ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സദാചാര വാദികൾക്ക് എന്ത് ലഭിച്ചു

പാലക്കാട്: വെറും ഇരുപത്തിരണ്ട് വയസ്സ് മാത്രമാണ് കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന അനീഷിനുണ്ടായിരുന്നത്. സുഹൃത്തായ പെണ്‍കുട്ടിയ്‌ക്കൊപ്പം ആഴിക്കല്‍ ബീച്ചില്‍ വെച്ച് നേരിട്ട പീഡനത്തിന് പുറമെ സമൂഹമാധ്യമങ്ങള്‍ കൂടിയുള്ള മാനസിക പീഡനം കൂടിയായപ്പോളാണ് ജീവിച്ചിരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ആ യുവാവ് എത്തിച്ചേര്‍ന്നത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് അട്ടപ്പാടി കാരറ സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ അനീഷിനെ കണ്ടെത്തിയത്.
കരുനാഗപ്പള്ളിയിലെ ഒരു ആയുര്‍വേദ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു അനീഷ്. ഫെബ്രുവരി 14ന് പ്രണയദിനത്തില്‍ അഴീക്കല്‍ ബീച്ചില്‍ സുഹൃത്തുമൊന്നിച്ചിരിക്കുമ്പോഴാണ് സദാചാരത്തിന്റെ കവലാള്‍പട്ടം സ്വയമേറ്റെടുത്ത കുറച്ചുപേര്‍ ഇവരെ ആക്രമിക്കുന്നത്. ആക്രമിച്ചവര്‍ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയോടെ ലൈംഗിക ചുവയോടെ സംസാരിച്ചതും ഈ യുവാവിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു. കരഞ്ഞുകാലു പിടിച്ചിട്ടും ഇവര്‍ വിടാന്‍ തയ്യാറായിരുന്നില്ല. ഇതിന് പുറകെ ഇവരുടെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി അത് വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചതോടെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരികെ വരേണ്ടി വന്നു. അറിയാതെയെങ്കിലും താന്‍മൂലം ആ പെണ്‍കുട്ടിക്കുണ്ടായ അപമാനമായിരുന്നു അനീഷിനെ ഏറ്റവുമധികം വിഷമിപ്പിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ നാട്ടിലും പരിഹാസചിരികളായിരുന്നു അനീഷിനെ കാത്തിരുന്നത്. വീടിന് പുറത്തേക്ക് ഇറങ്ങാന്‍ പോലുമാകാത്ത തരത്തില്‍ മനോവ്യഥയിലായിരുന്നു കുറച്ചുദിവപാലക്കാട്: വെറും ഇരുപത്തിരണ്ട് വയസ്സുമാത്രമാണ് അഴീക്കലില്‍ സദാചാര ഗുണ്ടായിസത്തിനിരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന അനീഷിനുള്ളത്. സുഹൃത്തുമായി ഒന്നിച്ചിരിക്കെ നേരിട്ട ആക്രമണത്തിന് പുറകെ സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള മാനസിക പീഡനം കൂടിയായപ്പോള്‍ ജീവിച്ചിരിക്കേണ്ടയെന്ന് അനീഷ് തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയാണ് അട്ടപാടി കാരറ സ്വദേശി ഗോപാലകൃഷ്ണന്റെ മകന്‍ അനീഷിനെ വീടിന് പരിസരത്തുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
സങ്ങളായി അനീഷെന്ന് അടുത്ത സുഹൃത്തുകള്‍ പറയുന്നു. വ്യാഴാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞുവന്ന അമ്മയാണ് അനീഷിനെ തൂങ്ങിമരിച്ച നില

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......