ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

‘നിരോധിച്ച 97% നോട്ടുകളും തിരിച്ച് ബാങ്കിലെത്തിയെന്നോ

മിണ്ടാട്ടം ഇല്ലാതെ അരുൺ ജെയ്റ്റ്ല


‘നിരോധിച്ച 97% നോട്ടുകളും തിരിച്ച് ബാങ്കിലെത്തിയെന്നോ?’; തനിക്കറിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി; ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനെ കുറിച്ച് മിണ്ടാട്ടമില്ല 
ന്യൂ ഡല്‍ഹി: 97% ശതമാനം നിരോധിത നോട്ടുകളും തിരിച്ച് ബാങ്കുകളിലെത്തിയ കാര്യം തനിക്കറിയില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് അസാധുവാക്കല്‍ നടപടി പരാജയമാക്കി പിന്‍വലിച്ച നോട്ടുകളില്‍ 97% ശതമാനവും ബാങ്കുകളില്‍ എത്തിയതായി പ്രമുഖ സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ പിടിഐയും വാര്‍ത്ത സ്ഥിരീകരിച്ചു. കള്ളപ്പണം ഇല്ലാതാക്കാനുള്ള നടപടിയായി നോട്ട് നിരോധനത്തെ ഉയര്‍ത്തി കാണിച്ച മോഡിയും കേന്ദ്രസര്‍ക്കാരും ഒറ്റയടിക്ക് നോട്ട് പിന്‍വലിച്ചാല്‍ മൂന്ന് ലക്ഷം കോടി മുതല്‍ അഞ്ച് ലക്ഷം കോടി വരെതിരിച്ച് വരില്ലെന്നും ചൂണ്ടികാണിച്ചിരുന്നു.
എന്നാല്‍ പിന്‍വലിച്ച പണത്തിന്റെ 97% ബാങ്കില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നത്. നവംബര്‍ 8ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയിലെ 86% നോട്ടുകളാണ് ഒറ്റയടിക്ക് പ്രധാനമന്ത്രി നിരോധിച്ചത്. 15.5 ലക്ഷം കോടി രൂപയാണ് അസാധുവാക്കപ്പെട്ടത്. ഇതില്‍ 15ലക്ഷം കോടി നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ കള്ളപ്പണമായ കോടികളുടെ രൂപ തിരിച്ചുവരില്ലെന്ന സര്‍ക്കാര്‍ വാദമാണ് പൊളിയുന്നത്.
ഡിസംബര്‍ 14 വരെ 12.5 ലക്ഷം കോടി ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. 500, 1000 നോട്ടുകളായി കള്ളപ്പണം സൂക്ഷിക്കുന്നവര്‍ക്ക് ഇത് കത്തിച്ചുകളയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായിരുന്ന മോഡി ജനങ്ങളെ അഭിസംബോധന ചെയ്ത് അറിയിച്ചത്. സര്‍ക്കാര്‍ വാദം പൊളിയുന്നതായി വാര്‍ത്തകള്‍ വന്നതോടെ ബാങ്കുകളിലെ പണം സംബന്ധിച്ച് ധനമന്ത്രിക്ക് അടക്കം മിണ്ടാട്ടമില്ല. 97 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചുവന്നതായുള്ള റിപ്പോര്‍ട്ടിലെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......