ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദം: തിരിച്ചടിക്കാന്‍ ബിജെപി ശ്രമം

കൊച്ചി: ഇ. അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസും സിപിഎം അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ കഠിന പ്രയത്നം ചെയ്യുമ്പോള്‍ അതെ നാണയത്തില്‍ തിരിച്ചടിക്കാനുള്ള ശ്രമവുമായി ബിജെപിയും സംഘപരിവാര്‍ സംഘടനകളും. മുന്‍ രാഷ്ട്രപതി അബ്ദുള്‍കലാമിന്റെ മൃതദേഹത്തില്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നതിന്റെ ഭാഗമായി പൂക്കളര്‍പ്പിക്കാന്‍ ഇ. അഹമ്മദ് വിസമ്മതിക്കുന്നതിന്റെ വീഡിയോയാണ് ബിജെപി പുറത്തു വിട്ടിരിക്കുന്നത്.

ഇ. അഹമ്മദിന്റെ മൃതദേഹത്തോടും കുടുംബാംഗങ്ങളോടും കടുത്ത അനാദരവ് കാട്ടിയെന്നാരോപിച്ചു കേരളത്തിലെ ഭരണ പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ രംഗത്ത് വന്നിരുന്നു. പാര്‍ലമെന്റിലും ഇതു കനത്ത പ്രതിഷേധങ്ങള്‍ക്കു കാരണമായി. ഒപ്പം ദേശീയ മാധ്യമങ്ങള്‍ ഇതിനു വന്‍ വാര്‍ത്താ പ്രാധാന്യവും നല്‍കി. ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന തെരഞ്ഞടുപ്പില്‍ ഇതു പ്രതികൂലമായി ബാധിക്കുമെന്ന ഭയമാണ് ബിജെപി യുടെ പുതിയ നീക്കത്തിന് പിന്നില്‍ എന്നാണ് പറയപ്പെടുന്നത്.

പ്രമുഖ തെലുങ്ക് ന്യൂസ് ചാനലായ എബിസിയുടെ വീഡിയോയാണിപ്പോള്‍ ബിജെപി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. അബ്ദുകള്‍ കലാമിന്റെ മൃതദേഹത്തിന് അരികിലെത്തിയ ഇ. അഹമ്മദിന് സമീപത്ത് നില്‍ക്കുന്നവര്‍ പൂക്കള്‍ നല്‍കുന്നു. എന്നാല്‍ ഇതു വാങ്ങാന്‍ കൂട്ടാക്കാതെ ഇ. അഹമ്മദ് തിരിഞ്ഞു നടക്കുകയാണ്. ഒരാള്‍ നിര്‍ബന്ധിച്ചു പൂക്കള്‍ നല്‍കിയിട്ടും അഹമ്മദ് മൃതദേഹത്തില്‍ ഇത് അര്‍പ്പിക്കാന്‍ തയാറാകുന്നില്ല. മുസ്ലീം ലീഗ്- ബിജെപി അണികള്‍ തമ്മില്‍ സോഷ്യല്‍ മീഡിയയിലുള്ള തര്‍ക്കത്തിനും ഈ വീഡിയോ വഴിവച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......