ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുടിവെള്ള വിതരണം: പഞ്ചായത്തുകള്‍ക്ക് തനതു ഫണ്ട് വിനിയോഗിക്കാന്‍ അനുമതി നല്‍കും- മന്ത്രി കെ.ടി. ജലീല്‍‍

Kerala news

രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനതു ഫണ്ട് വിനിയോഗിച്ച് കുടിവെള്ള വിതരണം നടത്തുന്നതിനും കുടിവെള്ള സ്രോതസ്സുകളുടെ റിപ്പയറിങിനും പ്രത്യേക അനുമതി നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ അറിയിച്ചു. കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധികള്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. കിണറുകള്‍, കുഴല്‍ കിണറുകള്‍, ചെറുകിട കുടിവെള്ള പദ്ധതികള്‍ തുടങ്ങിയവ റിപ്പയര്‍ ചെയ്യുന്നതിനും ടാങ്കര്‍ ലോറികളിലും മറ്റും കുടിവെള്ള വിതരണം നടത്തുന്നതിനും പഞ്ചായത്തുകള്‍ക്ക് സ്വന്തം ഫണ്ട് ചെലവഴിക്കാന്‍ അനുമതി നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്. ബുധനാഴ്ച ചേരുന്ന സംസ്ഥാനതല കോഡിനേഷന്‍ കമ്മിറ്റിയില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു. വിതരണ ശൃംഖലയുടെ പണി പൂര്‍ത്തിയാകാത്തതിന്റെ പേരില്‍ കെട്ടിക്കിടക്കുന്ന ജല അതോറിറ്റിയുടെ ജലസംഭരണികളില്‍ നിന്ന് വെള്ളം ശേഖരിച്ച് വിതരണം ചെയ്യാനും പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിശോധിക്കും. ഭാഗികമായി പൂര്‍ത്തീകരിച്ച കുടിവെള്ള പദ്ധതികളില്‍ സാധ്യമായത്ര പേര്‍ക്ക് പരമാവധി വേഗത്തില്‍ കണക്ഷന്‍ നല്‍കുന്നതിന് ജല അതോറിറ്റി മുന്‍കയ്യെടുക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ക്ക് എത്രയും പെട്ടെന്ന് കണക്ഷന്‍ നല്‍കി പദ്ധതി യാഥാര്‍ഥ്യമാക്കണം. വരള്‍ച്ചാ കാലത്തെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ താത്ക്കാലിക ജീവനക്കാരെ നിയമിക്കുകയോ മറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യുന്നതിന് വാട്ടര്‍ അതോറിറ്റി മുന്‍കയ്യെടുക്കണം. ജില്ലാ കലക്ടറുടെ വരള്‍ച്ചാ ദുരിതാശ്വസ ഫണ്ടിലേക്ക് ലഭിക്കുന്ന തുക മുഴുവന്‍ പഞ്ചായത്തുകള്‍ക്കും വീതിച്ച് നല്‍കാന്‍ യോഗത്തില്‍ ധാരണയായി. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ തുക നല്‍കും. ജില്ലാതലത്തില്‍ കേന്ദ്രീകൃതമായി ഫണ്ട് വിനിയോഗിക്കുന്നതിനെക്കാള്‍ ഫലപ്രദം തദ്ദേശ സ്ഥാപനങ്ങള്‍ വഴി ചെലവഴിക്കുന്നതാണെന്ന് അവലോകന യോഗം വിലയിരുത്തി. ആദ്യഘട്ടമായി ലഭിച്ച 50 ലക്ഷം രൂപ പഞ്ചായത്തുകള്‍ക്ക് വിതരണം ചെയ്യും. വരള്‍ച്ച നേരിടുന്നതിന് വകുപ്പുകള്‍ ഒരുമയോടെ പ്രവര്‍ത്തിക്കണമെന്നും ജനങ്ങള്‍ വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. അടുത്ത വര്‍ഷമെങ്കിലും മഴക്കാലത്ത് ജലം സംഭരിക്കുന്നതിനുള്ള ബോധവത്ക്കരണം ഇപ്പോഴേ നടത്തണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......