ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജനങ്ങളെ സുഖിപ്പിക്കാനുള്ള മോദിയുടെ കള്ളക്കളി പൊളിഞ്ഞു; പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നേരത്തെ നടപ്പിലാക്കിയത്
ദില്ലി: പുതുവര്‍ഷത്തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച പദ്ധതികളില്‍ പലതും നേരത്തെ നടപ്പിലാക്കിയ പദ്ധതികളും പദ്ധതി ഭേദഗതികളുമാണെന്ന് രേഖകള്‍. ഗര്‍ഭിണികള്‍ക്കു വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപിച്ച 6000 രൂപ ധനസഹായം നേരത്തെ തന്നെ നടപ്പിലാക്കിയിട്ടുളളതാണ്. രാജ്യത്തെ 53 ജില്ലകളില്‍ അര്‍ഹരായവര്‍ക്ക് 4000 രൂപ വീതം നല്‍കുന്ന പദ്ധതി തുക വര്‍ധിപ്പിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

53 ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ പദ്ധതി നേരത്തെ നടപ്പിലാക്കിയത്. ഇത് പ്രസംഗത്തില്‍ പ്രദാനമന്ത്രി പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ദിര ഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന ഈ പദ്ധതി യുപിഎ സര്‍ക്കാറിന്റെ കാലത്ത് 2010ലാണ് നടപ്പാക്കിയത്. തുടക്കത്തില്‍ 4,000 രൂപയായിരുന്നത് പിന്നീട് 6,000 ആയി വര്‍ധിപ്പിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വേണ്ടത്ര പ്രയോജനകരമല്ലാത്തതിനാല്‍ റുപെ ഡെബിറ്റ് കാര്‍ഡുമായി സംയോജിപ്പിക്കാനുള്ള പദ്ധതി ആഴ്ചകള്‍ക്കുമുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചതാണ്.

ഇന്ത്യയിലെ 650 ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 6000 രൂപാ ധനസഹായമായി നല്‍കും. ഇത് അതത് ഗര്‍ഭിണികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് സര്‍ക്കാര്‍ നല്‍കുകയെന്നായിരുന്നു ഇന്നലെ  പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.


പാവപ്പെട്ടവര്‍ക്കുള്ള ഭവന വായ്പയില്‍ പലിശയിളവ് നേരത്തേയുണ്ട്. അര്‍ഹതാഗണം പുനര്‍നിശ്ചയിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. നബാര്‍ഡ് 20,000 കോടി രൂപ പ്രാഥമിക, ജില്ല ബാങ്കുകള്‍ക്ക് നല്‍കാനുള്ള തീരുമാനവും ധനമന്ത്രി വെളിപ്പെടുത്തിയതാണ്. റാബി വിളക്ക് വായ്പയെടുത്ത കര്‍ഷകരുടെ വായ്പാ തിരിച്ചടവ് രണ്ടു മാസത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. ഫലത്തില്‍ രണ്ടു മാസത്തേക്ക് പലിശ ഈടാക്കാനാവില്ല. റാബി സീസണിലേക്ക് വിളവായ്പയെടുത്ത കര്‍ഷകര്‍ക്ക് 60 ദിവസത്തെ പലിശയൊഴിവ് നല്‍കുമെന്ന പ്രഖ്യാപനം പൊള്ളയായി മാറുന്നു. ചെറുകിട ബിസിനസുകാര്‍ക്കുള്ള ആദായനികുതി ഇളവ്, മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പലിശ എന്നിവ നേടുന്നതാകട്ടെ ശ്രമകരമാണ്.

നോട്ട് ദുരിതം തീരാന്‍ ആവശ്യപ്പെട്ട 50 ദിവസം ഡിസംബര്‍ 30ന് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ഇന്നലെയാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണത്തെക്കുറിച്ച് പരാമര്‍ശിക്കാതെ പൊതുബജറ്റിന് സമാനമായ പ്രഖ്യാപനങ്ങളാണ് ഇന്നലെ നടന്നതെന്ന വ്യാപക വിമര്‍ശനവും പിന്നാലെ ഉയര്‍ന്നിരുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......