തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയെ കോപ്പിയടിക്കേസിൽ കരുതിക്കൂട്ടി കുടുക്കിയതാണെന്ന് അന്വേഷണ റിപ്പോർട്ട്. മാനേജ്മെന്റിന്റെ വിമർശിച്ചതിന്റെ പേരിലായിരുന്നു പ്രതികാരനടപടി. പോലീസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കോപ്പിയടി കേസിൽ ജിഷ്ണുവിനെ മനപൂർവം പ്രതിചേർക്കുകയായിരുന്നു. എന്നാൽ പ്രിൻസിപ്പാൽ ഇത് എതിർത്തിരുന്നെന്നും റിപ്പോർട്ട് പറയുന്നു.
കോപ്പിയടിക്കേസിൽ ജിഷ്ണുവിനെ കുടിക്കിയതിന്റെ മുഖ്യ സൂത്രധാരൻ ചെയർമാൻ പി.കൃഷ്ണദാസ് ആയിരുന്നു. ജിഷ്ണു പരീക്ഷയ്ക്കിരുന്ന രണ്ടു ഹാളിലും പ്രവീൺ എന്ന അധ്യാപകനെയാണ് ചുമതലയേൽപ്പിച്ചത്. ജിഷ്ണുവിനെ കോപ്പിയടിയിൽ കുടുക്കാൻ മാനേജ്മെന്റ് പ്രവീണിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് പ്രവീൺ നടപ്പാക്കി.
ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ യൂണിവേഴ്സിറ്റിയിൽ അറിയിക്കേണ്ടതായ കുറ്റമൊന്നും ഇതിലില്ലെന്നായിരുന്നു അദ്ദേഹം നിലപാട് എടുത്തത്. എന്നാൽ പ്രവീൺ അടക്കമുള്ള മാനേജ്മെന്റിന്റെ അടുപ്പക്കാരായ ജീവനക്കാർ ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവച്ചാണ് ജിഷ്ണുവിനെ മർദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കടപ്പാട് ദീപിക
കോപ്പിയടിക്കേസിൽ ജിഷ്ണുവിനെ കുടിക്കിയതിന്റെ മുഖ്യ സൂത്രധാരൻ ചെയർമാൻ പി.കൃഷ്ണദാസ് ആയിരുന്നു. ജിഷ്ണു പരീക്ഷയ്ക്കിരുന്ന രണ്ടു ഹാളിലും പ്രവീൺ എന്ന അധ്യാപകനെയാണ് ചുമതലയേൽപ്പിച്ചത്. ജിഷ്ണുവിനെ കോപ്പിയടിയിൽ കുടുക്കാൻ മാനേജ്മെന്റ് പ്രവീണിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇത് പ്രവീൺ നടപ്പാക്കി.
ജിഷ്ണു കോപ്പിയടിച്ചെന്ന് ആരോപിച്ച് പ്രിൻസിപ്പലിനെ സമീപിച്ചപ്പോൾ യൂണിവേഴ്സിറ്റിയിൽ അറിയിക്കേണ്ടതായ കുറ്റമൊന്നും ഇതിലില്ലെന്നായിരുന്നു അദ്ദേഹം നിലപാട് എടുത്തത്. എന്നാൽ പ്രവീൺ അടക്കമുള്ള മാനേജ്മെന്റിന്റെ അടുപ്പക്കാരായ ജീവനക്കാർ ജിഷ്ണുവിനെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെവച്ചാണ് ജിഷ്ണുവിനെ മർദിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. കടപ്പാട് ദീപിക
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
Thank You...Visit again...
thank you for visiting this site..