ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

Malayalam vartha>>> കല്യാൺ സിൽക്ക്സിനെ ട്രോളി ട്രോളന്മാർ

Popular  news
ഇതിലും നല്ല ഇടി സ്വപ്‌നങ്ങളില്‍ മാത്രം; കല്യാണിനെ നിര്‍ത്തിപ്പൊരിച്ച് ട്രോളന്‍മാര്‍; ‘
ഷോറൂം ജീവനക്കാരുടെ ഗുണ്ടായിസത്തിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കിയ കല്യാണ്‍ സില്‍ക്ക്‌സിനെ നിര്‍ത്തിപ്പൊരിച്ച് നവമാധ്യമങ്ങളില്‍ ട്രോളുകള്‍ പ്രവഹിക്കുന്നു. നിറം പോയ ഷര്‍ട്ട് മാറ്റിവാങ്ങാനെത്തിയതിന് വിദ്യാര്‍ത്ഥിയെ കല്യാണ്‍ ജീവനക്കാര്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയതിലെ പ്രതിഷേധത്തിന്റെ അലയൊലിയാണ് ട്രോളുകളില്‍ അധികവും. വിദ്യാര്‍ത്ഥിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കല്യാണ്‍ സില്‍ക്ക്‌സിനെ നിര്‍ബന്ധിതരാക്കിയ വിദ്യാര്‍ത്ഥികള്‍ക്കും കയ്യടിയുണ്ട്.
കല്യാണിനെ സ്വാശ്രയ കോളേജുകളിലെ ഇടിമുറിയോട് ഉപമിച്ചാണ് ട്രോളുകളില്‍ ഏറെ. തൊഴില്‍ അഭിമുഖത്തിനായി ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുകൊണ്ടുള്ള കല്യാണിന്റെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ പരസ്യം എങ്ങനെയിരിക്കുമെന്ന ഗവേഷണവും ട്രോളുകളില്‍ കണ്ടു. ഇതിലും നല്ല പട്ട സ്വപ്‌നങ്ങളില്‍ മാത്രം എന്ന കല്യാണിന്റെ പരസ്യവാചകത്തിന് പുതിയ നിര്‍വചനം നല്‍കിയാണ് മറ്റൊരു ട്രോള്‍- 'ഇതിലും നല്ല ഇടി സ്വപ്‌നങ്ങളില്‍ മാത്രം'. വിദ്യാര്‍ത്ഥികളെ അഭിനന്ദിക്കാന്‍ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്റെ “കയ്യടിക്കെടാ” ഡയലോഗും കടമെടുത്തിരിക്കുന്നു.....കോട്ടയം ബസേലിയസ് കോളേജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ റെന്‍സെനെയും ആഷിഖിനെയുമാണ് കല്ല്യാണ്‍ സില്‍ക്ക്സ് ജീവനക്കാര്‍ മര്‍ദിച്ചത്. മറ്റ് ഉപഭോക്താക്കളുടെ മുന്‍പില്‍ വെച്ച് വസ്ത്രത്തിന് ഗുണനിലവാരമില്ലെന്നും നിറം പോകുന്നുവെന്നും പരാതിപെട്ടതാണ് സെയില്‍സ്മാനെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ഡ്രസിങ്ങ് റൂമില്‍ കൊണ്ടുചെന്ന് മര്‍ദിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളെ ജീവനക്കാരന്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ബസേലിയസ് കോളേജിലെ നൂറുകണക്കിനു വരുന്ന വിദ്യാര്‍ത്ഥികള്‍ ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെ പ്രതിഷേധവുമായി കോട്ടയത്തെ കല്യാണ്‍ സില്‍ക്ക്സിന്റെ ഓഫീസിനുമുന്നിലെത്തി. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ കോട്ടയം നഗരത്തില്‍ ഗതാഗതം സ്തംഭിച്ചു. പ്ലക്കാര്‍ഡുകളുയര്‍ത്തി മാനേജ്മെന്റിനെതിരായ മുദ്രവാക്യം മുഴക്കിയാണ് ബസേലിയസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഷോറൂമിന് മുന്‍പില്‍ അണിനിരന്നത്.
പ്രതിഷേധം മണിക്കൂറുകളോളം നീണ്ടപ്പോള്‍ മറ്റൊരു വഴിയുമില്ലാതെ കല്യാണ്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറായി. ചര്‍ച്ചയില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് മാനേജ്‌മെന്റ് സമ്മതിക്കുകയായിരുന്നു....




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......