ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Malayalam vartha>>>>പട്ടാമ്പിയില്‍ സിപിഐക്കാര്‍ തമ്മിലടിച്ച് എംഎല്‍എയ്ക്ക് പരിക്കേറ്റു l

പട്ടാമ്പിയില്‍ സിപിഐക്കാര്‍ തമ്മിലടിച്ച് എംഎല്‍എയ്ക്ക് പരിക്കേറ്റു 

പാലക്കാട്: പട്ടാമ്പിയിൽ സിപിഐടെ പാർട്ടി ഓഫീസിൽ നടന്ന വാക്കേറ്റത്തിലും കയ്യാങ്കാളിക്കും ഒടുവിൽ കത്തിക്കുത്ത്. സംഭലത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു.  മുഹമ്മദ് മുഹ്സീൻ എംഎൽഎ യുടെ പിഎ  രാധാകൃഷ്ണനാണ് കുത്തേറ്റത്.ഇന്നലെ വൈകിട്ട് പട്ടാമ്പി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി യോഗത്തിലാണ് സിപിഐയില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിതെളിക്കുന്ന സംഘര്‍ഷം അരങ്ങേറിയത്.

മണ്ഡലം അസിസ്റ്റന്‍റ്  സെക്രട്ടറി അഭിലാഷിനൊപ്പം ഷൊര്‍ണൂരില്‍ നിന്നുള്ള നാലുപേരെത്തിയത്. യോഗം നടന്നുകൊണ്ടിരിക്കുന്ന  സ്ഥലത്ത് വെച്ച്  രാധാകൃഷ്ണനെ അക്രമിക്കുകയായിരുന്നു. ആദ്യം രാഹുലെന്ന എഐവൈഎഫ് പ്രവര്‍ത്തകന്‍ മര്‍ദിച്ചു. പിന്നാലെ സിപിഐ ഷൊര്‍ണൂര്‍ ലോക്കല്‍ സെക്രട്ടറി മുകേഷ് കത്തിവീശുകയും, രാധാകൃഷ്ണന്‍റെ കഴുത്തിന് താഴെ പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ദൃക്‌സാക്ഷികളുടെ വിവരണം.

സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി എംഎൽഎ രംഗത്ത് എത്തി. താൻ ചെക്കനല്ലേ , പയ്യനല്ലേ എന്ന് കരുതി ചിലർ മുതലെടുക്കാനാണ് ശ്രമിക്കുന്നത്.  എംഎൽഎ ഓഫീസ് ഉപയോഗിച്ച് പണം പിരിക്കാനുള്ള ചിലരുടെ ശ്രമം തടഞ്ഞതിലുള്ള വിരോധമാണ് കത്തിക്കുത്തിലെത്തിയത്. തന്‍റെ പിഎ കൈക്കൂലി വാങ്ങിയെന്നാണ് ആരോപിക്കുന്നത്. എന്നാൽ ഇത് ഇവിടെയാരും വിശ്വസിക്കില്ല.

പാർട്ടിക്കും തനിക്കും ചീത്തപ്പേരുണ്ടാക്കാനാണ് ഇത്തരം നീക്കങ്ങൾ.  ഉയര്‍ന്ന വിദ്യാഭ്യാസം നേടി രാഷ്ട്രീയത്തിലിറങ്ങിയ തന്നെപ്പോലുള്ളവരെ ഇത്തരത്തില്‍ അപമാനിക്കുന്നത്  ചെറുപ്പക്കാരെ രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്താനേ സഹായിക്കു.  മണല്‍മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച റവന്യൂ ഉദ്യോഗസ്ഥന്‍റെ സ്ഥലംമാറ്റ നടപടി, താനിടപെട്ടാണ് റദ്ദാക്കിയത്. ഇതെല്ലാം  അവരെ ചൊടുപ്പിച്ചിട്ടുണ്ടാകാമെന്നും മുഹ്സീൻ കൂട്ടിച്ചേർത്തു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......