ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പ്രതികൂല കാലാവസ്ഥയില്‍ ഇനി വിമാനം തിരിച്ചു വിടേണ്ട; കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ ലാന്‍ഡിംഗ് സംവിധാനം ഒരുങ്ങി

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തില്‍ പുതിയ ലാന്‍ഡിംഗ് സംവിധാനം ഒരുങ്ങി. റണ്‍വേയുടെ കൃത്യത മനസിലാക്കി വിമാനം ഇറക്കാന്‍ സഹായിക്കുന്ന ഇന്‍സ്ട്രമെന്റല്‍ ലാന്‍ഡിങ്ങ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനം അടുത്ത മാസത്തോടെ ആരംഭിക്കും.പ്രതികൂല കാലവസ്ഥയില്‍ വിമാനങ്ങള്‍ തിരിച്ചു വിടേണ്ട നിലവിലെ അവസ്ഥയ്ക്ക് പുതിയ ലാന്‍ഡിംഗ് സംവിധാനത്തോടുകൂടി പരിഹാരമാകും.


കോഴിക്കോട് വിമാനത്താവളത്തിന്റെ നവീകരിച്ച റണ്‍വ്വേ തുറന്നു കൊടുക്കുമെന്ന പ്രഖ്യാപത്തിന് പിന്നാലെയുള്ള ഈ പുതിയ സംവിധാനം വിമാനകമ്പനികള്‍ക്ക് ഏറെ ആശ്വാസകരമായ നടപടിയാണ്. ഐഎല്‍എസ് ഉണ്ടായിട്ടു പോലും ഉണ്ടായിട്ടു പോലും പ്രതികൂല കാലവസ്ഥയില്‍ വിമാനങ്ങള്‍ തിരിച്ചു വിടേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. റണ്‍വേയുടെ കൃത്യത മനസിലാക്കി വിമാനം ഇറക്കാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത ഐഎല്‍എസ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ ലാന്‍ഡിംഗ് സംവിധാനത്തോടുകൂടി പരിഹാരമാകും.


രണ്ടരകോടി രൂപ ചെലവിട്ട് വിദേശത്ത് നിന്നാണ് പുതിയ ഐഎല്‍എസ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ന്യൂഡല്‍ഹിയില്‍ നിന്നെത്തിയ സംഘം പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍ച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്‍സ്ട്രമെന്റല്‍ ലാന്‍ഡിങ്ങ് സിസ്റ്റത്തിന് കേന്ദം പ്രവര്‍ത്തനാനുമതി നല്‍കിയത്. കോഴിക്കോട് വിമാനത്താവളത്തിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഐഎല്‍എസിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നത്. വിമാന ഗതാഗത നിയന്ത്രണ വിഭാഗത്തിന്റെ മേല്‍നാട്ടത്തിലാകും പുതിയ ലാന്‍ഡിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നടക്കുക. മാര്‍ച്ച് രണ്ടിന് ഐഎല്‍എസിന്റെ പ്രവര്‍ത്തനം ആരംഭിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......