ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

KERALA NEWS വരള്‍ച്ച: ജലവിതരണത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് വാട്ടര്‍ അതോറിറ്റി‍

വേനല്‍ കടുത്തതോടെ വിവിധ പദ്ധതികളുടെ ജലസ്രോതസ്സുകള്‍ ക്രമാതീതമായി വറ്റി വരളുന്നതുമൂലം കുടിവെള്ളവിതരണത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് കേരളാ വാട്ടര്‍ അതോറിറ്റി പി എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ അറിയിച്ചു. ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് സമുദ്രനിരപ്പില്‍ നിന്നും 1.52 മീറ്റര്‍ താഴ്ന്നു. ഇവിെടനിന്നുള്ള പമ്പിങ് ഭാഗികമായി നിലച്ച അവസ്ഥയിലാണ്. നിലവില്‍ കെ ഐ പി കനാല്‍ വഴിയുള്ള ജലവിതരണ സംവിധാനത്തില്‍ നിന്നും വെള്ളം ഉപയോഗിച്ചാണ് ജലവിതരണം നടത്തുന്നത്. കെ ഐ പി കനാലില്‍ നിന്നും പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് കൊല്ലം കോര്‍പ്പറേഷന്‍, നീണ്ടകര, ചവറ, പ•ന, തേവലക്കര, തെക്കുംഭാഗം, ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, ശൂരനാട് സൗത്ത് പഞ്ചായത്ത് എന്നീ പ്രദേശങ്ങളില്‍ വിതരണം ചെയ്യുന്നത്. ഇത് പ്രതിദിനം ആവശ്യമായിവരുന്ന വെള്ളത്തിന്റെ വളരെ കുറഞ്ഞ അളവ് മാത്രമാണ്. കനാല്‍ വെള്ളത്തിനു നിയന്ത്രണമോ നിറുത്തുലോ ഉണ്ടായാല്‍ നിലവിലെ കുടിവെള്ളവിതരണവും മുടങ്ങുന്ന അവസ്ഥയുണ്ടാവും. കരുനാഗപ്പള്ളി താലൂക്കിന്റെ പരിധിയില്‍ വരുന്ന ഓച്ചിറ കുടിവെള്ളപദ്ധതിയുടെ സ്രോതസ്സ് ആയ അച്ചന്‍കോവില്‍ ആറ്റില്‍ ഉപ്പിന്റെ അംശം ഉണ്ടെങ്കിലും ജലവിതരണം മുടങ്ങാതെ നടത്തുന്നുണ്ട്. ഉപ്പിന്റെ അളവ് അനുവദിനീയമായ പരിധിക്കുമുകളില്‍ വരികയാണെങ്കില്‍ പമ്പിങ് നിര്‍ത്തേണ്ടി വരുന്ന സാഹചര്യം ഉണ്ടാവും. ജില്ലയിലെ മീനാടിനും 16 അനുബന്ധവില്ലേജുകള്‍ക്കും കൂടിയുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതി, കുണ്ടറ പദ്ധതി, പത്തനാപുരം, പട്ടാഴി എന്നീ പദ്ധതികളുടെ സ്രോതസ്സ് കല്ലടയാറാണ്. കല്ലട ഇറിഗേഷന്‍ പ്രോജക്ടില്‍ നിന്നും തുറന്നു വിടുന്ന വെള്ളം ഉപയോഗിച്ചാണ് ഈ പദ്ധതികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഡാമിലെ ജലനിരപ്പ് നിലവില്‍ മുന്‍വര്‍ഷങ്ങളേക്കാള്‍ വളരെ താഴ്ന്ന അവസ്ഥയിലാണ്. നിലവില്‍ പൂര്‍ണതോതിലാണ് പ്രവര്‍ത്തിച്ചുവരുന്ന ഈ പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനം പ്രവര്‍ത്തനം ഡാമില്‍ നിന്നും വിതരണം ചെയ്യുന്ന വെള്ളത്തെ ആശ്രയിച്ചാകും. ജില്ലയില്‍ സമഗ്രകുടിവെള്ളപദ്ധതികള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ 300 ഓളം കുഴല്‍കിണറുകള്‍ വഴിയാണ് കുടിവെള്ളവിതരണം നടത്തുന്നത്. ഭൂജലവകുപ്പിന്റെ കണക്കുപ്രകാരം ഭൂഗര്‍ഭജലനിരപ്പ് ശരാശരി 2.5 മുതല്‍ 3 മീറ്റര്‍ വരെ താഴ്ന്നിട്ടുണ്ട്. ഇതുമൂലം കൂടുതല്‍ സമയം പമ്പിങ്ങ് നടത്താന്‍ സാധിക്കുന്നില്ല. ഗാര്‍ഹിക കിണറുകള്‍ വറ്റി പോയതിനാല്‍ ജനങ്ങള്‍ കൂടുതലും വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. ഉപയോഗം കൂടിയതിനാല്‍ ഉയര്‍ന്ന ഭാഗങ്ങളിലും വിതരണശൃംഖലയുടെ അവസാനഭാഗങ്ങളിലും കുടിവെള്ളം വിതരണം ചെയ്യുവാന്‍ പറ്റാത്ത അവസ്ഥയാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......