ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

‘പാകിസ്ഥാനിലേക്കോ സിറിയയിലേക്കോ പോയ്‌ക്കോ’: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച എ.ആര്‍ റഹ്മാനെതിരെ സംഘികളുടെ ആക്രമണം

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണം. ഇത്തരം കൊലപാതകം നടക്കുന്നത് ഇന്ത്യയിലാണെങ്കില്‍ ‘ഇത് എന്റെ ഇന്ത്യയല്ല’ എന്ന എ.ആര്‍ റഹ്മാന്റെ പ്രതികരണമാണ് സംഘികളെ പ്രകോപിപ്പിച്ചത്.
എ.ആര്‍ റഹ്മാനെ തെറിവിളിച്ചും അദ്ദേഹത്തെ അധിക്ഷേപിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുള്ളത്. ഇതില്‍ വലിയൊരു വിഭാഗവും മലയാളികളാണ്. പാകിസ്ഥാനിലേക്കോ, സിറിയയിലേക്കോ, ഇറാഖിലേക്കോ പോയ്‌ക്കോ എന്നാണ്  സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എ.ആര്‍ റഹ്മാനോട് ആവശ്യപ്പെടുന്നത്.ആക്രമിക്കുന്നവരില്‍ ഭൂരിപക്ഷവും എ.ആര്‍ റഹ്മാനെ തെറിവിളിക്കുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളെ അടക്കം അധിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. മതംമാറ്റാന്‍ ആളെക്കിട്ടാത്തതിന്റെ പ്രശ്‌നമാണ് എ.ആര്‍ റഹ്മാന് എന്നാണ് ചിലരുടെ പരാമര്‍ശം. നാളെ കുടുംബത്തെ തള്ളിപ്പറയരുതെന്നാണ് മറ്റൊരാളുടെ ‘ഉപദേശം’.
സംഗീത രംഗത്ത് എ.ആര്‍ റഹ്മാന്‍ നല്‍കിയ സംഭാവനകളെല്ലാം മറന്ന് അദ്ദേഹത്തെ വെറുമൊരു മുസ്‌ലിം ആയി ചുരുക്കിയാണ് ആക്രമണം.മുംബൈയില്‍ നടന്ന സംഗീത നിശയുടെ മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു എ.ആര്‍ റഹ്മാന്‍ ഗൗരിയുടെ കൊലപാതകത്തിനെതിരെ ശക്തമായി രംഗത്തുവന്നത്.

‘ ഇതെന്നെ ഏറെ വേദനിപ്പിക്കുന്നു. ഇതൊന്നും ഇന്ത്യയില്‍ നടക്കരുതേ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇതെല്ലാം ഇന്ത്യയില്‍ നടക്കുന്നുണ്ടെങ്കില്‍, ഇത് എന്റെ ഇന്ത്യയല്ല. എന്റെ ഇന്ത്യ പുരോഗമനപരവും ദയാവായ്പുള്ളതുമാകണം’ എന്നാണ് എ.ആര്‍ റഹ്മാന്‍ പറഞ്ഞത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......