ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എസ്.കെ.എസ്.എസ്.എഫ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Malappuram burro news



കൊണ്ടോട്ടി:രാജ്യത്ത് വര്‍ധിച്ച് വരുന്ന ഫാസിസ്റ്റ് അധിക്രമങ്ങള്‍ക്കും നീതി
നിഷേധങ്ങള്‍ക്കുമെതിരെ ഫാസിസത്തിന് മാപ്പില്ല,നീതി നിഷേധം നടപ്പില്ല എന്ന
മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വല്‍
കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.കൊളത്തൂര്‍
ജംക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍ നിന്നായി
ആയിരത്തിലധികം പേര്‍ പങ്കെടുത്തു.
മാര്‍ച്ച് വിമാനത്താവള റോഡ് നുഹ്മാന്‍ ജംഗ്ക്ഷനില്‍ ഗുജറാത്ത് മുന്‍
ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ഗ്രാമതലങ്ങളില്‍ വരെ
പടര്‍ന്നു പിടക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ മതേതര
ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഒരു മതത്തിന്റെയും
വിശ്വാസത്തിന്റെയും പേരില്‍ ഒരു ജനാധിപത്യ രാജ്യം വിഭജിക്കാന്‍
ശ്രമിക്കുന്നവരെ ഭയമില്ലാതെ നേരിടണമെന്നും,ഉത്തരേന്ത്യില്‍
പീഡനത്തിരയാകുന്നവര്‍ക്ക് സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.പിണറായി
വിജയനും,ഉമ്മന്‍ ചാണ്ടിയും ഭരിക്കുന്ന കേരളത്തിലെ വിശ്വാസികളുടെ ഐക്യമല്ല
പട്ടിണിപ്പാവങ്ങളുടെ ഉത്തരേന്ത്യന്‍ ജീവിതം.ഫാസിസ്റ്റുകളുടെ ക്രൂരമായി
പീഡനങ്ങള്‍ക്ക് വിധേയരായി ജീവിക്കുന്നവര്‍ക്ക് സഹായങ്ങളും പിന്തുണയുമാണ് നാം
നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്.കെ.എസ്.എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍
അധ്യക്ഷനായി.ജനാധിപത്യ രീതിയില്‍ അധികാരത്തിലേറിയ കേന്ദ്ര സര്‍ക്കാര്‍
ഫാസിസിറ്റുകള്‍ ഹിജന്‍ അജന്‍ഡകള്‍ നടപ്പിലാക്കുന്നതിനെ ചെറുത്തു
തോല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.സെക്രട്ടറി സത്താര്‍
പന്തല്ലൂര്‍,അബ്ദുസ്സമദ് പൂക്കോട്ടൂര്‍,ടി.വി.ഇബ്രാഹീം എം.എല്‍.എ,നാസര്‍ ഫൈസി
കൂടത്തായി,ഓണംപിളളി മുഹമ്മദ് ഫൈസി,റഷീദ് ഫൈസി വെളളാലിക്കോട് സംസാരിച്ചു.ഹജ്ജ്
കമ്മറ്റി അംഗം അഹമ്മദ് മൂപ്പന്‍,പി.എ.ജബ്ബാര്‍ ഹാജി,കെ.കെ.എസ് തങ്ങള്‍,സയ്യിദ്
ഫക്രുദ്ദീന്‍ തങ്ങള്‍,ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍
സംബന്ധിച്ചു.ഉത്തരേന്ത്യയിലെ പീഡതര്‍ക്ക് സംഘടനയുടെ ഒരു ലക്ഷം രൂപ ധനസഹായം
ചടങ്ങില്‍ കൈമാറി.
ബഷീര്‍ ഫൈസി ദേശമംഗലം,ഇബ്രാഹീം ഫൈസി ജെഡിയാര്‍,അബ്ദുസ്സലാം ദാരിമി
കിണവക്കല്‍,മമ്മൂട്ടി മാസ്റ്റര്‍ തരുവണ,കുഞ്ഞാലന്‍ കുട്ടി ഫൈസി,ടി.പി.സുബൈര്‍
മാസ്റ്റര്‍,അബ്ദുറഹീം ചുഴലി,ഷഹീര്‍ പാപ്പിനിശ്ശേരി,ഡോ.സുബൈര്‍
ഹുദവി,പി.എം.റഫീഖ് അഹമ്മദ്,വി.കെ.ഹാറൂണ്‍ റശീദ്,ഹാശിഖ് കുഴിപ്പുറം,ആസിഫ്
ദാരിമി പുളിക്കല്‍,ഹബീബ് ഫൈസി കോട്ടോപ്പാടം,മുസ്തഫി അശ്‌റഫി കക്കുംപടി
നേതൃത്വം നല്‍കി.
മലപ്പുറം ഡി.വൈ.എസ്.പി തോട്ടത്തില്‍ ജലീല്‍,കൊണ്ടോട്ടി സി.ഐ മുഹമ്മദ്
ഹനീഫ,കരിപ്പൂര്‍ എസ്.ഐ കെ,സി മുത്തുക്കോയ തങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍
പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......