ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നും പണം പിന്‍വലിക്കാം, സര്‍വ്വീസ് ചാര്‍ജോ പിഴയോ മറഞ്ഞിരിക്കുന്ന ചിലവുകളോ ഇല്ല, മിനിമം ബാലന്‍സ് വെറും അന്‍പത് രൂപ മാത്രം; പോസ്റ്റല്‍ അക്കൗണ്ടിനും പോസ്റ്റല്‍ എടിഎം കാര്‍ഡിനും പ്രിയമേറുന്നു

കൊച്ചി: ഏത് ബാങ്കിന്റെയും എടിഎം കൗണ്ടറില്‍ നിന്നും പോസ്റ്റല്‍ എടിഎം കാര്‍ഡ് ഉപയോഗിച്ച് രൂപ പിന്‍വലിക്കാന്‍ സാധിക്കുവാന്‍ തുടങ്ങിയതോടെ പോസ്റ്റല്‍ അക്കൗണ്ടിന് പ്രിയമേറുന്നു. മിനിമം ബാലന്‍സ് വെറും അന്‍പത് രൂപമാത്രം അക്കൗണ്ടില്‍ സൂക്ഷിച്ചാല്‍ മതിയെന്നതാണ് പോസ്റ്റല്‍ അക്കൗണ്ടിന്റെ പ്രത്യേകത.

കൂടാതെ പോസ്റ്റലിന്റെ എടിഎം കൗണ്ടറില്‍ നിന്നും മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിച്ച് എത്ര പ്രാവശ്യം തുക പിന്‍വലിച്ചാലും അതിന് സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കുന്നില്ലായെന്നതും പ്രത്യേകതയാണ്. 50 രൂപ മുടക്കി പോസ്റ്റല്‍ സേവിംഗ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്ന ആളുകള്‍ക്ക് റൂപേ എടിഎം കാര്‍ഡാണ് നല്‍കുന്നത്. ഇതേ സൗകര്യങ്ങള്‍ മറ്റു ബാങ്ക് വഴി ലഭിക്കണമെങ്കില്‍ ഓരോരുത്തരുടേയും അക്കൗണ്ടില്‍ കുറഞ്ഞത് ആയിരം രൂപയെങ്കിലും ഉണ്ടായിരിക്കണം. ബാങ്ക് അക്കൗണ്ടിന്റെ മിനിമം ബാലന്‍സ് കുറഞ്ഞു പോയാല്‍ അതിന്റെ പിഴ വേറേയും ബാങ്ക് ഈടാക്കുകയും ചെയ്യും.

ജനുവരി മുതലാണ് എത് ബാങ്കിന്റെയും എടിഎം കാര്‍ഡ് ഉപയോഗിച്ച് തുക പിന്‍വലിക്കാവുന്ന സംവിധാനം തപാല്‍ വകുപ്പിന്റെ എടിഎം കൗണ്ടറില്‍ ഏര്‍പ്പെടുത്തിയത്. ഇതോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഏറ്റിഎം കൗണ്ടറുകളായി മാറുകയായിരുന്നു. മറ്റ് ബാങ്കുകള്‍ നഗരങ്ങളെ കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ തപാല്‍ ബാങ്ക് നഗരങ്ങളില്‍ ഉള്ളവര്‍ക്കൊപ്പം ഗ്രാമീണ മേഖലയിലുള്ള ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നു എന്നതാണ് പ്രത്യേകത. ലോകത്തില്‍ ഏറ്റവും വലിയ നെറ്റ് വര്‍ക്ക് ഉള്ളത് തപാല്‍ വകുപ്പിനാണ്.

ഏത് പോസ്‌റ്റോഫീസിലും അക്കൗണ്ട് ഉള്ള വ്യക്തിയ്ക്കും അപേക്ഷാനുസരണം തപാല്‍ വകുപ്പിന്റെ അതാത് ജില്ലയിലെ ഹെഡ് ഓഫീസുകള്‍ വഴി എറ്റിഎം കാര്‍ഡുകള്‍ ലഭ്യമാകും. ഇന്ത്യയിലെ എല്ലാ ഹെഡ് പോസ്റ്റ്ഓഫീസ്, എംഡിജി ഓഫീസ്, തിരഞ്ഞെടുത്ത സബ് ഓഫീസുകളിലുമാണ് പ്രാരംഭ ഘട്ടത്തില്‍ എറ്റിഎം കൗണ്ടറുകള്‍ സ്ഥാപിച്ചിരിക്കുന്നത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......