാതെ സഹായങ്ങളും നൽകാൻ മണി ശ്രദ്ധിച്ചിരുന്നു. മണിയുടെ പിറന്നാൾ ചാലക്കുടിയിലെ ചേനത്തുനാടിന് ഉൽസവം പോലെയായിരുന്നു. എല്ലാ ഷൂട്ടിങ് തിരക്കുകളും മാറ്റിവച്ച് ഇത്തരം ആഘോഷങ്ങൾക്കു നായകത്വം വഹിക്കാൻ മണി ഉണ്ടാകുമായിരുന്നു അന്നൊക്കെ.

ജന്മദിനം മാത്രമല്ല പള്ളിയിലെ പെരുനാളും അമ്പലത്തിലെ ഉൽസവവുമൊക്കെ മണിക്ക് നാട്ടുകാരുമൊത്തുള്ള ആഘോഷവേളകളായിരുന്നു. കലാഭവൻ മണിയുടെ ജന്മജിനമായ ഇന്ന് തുടർച്ചയായി മൂന്നു മണിക്കൂർ ഗാനാർച്ചന ഒരുക്കി കലാഭവൻ മണിക്ക് സുരേഷ് സഹൃദയെന്ന കലാകാരൻ സ്മൃതിപൂജ ഒരുക്കുന്നു. സൗത്ത് ജംക്‌ഷനിൽ 2.30ന് ആരംഭിക്കുന്ന ഗാനാർച്ചന തരംഗ് സംഘടന സെക്രട്ടറി കലാഭവൻ ജയൻ ഉദ്ഘാടനം ചെയ്യും. മണിയുടെ കുടുംബാംഗങ്ങളും കൂട്ടുകാരും ഒപ്പമുണ്ടാകും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......