ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകം

അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകം
ഒന്നാം പേജ് / ലേറ്റസ്റ്റ് / കേരളം അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകംMay 10, 2017, 11:19 amകുമളി: അഞ്ഞൂറിന്റെ പുതുപുത്തൻ കള്ളൻ വിലസുന്നു, ജനം ആശങ്കയിൽ. ഒറിജിനലിനെ വെല്ലുന്ന വ്യാജൻ എത്തിയതോടെ ഏത് നോട്ടാണ് ഒറിജിനലെന്ന് കണ്ടെത്താൻ കഴിയാതെ ജനം വലയുകയാണ്. വണ്ടിപ്പെരിയാറിൽ തിങ്കളാഴ്ച പൊലീസ് പിടിയിലായ നെടുങ്കണ്ടം പാറത്തോട് സ്വദേശി ജോജോ ജോസഫ് അന്തർസംസ്ഥാന ബന്ധമുള്ള കള്ളനോട്ട് സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനോടകം ലക്ഷങ്ങളുടെ കള്ളനോട്ടുകൾ വിതരണം ചെയ്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്ന് നാലര ലക്ഷത്തോളം രൂപയുടെ വ്യാജ അഞ്ഞൂറ് രൂപ നോട്ടുകൾ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുമായി ജോജോ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം പിടിയിലായത്. കുട്ടിക്കാനത്തെ പെട്രോൾപമ്പിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ 500 രൂപയുടെ ഇന്ധനം നിറച്ചു. നോട്ട് വാങ്ങി പരിശോധിച്ച പമ്പിലെ ജീവനക്കാർക്ക് സംശയം തോന്നി വാഹനം നിറുത്താൻ ആവശ്യപ്പെട്ടെങ്കിലും നിറുത്താതെ കുമളി ഭാഗത്തേക്ക് കാർ വേഗത്തിൽ ഓടിച്ചുപോയി. പമ്പ് അധികൃതർ അറിയിച്ചതിനെത്തുടർന്ന് പീരുമേട് പൊലീസ് വാഹനം കൈ കാണിച്ചെങ്കിലും നിറുത്തിയില്ല. വണ്ടിപ്പെരിയാർ പൊലീസ് നടത്തിയ പരിശോധനയിൽ പെരിയാർ ടൗണിൽ വച്ച് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇയാളുടെ പക്കൽ കൂടുതൽ കള്ളനോട്ടുകൾ ഉള്ളതായി അറിവായി. തുടർന്ന് ജോജോയെയും കൂട്ടി എറണാകുളത്ത് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് അഞ്ഞൂറിന്റെ കള്ളനോട്ട് ശേഖരം കണ്ടെത്തിയത്. പുതിയ അഞ്ഞൂറ് രൂപ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കിയതിന് ശേഷം സംസ്ഥാനത്ത് നടന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണ് ഇത്.

സംസ്ഥാനത്തിന് പുറത്തുള്ള കള്ളനോട്ട് സംഘവുമായി ജോജോയ്ക്ക് അടുത്ത ബന്ധമുള്ളതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ പറഞ്ഞു. ഇയാളുടെ ഇടപാടുകളെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും അറിവുള്ളതായി സംശയിക്കുന്നു. കേരളത്തിന് പുറത്ത് അച്ചടിച്ച നോട്ടുകൾ ഇരട്ടിപ്പിക്കുന്നതിനായി ഇവിടേയ്ക്ക് കൊണ്ടുവന്നതാണെന്നും മുമ്പും ഇയാൾ ഉൾപ്പെടുന്ന സംഘം കൂടുതൽ തുക ഈ രീതിയിൽ സംസ്ഥാനത്ത് വിതരണം ചെയ്തതായി സംശയിക്കുന്നു. കൂടുതൽ പ്രതികൾ ഉടനെ പിടിയിലാകുമെന്നാണ് സൂചന. പൊലീസ് അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......