ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു ക്ലിക്കില്‍ ഒരു ഫയല്‍ ഇഓഫീസ് വില്ലേജ് തലത്തില്‍ ഒക്‌ടോബറില്‍‍

ഒരു ക്ലിക്കില്‍ ഒരു ഫയല്‍ ഇഓഫീസ് വില്ലേജ് തലത്തില്‍ ഒക്‌ടോബറില്‍‍

Kerala news

കൊച്ചി: അപേക്ഷ സമര്‍പ്പിച്ച് റവന്യൂ ഓഫീസുകള്‍ കയറിയിറങ്ങേണ്ടിവരുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഇ ഓഫീസ് സംവിധാനം നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങള്‍ ജില്ലയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മുന്‍ ഐടി മിഷന്‍ ഡയറക്ടര്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ മേല്‍നോട്ടത്തിലാണ് ഈ നൂതന സംവിധാനം ആവിഷ്‌കരിക്കുന്നത്. ഒരു അപേക്ഷകന്‍ ഒരു വില്ലേജ് ഓഫീസില്‍ സമര്‍പ്പിക്കുന്ന അപേക്ഷയോ പരാതിയോ എന്തുമാകട്ടെ, ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ തീരുമാനമെടുക്കേണ്ടതാണെങ്കില്‍ ഉടന്‍ തന്നെ തീര്‍പ്പാക്കാന്‍ ഇതിലൂടെ കഴിയും. ഇനി അത് തഹസില്‍ദാറോ ജില്ലാ കളക്ടറേറ്റിലോ ആണെങ്കില്‍ ഇപ്പോഴുള്ളതു പോലെ തപാലില്‍ അയയ്‌ക്കേണ്ട കാര്യമില്ല, താലൂക്ക് ഓഫീസിലോ കളക്ടറേറ്റിലോ ബന്ധപ്പെട്ട സെക്ഷനിലെ കംപ്യൂട്ടറില്‍ ഒരു കഌക്കിന് ഫയല്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ഇ ഓഫീസ് ആവിഷ്‌കരിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. വില്ലേജ് ഓഫീസില്‍ തീര്‍പ്പാക്കേണ്ട ഫയല്‍ അവിടെത്തന്നെ തീര്‍പ്പാക്കാന്‍ കഴിയണം. അനാവശ്യമായി ആ ഫയല്‍ താലൂക്ക് ഓഫീസിലേക്കോ കളക്ടറേറ്റിലേക്കോ റഫര്‍ ചെയ്ത് അപേക്ഷകനെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല. ഇക്കാര്യം റവന്യൂ വകുപ്പ് മന്തി ഇ. ചന്ദ്രശേഖരനും വ്യക്തമാക്കിയിട്ടുള്ളതാണ്. കഴിഞ്ഞവര്‍ഷം ജൂണിലാണ് ഇ ഓഫീസിനുള്ള നടപടികള്‍ ജില്ലയില്‍ ആരംഭിച്ചത്. തുടക്കത്തില്‍ കളക്ടറേറ്റ് ഹൗസിംഗ് വിഭാഗത്തിലാണ് ഇ ഓഫീസ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പിന്നീട് ഓരോ സെക്ഷനിലേക്ക് വ്യാപിച്ചു. ഇതിനായി 74 പുതിയ കമ്പ്യൂട്ടറുകളും രണ്ട് ഹൈസ്പീഡ് സ്‌കാനറുകളും നെറ്റ്‌വര്‍ക്ക് പ്രിന്ററുകളും സജ്ജമാക്കി. ലഭിക്കുന്ന ഓരോ ഫയലും സ്‌കാന്‍ ചെയ്ത് ഇ ഫയല്‍ രൂപത്തിലാക്കുന്നു. ഡിസംബര്‍ അവസാനത്തോടെ കളക്ടറേറ്റ് എസ്റ്റാബഌഷ്‌മെന്റ് വിഭാഗത്തിലും ഇ ഓഫീസ് പൂര്‍ണമാക്കി. ഈവര്‍ഷം അവസാനത്തോടെ മജിസ്റ്റീരിയല്‍, അഡ്മിനിസ്‌ട്രേഷന്‍, റവന്യൂ റിക്കവറി, ഫിനാന്‍സ്, ഇന്‍സ്‌പെക്ഷന്‍ ഉള്‍പ്പെടെ പത്തു സെക്ഷനുകളില്‍ ഇ ഓഫീസ് പൂര്‍ണമായി നടപ്പിലാക്കാന്‍ കഴിയുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് ഇതു സംബന്ധിച്ച പരിശീലനവും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇ ഫയലിന്റെ വേഗത്തിലുള്ള നീക്കത്തിനായി കംപ്യൂട്ടര്‍ ശൃംഖലാ സംവിധാനവും പരിഷ്‌കരിച്ചു. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ ഈ മാസം ഇതുവരെ ആയിരത്തോളം ഫയലുകള്‍ ഇ ഫയലുകളാക്കി മാറ്റാന്‍ കഴിഞ്ഞു. കഴിഞ്ഞവര്‍ഷം ജൂണില്‍ എട്ടു ഫയലുകളില്‍ തുടങ്ങിയതാണെങ്കില്‍ ഈ മാസം 1744 തപാലുകള്‍ ഇ ഫയലുകളാക്കാന്‍ കഴിഞ്ഞു. കളക്ടറേറ്റ് കൂടാതെ എംപ്‌ളോയ്‌മെന്റ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറേറ്റിലും പൂര്‍ണമായി ഇ ഓഫീസ് സംവിധാനം നടപ്പില്‍വരുത്തിക്കഴിഞ്ഞു. മുവാറ്റുപുഴ ആര്‍ഡിഒ ഓഫീസിലും ഫോര്‍ട്ടുകൊച്ചി സബ്കളക്ടറേറ്റിലും ഇ ഫയലിനുള്ള നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവിടെ ഇനി ഓഫീസ് സംവിധാനത്തില്‍ മാറ്റം വരുത്താനുണ്ട്. മേയ് മാസത്തോടെ ഇവിടങ്ങളില്‍ ഇ ഓഫീസ് ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്‌റ്റോടെ താലൂക്ക് ഓഫീസും സ്‌പെഷല്‍ ഓഫീസും പദ്ധതിയുടെ പരിധിയില്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. മെഡിക്കല്‍ കോളേജ്, നഴ്‌സിംഗ് കോളേജുകള്‍, ജില്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് എന്നിവിടങ്ങളിലും പദ്ധതി നടപ്പിലാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇ ഫയലിംഗ് ആവിഷ്‌കരിച്ച് ജനങ്ങളുടെ കാത്തിരിപ്പും ബുദ്ധിമുട്ടും പരമാവധി കുറയ്ക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ജീവനക്കാരുടെ ഭാഗത്തു നിന്ന് പൂര്‍ണ സഹകരണം ലഭിക്കുന്നുണ്ട്. ഇപ്പോള്‍ പല ഓഫീസുകളിലും ജോലി സമയം കഴിഞ്ഞും ജീവനക്കാര്‍ പണിയെടുത്താണ് ഫയലുകള്‍ പൂര്‍ത്തിയാക്കുന്നത്. എന്നാല്‍ ഇ ഓഫീസ് വന്നുകഴിഞ്ഞാല്‍ മേശപ്പുറത്ത് ഫയലുകള്‍ കുമിഞ്ഞുകൂടുന്ന പ്രവണത ഒഴിവാക്കപ്പെടും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......