ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഫസലിനെ കൊലപ്പെടുത്തിയത് ആർ എസ് എസ് തന്നെ നേത്യത്വം നൽകിയ കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴി വീഡിയോ പുറത്ത്

കണ്ണൂര്‍: ഫസലിനെ വധിച്ചത് ആര്‍എസ്എസ് തന്നെയെന്ന കുപ്പി സുബീഷിന്റെ മൊഴിയുടെ വീഡിയോ പുറത്ത്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി കുപ്പി സുബീഷ് പോലീസിന് മൊഴിനല്‍കിയിരുന്നു. സുബീഷിന്റെ മൊഴിയുടെ വീഡിയോ റിപ്പോര്‍ട്ടറിന് ലഭിച്ചു. സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ സുപ്രധാന വഴിത്തിരിവാകുന്ന മൊഴിയുടെ വീഡിയോയാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്.

സിബിഐ അന്വേണത്തില്‍ പിഴവുകളുണ്ടെന്നതിന്റെ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്ന വീഡിയോ വെളിപ്പെടുത്തുന്നത്. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ച മൊഴി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രധാന വഴിത്തിരിവായേക്കും. കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷാണ് കുറ്റസമ്മതം നടത്തിയത്. എന്‍ഡിഎഫുമായുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് സുബീഷ് പറയുന്നു. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു, ഷിനോജിന്റെ കയ്യിലും ആയുധമുണ്ട്. നാലാളുകള്‍ രണ്ട് വാളടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് കൊലയ്ക്ക് പോയത്. മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും, ബാക്കിയുള്ളവര്‍ കൊല ചെയ്തിരുന്നുവെന്നും സുബീഷ് വ്യക്തമാക്കുന്നു.

പ്രബീഷും ഷനോജും വിളിച്ചിട്ടാണ് കൃത്യത്തിന് പോയത്. കൊലയ്ക്ക് ശേഷം ആര്‍എസ്എസ് നേതാവിന്റെ വീട്ടിലെത്തി രക്തം പുരണ്ട ആയുധങ്ങള്‍ അദ്ദേഹത്തെ ഏല്‍പ്പിച്ചു. പിറ്റേന്ന് തലശേരി കാര്യാലയത്തിലെത്തി, ആര്‍എസ്എസ് താലൂക് പ്രചാരകിനെ കണ്ടു. തൃശൂരുകാരനായ അജയനായിരുന്നു അന്ന് പ്രചാരക്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോള്‍, ആരോടും ഒന്നും പറയേണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞ് തിരിച്ചയച്ചു. നിങ്ങളിത് ചെയ്തിട്ടുമില്ല, കണ്ടിട്ടുമില്ല എന്നായിരുന്നു മറുപടി. ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ക്കുള്‍പ്പെടെ കൊലയ്ക്ക് പിന്നില്‍ തങ്ങളാണെന്ന് അറിയാമായിരുന്നുവെന്നും സുബീഷ് പറയുന്നു.

മറിഞ്ഞ ബൈക്ക് തിരിക്കുമ്പോളേക്കും കൊല കഴിഞ്ഞ് മൂവരും തിരിച്ചെത്തിയെങ്കില്‍, മുന്‍കൂട്ടി തീരുമാനിച്ചിരുന്നെന്ന് വ്യക്തം. എന്‍ഡിഎഫുകാരനാണ് എന്നത് മാത്രം കൊലയ്ക്കുള്ള കാരണവുമല്ല. സുബീഷിനെ കൊലയ്ക്ക് മുമ്പും ശേഷവും ആലോചനകളില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തു. അതിനാല്‍ ഷനോജിനും പ്രബീഷിനും പിന്നിലെ ബുദ്ധിയും ആവശ്യവും ആരുടേത് എന്ന ചോദ്യം ബാക്കിയാകുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......