ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആധാറില്‍ സുരക്ഷാവീ‍ഴ്ചയുണ്ടെന്ന് ഒടുവില്‍ ആധാര്‍ അതോറിറ്റിയും തുറന്നുപറയുന്നു; സുരക്ഷയ്ക്ക് പുതിയ മാര്‍ഗങ്ങള്‍

ആധാറിന്റെ സുരക്ഷ അപകടത്തിലാണെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിനു പിന്നാലെ ആധാര്‍ അതോറിറ്റി (യുഐഡിഎഐ) രണ്ട് പുതിയ സുരക്ഷാമാര്‍ഗങ്ങള്‍ അവതരിപ്പിച്ചു. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കാന്‍ വെര്‍ച്വല്‍ ഐഡി സംവിധാനം ഒരുക്കും.
ആധാര്‍ നമ്പര്‍ നല്‍കേണ്ട സാഹചര്യങ്ങളിലെല്ലാം ബയോമെട്രിക് വിവരത്തിനൊപ്പം (വിരലടയാളം) ഉപയോക്താവിന് വെര്‍ച്വല്‍ ഐഡി ഉപയോഗിക്കാം. ഒരോ തവണയും പുതിയ 16 അക്ക വെര്‍ച്വല്‍ ഐഡി ഉണ്ടാക്കാം.
എന്ത് ആവശ്യത്തിനാണെന്നത് പരിഗണിച്ചാകും ഉപയോക്താവിന്റെ വിവരങ്ങള്‍ ഏജന്‍സികള്‍ക്ക് കൈമാറുക. ഉദാഹരണമായി മൊബൈല്‍ കമ്പനിക്ക് പേര്, വിലാസം, ഫോട്ടോ എന്നീ വിവരങ്ങള്‍ മാത്രമാകും ലഭ്യമാക്കുക. മാര്‍ച്ച് ഒന്നുമുതല്‍ വെര്‍ച്വല്‍ ഐഡി ലഭിച്ചുതുടങ്ങും.
ഉപയോക്താവിനെ തിരിച്ചറിയാനുള്ള കെവൈസി (നോ യുവര്‍ കസ്റ്റമര്‍) പരിമിതപ്പെടുത്തുക എന്നതാണ് രണ്ടാമത്തെ സുരക്ഷാമാര്‍ഗം. വിവിധ ഏജന്‍സികള്‍ ഉപയോക്താവിന്റെ ആധാര്‍ നമ്പരുകള്‍ ശേഖരിച്ചുവയ്ക്കുന്നത് ഇതുമൂലം തടയാനാകും.
ജൂണ്‍ ഒന്നുമുതല്‍ എല്ലാ ഏജന്‍സികളും ആധാര്‍ നമ്പറിനുപകരം വെര്‍ച്വല്‍ ഐഡി സ്വീകരിക്കാനുള്ള സംവിധാനം ഒരുക്കണം. സമയപരിധി കഴിഞ്ഞും സംവിധാനം ഒരുക്കാത്തവരില്‍നിന്ന് പിഴ ഈടാക്കുമെന്നും യുഐഡിഎഐ സര്‍ക്കുലറില്‍ അറിയിച്ചു.
ആധാറിന്റെ സുരക്ഷ അപകടത്തിലാണെന്ന് വിശദീകരിച്ച് ആര്‍ബിഐയുടെ ഗവേഷണവിഭാഗമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ ബാങ്കിങ് ധവളപത്രം പുറത്തിറക്കിയിരുന്നു.
സൈബര്‍ കുറ്റവാളികള്‍ക്കും രാജ്യത്തിന്റെ ശത്രുക്കള്‍ക്കും എപ്പോഴും ലക്ഷ്യവയ്ക്കാവുന്ന ഒന്നായി ആധാര്‍ വിവരങ്ങള്‍ മാറിയെന്ന് ധവളപത്രം ചൂണ്ടിക്കാട്ടി. 500 രൂപയ്ക്ക് ആധാര്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന വിവരം ‘ട്രിബ്യൂണ്‍ പത്രം’ പുറത്തുവിട്ടിരുന്നു.
ഇതിനെത്തുടര്‍ന്നാണ് യുഐഡിഎഐ സുരക്ഷാ മാനദണ്ഡങ്ങള്‍ പരിഷ്കരിച്ചത്. ബാങ്ക് അക്കൌണ്ട്, പാന്‍, മൊബൈല്‍ സിംകാര്‍ഡ് തുടങ്ങിയവയെല്ലാം ആധാറുമായി ബന്ധിപ്പിക്കണമെന്ന തീരുമാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അകാലത്തിൽ പൊലിഞ്ഞപ്രിയ കൂട്ടുക്കാരനെ കുറിച്ച്കുറിപ്പെഴുതി ടിനി ടോം

അകാലത്തിൽ പൊലിഞ്ഞ പ്രിയ സുഹൃത്തിനെ കുറിച്ച് കുറിപ്പെഴുതി ടിനി ടോം ഇനി ഈ പാദുകങ്ങൾക്ക് വിശ്രമം ....കലാഭവൻ നവാസിനെ കുറിച്ച് എല്ലാവരും വാക്കുകൾ കുറിക്കുന്ന കൂട്ടത്തിൽ ഞാനും എന്റെ സഹോദരന് വേണ്ടി ഒന്ന് കുറിച്ചോട്ടെ ...തിരുവനന്തു പുരത്തു aug 2,3 മായി നടക്കുന്ന കേരള സർക്കാരിന്റെ സിനിമ കോൺക്ലേവിൽ മന്ത്രി സജി ചെറിയാൻ സാറിൽ നിന്നും അവധി മേടിച്ചാണ് നവാസിനെ കാണാൻ ആലുവയ്ക്കു തിരിച്ചത് ,എത്തിയപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു. കലാഭവൻ ഷാജോൺ വീഡിയോ കാളിലൂടെ അവസാനമായി എനിക്ക് നവാസിനെ കാണിച്ചു തന്നു ,എന്റെ കൂടെ കൈതപ്രം തിരുമേനിയും ,സ്നേഹയും ഉണ്ടായിരിന്നു ...ഞാൻ വിട ചൊല്ലി ...ഇന്ന് കുടുംബ സമേതം നവാസിന്റെ വീട്ടില് ചെന്നപ്പോൾ കണ്ടത് നവാസിന്റെ മകൻ ,നവാസ് ഉപയോഗിച്ച പാദുകങ്ങൾ തുടച്ചിങ്ങനെ മുന്നിൽ വച്ചിരിക്കുന്നതാണ് ,അവിടെ എന്റെ നിയന്ത്രണം വിട്ട് പോയി ,ഇനി ഇത് ധരിച്ചു  സ്വദേശത്തും വിദേശത്തും ഒരുമിച്ചു യാത്രകൾ പോകാൻ നീയില്ലല്ലോ ...അതെ ആദ്യം നമ്മൾ തൊട്ട് മുത്തേണ്ടത് ഒരു ജീവിത കാലം മുഴുവൻ നമ്മളെ കൊണ്ടുനടന്ന നമ്മുടെ കാലുകളെ തന്നെയാണ് ...സഹോദര വിട ...മറ്റൊരു തീരത്തു ചിരിക്കാനും ചിരിപ്പി...

പോക്സോ കേസിൽ വ്ലോഗർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാ​​ഗ്ദാനം നൽകി പീഡിപ്പിച്ച വ്ളോഗർ പോക്സോ കേസിൽ അറസ്റ്റിൽ; കാസർകോട് ചിലമ്പാടി സ്വദേശി മുഹമ്മദ്‌ സാലിയെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്

അന്തരിച്ച നടൻ ഷാനവാസിനെ അനുസ്മരിച്ച് അബ്ദുസ്സമദ് സമദാനി എഴുതിയ കുറിപ്പ് വൈറലാകുന്നു

പ്രേം നെസീറിനെയും ഷാനവാസിനെയും ആ കുടുംബത്തെയും പരാമർഷിക്കുന്ന കുറിപ്പിൽ ആ കുടുംബവുമായി ഉള്ള ബന്ധവും. സമദാനി സൂചിപ്പിക്കുന്നു . മലയാളികളുടെ പ്രേംനസീർ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകൻ ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവർന്ന വലിയൊരു മനുഷ്യൻ്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിൻ്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്നേഹത്തിനും പാത്രമായിത്തീർന്നു. എന്നാൽ സിനിമാ നടൻ എന്ന പരിവേഷത്തേക്കാൾ പ്രേംനസീറിന്റെ മകൻ എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതൽ അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും.  പ്രേംനസീർ എന്ന മനുഷ്യൻ ജനങ്ങൾക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീർന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളിൽ ഉന്നതശീർഷൻ എന്നതിനേക്കാൾ അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്നേഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങൾ ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം......