ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫൈസൽ വധം പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ വൻ പ്രതിഷേധം

Kerala news
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ പബ്ളിക് പ്രോസിക്യൂഷന്‍െറ അലംഭാവം കാരണമായതായി ആക്ഷേപം. കൊലപാതകം നടന്ന് 79 ദിവസം മാത്രം പിന്നിട്ടപ്പോഴാണ് ജില്ല കോടതിയില്‍നിന്ന് ജാമ്യം ലഭിച്ച് പ്രധാന പ്രതികളായ 11 പേര്‍ പുറത്തിറങ്ങിയത്. പ്രദേശത്ത് വന്‍ പ്രതിഷേധത്തിനിടയാക്കിയ സംഭവത്തിലെ പ്രതികള്‍ നാട്ടില്‍ സൈ്വരവിഹാരം നടത്തുന്നത് സംഘര്‍ഷത്തിന് വഴിവെക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

നിസ്സാര കാര്യങ്ങള്‍ക്ക് പോലും യു.എ.പി.എ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തുന്ന അധികൃതര്‍ മതം മാറിയതിന്‍െറ പേരില്‍ ഫൈസലിനെ കൊലപ്പെടുത്തിയ വര്‍ഗീയവാദികള്‍ക്ക് എത്രയും വേഗം ജാമ്യം ലഭിക്കാന്‍ സാഹചര്യമൊരുക്കുകയായിരുന്നുവെന്ന് സര്‍വകക്ഷി സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. കേസിന്‍െറ കാര്യത്തില്‍ തുടക്കം മുതല്‍ ആഭ്യന്തരവകുപ്പിന്‍െറ ഭാഗത്തുനിന്നുണ്ടായ അലംഭാവം തുടരുകയാണെന്ന് സമിതി ചെയര്‍മാന്‍ സലീം വ്യക്തമാക്കി. പരപ്പനങ്ങാടി മജിസ്ട്രേറ്റ് കോടതി മൂന്ന് തവണ പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ജില്ല കോടതിയെ സമീപിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയായിരുന്നു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത്.

പ്രതികളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരും കൊലപാതകത്തില്‍ നേരിട്ട് പങ്കുവഹിച്ചവരുമുണ്ട്. കൃത്യമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടും പ്രതികള്‍ പുറത്തിറങ്ങാനിടയാക്കിയതാണ് സംശയങ്ങളുയര്‍ത്തുന്നത്.
ഫൈസല്‍ വധക്കേസില്‍ തുടക്കം മുതല്‍ പൊലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സംഭവമുണ്ടായ ഉടന്‍ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഫൈസലിന്‍െറ ബന്ധുക്കളെ സന്ദര്‍ശിക്കുകയും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍, അന്വേഷണം വഴിതെറ്റിയതോടെ സര്‍വകക്ഷി സമിതിയുടെ ആഭിമുഖ്യത്തില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികളും യോജിച്ച് പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ സി.പി.എം വിട്ടുനിന്നു.

ജനരോഷം ശക്തമായതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഒളിവിലുള്ള പ്രതികള്‍ ഉള്‍പ്പെടെ പിടിയിലായെങ്കിലും ആദ്യം പിടിയിലായ പ്രധാന പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ആഭ്യന്തരവകുപ്പിന് തിരിച്ചടിയായി. സംഭവത്തില്‍ സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും ഫൈസലിന്‍െറ കുടുംബത്തിന് നഷ്ടപരിഹാരം ന
ല്‍കണമെന്നുമുള്ള സര്‍വകക്ഷി സമിതിയുടെ ആവശ്യവും പരിഗണിക്കപ്പെട്ടില്ല
കടപ്പാട്: മാധ്യമം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......