ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇല്ലാത്ത പിളർപ്പനം പടച്ച് വിട്ട് സിറാജ് ദിനപത്രം

മുജാഹിദ് സമ്മേളനം തുടങ്ങിയത് മുതൽ തുടങ്ങിയതാണ് സിറാജ് ദിന പത്രം ആ സമ്മേളനത്തിനെതിരെ നാലാ കിട   പൊള്ളത്തരങ്ങൾ  ഓൺലൈനിലൂടെയും അവരുടെ പത്രത്തിലൂടെയും പടച്ചു വിടുന്ന ത്! അവസാനം സമ്മേളനം  സമാപനം കുറിച്ചിട്ടും പൊള്ളത്തരങ്ങൾക്ക് അറുതിയില്ല! അവസാനം പടച്ചു വിട്ട വാർത്തയാണിത് സമ്മേളനം സമാപിച്ചു  വീണ്ടും പിളർപ്പിന്റെ വക്കിൽ മുജാഹിദുകൾ എന്ന മഹാ  വിഡിഢിത്തം! രാജ്യത്തെ എല്ലാ മാധ്യമങ്ങളും ആ സാമ്മളനത്തെ ഉയർത്തി പറഞ്ഞപ്പോൾ സുന്നി സംഘടന യായ ഏപി നേതൃത്വത്തിന്റെ കീഴിലുള്ള സിറാജ് പത്രത്തിന് ഇത് ദഹിക്കുന്നില്ല  അതാണ് യാഥാത്യം! മതം. സഹിഷ്ണു .സഹവർതിത്ത്വം സമാധാനം എന്നീ വിഷയത്തിൽ ജാതി മതം  സംഘടന രാഷ്ട്രീയം എന്നിവ നോക്കാതെയാണ് മുജാഹിദ് സംഘടന പ്രമുഖരെ സമ്മേളനത്തിന് ക്ഷണിച്ചതും പ്രമുഖർ സമ്മേളനത്തിന് പങ്കെടുത്തതും എന്നാൽ ഏപി വിഭാഗത്തിന്റെ മാധ്യമ നയം (സിറാജ് ദിനപത്രം) മുസ്ലീo ഐക്യം തല്ലി ഉടക്കാനുള്ള വാർത്തകളാണ് പ്രസിദ്ധീകരിക്കുന്നത്! ഇതിനെതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധങ്ങൾ  ഉയരുന്നുണ്ട്!
സിറാജ് വാർത്ത ⬇
(തിരൂരങ്ങാടി: വീണ്ടുമൊരു പിളര്‍പ്പിന് കളമൊരുക്കി മുജാഹിദ് സംസ്ഥാന സമ്മേളനം അവസാനിച്ചു. മുജാഹിദുകള്‍ പലതായി പിളര്‍ന്നതിന് ശേഷം ഉണ്ടാക്കിയ ഐക്യ നാടകത്തിന് പിറകെ നടന്ന സമ്മേളനം പുതിയൊരു പിളര്‍പ്പിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
തൗഹീദ്, ശിര്‍ക്, നവോഥാനം തുടങ്ങിയ കാര്യങ്ങള്‍ പറയാനാകാതെയാണ് നാല് ദിവസത്തെ സമ്മേളനം സമാപിക്കുന്നത്. ഇസില്‍ റിക്രൂട്ടും പലായനവും മുജാഹിദുകളെ വലിയ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നതിന് തെളിവായിരുന്നു സമ്മേളന പ്രമേയവും വിവിധ സെഷനുകളും. സലഫികളും ഭീകരവാദവും തമ്മില്‍ ബന്ധമില്ലെന്ന് സമര്‍ഥിക്കുന്നതില്‍ സമ്മേളനം കൂടുതല്‍ ശ്രദ്ധ ചെലുത്തിയത് അതുകൊണ്ടായിരുന്നു.

തുടക്കത്തില്‍ പേരിന് മാത്രം കൂടെയുണ്ടായിരുന്ന മടവൂര്‍ വിഭാഗം സമ്മേളനം തുടങ്ങിയതോടെ വിട്ടുനിന്നു. പല സെഷനുകളിലും കേള്‍വിക്കാരായി വിരലിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മൗലവി വിഭാഗം ഇനി പഠിക്കാന്‍ പോകുന്നതേയുള്ളു എന്നും മുജാഹിദ് പ്രസ്ഥാനം അന്ധവിശ്വാസത്തിന്റെ കേന്ദ്രമായി മാറിയിട്ടുണ്ടെന്നും അബ്ദുല്ലക്കോയ മദനിയും അബ്ദുര്‍റഹ്മാന്‍ സലഫിയും ഉണ്ണീന്‍കുട്ടി മൗലവിയും അന്ധവിശ്വാസത്തിന്റെ അപ്പോസ്തലന്‍മാരായിട്ടുണ്ടെന്നും മടവൂര്‍ വിഭാഗത്തിന്റെ അനുയായികള്‍ തുറന്നടിക്കുന്നു.
‘യഥാര്‍ഥ മുജാഹിദുകളായ തങ്ങള്‍ തൗഹീദ് പഠിച്ചത് എടവണ്ണ അലവി മൗലവിയുടെ മകന്‍ അബ്ദുസ്സലാം സുല്ലമിയില്‍ നിന്നാണ്. സുല്ലമിക്കും ലത്തീഫ് കരുമ്പിലാക്കലിനും അലി മദനിക്കുമൊപ്പമാണ് മുജാഹിദ് അണികള്‍. മൗലവി വിഭാഗത്തിന്റെ അണികളെല്ലാം വിസ്ഡം ഗ്രൂപ്പിലേക്ക് പോയിട്ടുണ്ടെന്ന് ഈ സമ്മേളനത്തോടെ തെളിഞ്ഞിരിക്കുകയാണ്. സമ്മേളനം കഴിയുന്നതോടെ തങ്ങളുടെ പണി ആരംഭിക്കുകയാണ്. എല്ലാവര്‍ക്കും തൗഹീദ് പഠിപ്പിക്കുമെന്നുള്ള’ മടവൂര്‍ വിഭാഗം നേതാക്കളുടെ വോയ്‌സുകളും വൈറലായിട്ടുണ്ട്.
സമാപന സമ്മേളനത്തില്‍ കാര്യ പരിപാടിയെ ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യേണ്ട മുഖ്യമന്ത്രി വരാത്തതിനെ തുടര്‍ന്ന് അബ്ദുല്ലക്കോയ മദനിയെ ഉദ്ഘാടനത്തിന് നിശ്ചയിച്ചു. ഇതിനോട് മടവൂര്‍ വിഭാഗം നേതാക്കള്‍ കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേ തുടര്‍ന്ന് ഹുസൈന്‍ മടവൂരിന് അധ്യക്ഷ സ്ഥാനം കൊടുക്കാന്‍ മൗലവി വിഭാഗം നിര്‍ബന്ധിതരാവുകയായിരുന്നു.
സമ്മേളനം കാരണം അണികള്‍ക്കിടയിലും നേതാക്കള്‍ക്കിടയിലും തര്‍ക്കവും പഴിചാരലുകളും കൂടിയെന്നാണ് നിഷ്പക്ഷമതികളുടെ വിലയിരുത്തല്‍ )
ഇതോടെ സിറാജ് എന്ന മധ്യമ സ്ഥാപനത്തിന്റെ മാധ്യമ ധർമം കൂടുതൽ വെളിവാക്കുന്നതാണ്  ഈ മുസ്ലീം  ഐക്യ ങ്ങ ൾക്കെതിരെയുള്ള വാർത്ത പ്രസിദ്ധീകരണത്തിലൂടെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......