ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
മാധ്യമ ലോകത്തെ ഞെട്ടിക്കുന്ന ലൈവ് ഷോയുമായി നികേഷ് കുമാര്‍ തിരിച്ചുവരുന്നു

കൊച്ചി: മാധ്യമ ലോകത്തെ ഞെട്ടിക്കുന്ന ലൈവ് ഷോയുമായി എം.വി. നികേഷ് കുമാര്‍ തിരിച്ചുവരുന്നു. റിപ്പോര്‍ട്ടര്‍ ചാനലില്‍ ഒരു മണിക്കൂര്‍ നീളുന്ന ലൈവ് ഷോയുമായിട്ടാണ് നികേഷ് കുമാറിന്റെ തിരിച്ചുവരവ്. നികേഷ് കുമാര്‍ ലൈവ് ഷോ എന്നാണ് പോഗ്രാമിന്റെ പേരെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലെ വിവിധ നഗരങ്ങളില്‍ നിന്നുമായിരിക്കും പരിപാടിയുടെ തല്‍സമയ സംപ്രേക്ഷണം നടക്കുക. വിവിധ സ്ഥലങ്ങളിലെ ജനകീയ വിഷയങ്ങളായിക്കും ഷോയില്‍ അവതരിപ്പിക്കുകയെന്നും സൂചനയുണ്ട്. ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് സാധാരണക്കാരിലേക്ക് ഇറങ്ങുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ പുതിയ രൂപവുമായാണ് നികേഷ് കുമാറിന്റെ രണ്ടാം വരവ്. ഈ മാസം നാലിന് ദുബായ്‌യില്‍ നടക്കുന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ ബിസിനസ് അവാര്‍ഡ് നിശയില്‍ പരിപാടിയുടെ പ്രഖ്യാപനം നടക്കും.


കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മണ്ഡലത്തില്‍ മുസ്ലീം ലീഗിലെ കെ.എം. ഷാജിയോട് തോറ്റെങ്കിലും കേരളം ഉറ്റുനോക്കിയ മത്സരം കാഴ്ചവയ്ക്കാന്‍ നികേഷ് കുമാറിനു കഴിഞ്ഞു. ഫെയ്‌സ്ബുക്കിലൂടെ പുതുമയുള്ള തെരഞ്ഞെടുപ്പ് പ്രചരണവും നികേഷ് അവതരിപ്പിച്ചു. മണ്ഡലത്തിലെ ഒരു കിണറ്റിലിറങ്ങി നികേഷ് വെള്ളമെടുത്തതും ഇതിന് കെ.എം. ഷാജി നല്‍കിയ മറുപടിയും വലിയ ചര്‍ച്ചയായിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി മാധ്യമ പ്രവര്‍ത്തനത്തിന് ചെറിയ ഇടവേള നല്‍കിയെങ്കിലും നികേഷ് കുമാര്‍ ഇപ്പോഴും റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ദിവസവും ഓഫിസിലെത്തുന്ന അദ്ദേഹം വാര്‍ത്തകള്‍ തയാറാക്കുന്നതിലും പോഗ്രാമുകള്‍ ആസൂത്രണം ചെയ്യാനും മാര്‍ക്കറ്റിങ് രംഗത്തും സജീവമായി ഇടപെടുന്നു. ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നില്ലെന്നുമാത്രം.


കേരളത്തിലെ ന്യൂസ് ചാനല്‍ രംഗത്ത് വിപ്ലവം സൃഷ്ടിച്ച മാധ്യമ പ്രവര്‍ത്തകനാണ് എം.വി. നികേഷ് കുമാര്‍. വാര്‍ത്താ അവതരണത്തിലെ സ്ഥിരം കെട്ടുപാടുകള്‍ അവസാനിപ്പിച്ച് പുതിയൊരു മേഖല കണ്ടെത്താന്‍ നികേഷ് കുമാറിനു കഴിഞ്ഞു. ഇന്ത്യാവിഷന്‍ ചാനലിലൂടെ അദ്ദേഹം കൊണ്ടുവന്ന മാറ്റങ്ങള്‍ മലയാള ദൃശ്യമാധ്യമ ചരിത്രത്തിലെ സുവര്‍ണ ഏടുകളാണ്. ഇന്ത്യാവിഷനില്‍ നിന്നു രാജിവച്ച ശേഷം ആരംഭിച്ച റിപ്പോര്‍ട്ടര്‍ ചാനലിന് പക്ഷെ വേണ്ടത്ര ശ്രദ്ധ നേടാനായില്ല. പുതിയ ലൈവ് ഷോയിലൂടെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ജനപ്രീതിയും ഉയര്‍ത്താമെന്നാണ് നികേഷിന്റെ കണക്കുകൂട്ടല്‍.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......