ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ജിയോ സമ്മർ സർപ്രൈ സ് ഓഫർ ഇന്ന് പിൻവലിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട അഞ്ചു കാര്യങ്ങൾ

Menu
BUSINESS NEWS

April 7, 2017, 10:39 am
പ്രൈം അംഗത്വം എടുത്തവര്‍ക്ക് ജൂണ്‍ വരെ സൗജന്യം ലഭിക്കുമോ? ജിയോ ‘സമ്മര്‍ സര്‍പ്രൈസ്’ പിന്‍വലിക്കുമ്പോള്‍ അറിയേണ്ട അഞ്ച് കാര്യങ്ങള്‍
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) നിര്‍ദേശത്തെ തുടര്‍ന്ന് റിലയന്‍സ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചതാണ് ടെലികോം രംഗത്തെ ഏറ്റവും ചൂടേറിയ വാര്‍ത്ത. പ്രൈം അംഗത്വമെടുക്കാനുള്ള കാലാവധി ഏപ്രില്‍ 15 വരെ നീട്ടിയത് റദ്ദാക്കാനും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ട്രായ് നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് ജിയോയുടെ പ്രതികരണം. നീട്ടിയ സൗജന്യ ഓഫര്‍ ഏതാനും ദിവസത്തിനുള്ളില്‍ പിന്‍വലിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.
1. എന്തായിരുന്നു സര്‍പ്രൈസ് ഓഫര്‍
സൗജന്യ സേവനം അവസാനിച്ച മാര്‍ച്ച് 31നാണ് ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പ്രഖ്യാപിച്ചത്. 99 രൂപയ്ക്ക് പ്രൈം അംഗത്വവും ഒപ്പം 303 രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള ആദ്യത്തെ റീചാര്‍ജ് പ്ലാനും എടുക്കുന്നവര്‍ക്ക് മൂന്ന് മാസത്തേക്ക് കൂടി സൗജന്യ സേവനം നീട്ടി നല്‍കുന്നതാണ് ഈ ഓഫര്‍. ജൂലൈ ഒന്നു മുതല്‍ മാത്രമേ നല്‍കിയ തുകയ്ക്കുള്ള ഉപയോഗം കണക്കാക്കി തുടങ്ങുകയുള്ളൂ എന്നും ഓഫര്‍ പ്രഖ്യാപിക്കുന്ന സമയത്ത് ജിയോ പറഞ്ഞിരുന്നു. പ്രൈം അംഗത്വമെടുക്കാന്‍ ആളുകള്‍ ജിയോ സൈറ്റിലേക്ക് ഇരച്ചുകയറിയപ്പോള്‍ ജിയോ പ്രൈം ഓഫര്‍ ഏപ്രില്‍ പതിനഞ്ച് വരെ നീട്ടുകയും ചെയ്തു.
2. കഴിഞ്ഞ ദിവസം വരെ ഓഫര്‍ ചെയ്തവരെ ജിയോ തീരുമാനം ബാധിക്കില്ല
ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് പിന്‍വലിക്കന്‍ തീരുമാനം വരുന്നതിന് മുമ്പ് പ്രൈം അംഗത്വമെടുത്തവര്‍ക്ക് സൗജന്യ ഓഫറിന് അര്‍ഹതയുണ്ടാകുമെന്ന് ജിയോ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതായത് പ്രൈം അംഗത്വമെടുത്ത് 303 രൂപയ്‌ക്കോ അതിനുമുകളിലോ ഉള്ള പ്ലാനുകള്‍ നേരത്തെ ചെയ്തവര്‍ക്ക് ജൂണ്‍ വരെ സൗജന്യ സേവനം ലഭിക്കുമെന്ന് ചുരുക്കം. ജൂലൈ ഒന്ന് മുതല്‍ മാത്രമേ അവരുടെ റീചാര്‍ജ് തുക ഈടാക്കി തുടങ്ങുകയുള്ളൂ. ഇതുവരെ പ്രൈം അംഗത്വമോ അതിനു മുകളിലുള്ള പ്ലാനുകളോ ചെയ്യാത്തവരെ മാത്രമേ ജിയോയുടെ ഓഫര്‍ പിന്‍വലിക്കല്‍ ബാധിക്കൂ.
3. ഒരു മാസം, 7.2 കോടി പേര്‍
ഒരു മാസത്തിനുള്ളില്‍(മാര്‍ച്ച് മാസത്തില്‍) 7.2 കോടി യൂസര്‍മാര്‍ പ്രൈം അംഗത്വമെടുത്തുവെന്ന് ജിയോ അവകാശപ്പെടുന്നു. ജിയോയുടെ മൊത്തം യൂസര്‍മാര്‍ 10 കോടി കവിഞ്ഞു.
4. എന്നായിരുന്നു ജിയോയുടെ തുടക്കം?
2016 സെപ്തംബറിലായിരുന്നു ജിയോയുടെ ലോഞ്ചിങ്ങ്. ഡിസംബര്‍ 31 വരെ സൗജന്യ ഡേറ്റയും കോളുമായിരുന്നു ആദ്യ ഓഫര്‍. വെല്‍ക്കം ഓഫര്‍ എന്ന പേരിലായിരുന്നു ഇത്. പിന്നീട് ഹാപ്പി ന്യൂയര്‍ എന്ന പേരില്‍ സൗജന്യ സേവനം മാര്‍ച്ച് 31 വരെ നീട്ടി. ജിയോയുടെ സൗജന്യ സേവനം ടെലികോം നിയമങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് നേരത്തെ മറ്റു ടെലികോം കമ്പനികള്‍ രംഗത്തെത്തിയിരുന്നു.
5. ടെലികോം സേവനങ്ങള്‍ സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഉടന്‍
മൊബൈല്‍ സര്‍വീസുകള്‍ക്കായുള്ള നിയമങ്ങള്‍ പരിഷ്‌കരിക്കുമെന്ന് ട്രായ് വ്യക്തമാക്കിയിട്ടുണ്ട്. ടെലികോം കമ്പനികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ക്ക് ആസ്പദമായ എല്ലാ പ്രശ്‌നങ്ങളും പരിഗണിച്ചായിരിക്കും നിയമ പരിഷ്‌കരണം. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാകുമെന്നും ട്രായ് ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ വ്യക്തമാക്കി. കടപ്പാട്: south live

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......