ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കൊച്ചി മെട്രോ ഉദ്ഘാഘാടനം. കൊച്ചിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: നാളെ നടക്കുന്ന കൊച്ചി മെട്രോ ഉത്ഘാടനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്് അവധി പ്രഖ്യാപിച്ചു.കൊച്ചി നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സിബിഎസ്‌സി വിദ്യാലയങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

മെട്രോയുടെ രണ്ടാംഘട്ടത്തില്‍ താനുണ്ടാകില്ലെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊച്ചി: ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ കൊച്ചി മെട്രോ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. കൊച്ചി മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ഇ. ശ്രീധരനെ ഒഴിവാക്കിയതിനെക്കുറിച്ചുള്ള വിവാദത്തിനിടെയാണ് സന്ദര്‍ശനം. കെ.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരും ശ്രീധരനൊപ്പമുണ്ടായിരുന്നു. സ്റ്റേഷനുകളും മറ്റും ശ്രീധരന്‍ നടന്ന് കണ്ടു. ഒരുക്കങ്ങളില്‍ ശ്രീധരന്‍ തൃപ്തി രേഖപ്പെടുത്തി. പാലാരിവട്ടം സ്റ്റേഷനും ശ്രീധരന്‍ സന്ദര്‍ശിച്ചു. മെട്രോയുടെ രണ്ടാംഘട്ടത്തില്‍ താനുണ്ടാകില്ലെന്ന് ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഡിഎംആര്‍സിയും ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടാംഘട്ടം പൂര്‍ത്തിയാക്കാന്‍ കെഎംആര്‍എല്‍ പ്രപ്തരാണ്. ഉദ്ഘാടന ചടങ്ങില്‍ വിളിക്കാത്തതില്‍ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരനെ ക്ഷണിക്കാത്തത് മര്യാദകേടെന്ന് കെ.വി. തോമസ് എംപി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന് ഇതു തിരുത്താവുന്നതേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

മഹാ നടൻ സത്യൻ ഓർമ്മയായിട്ട് ഇന്ന് 43 വർഷം

അതുല്യനടന്‍ സത്യന്റെ ഒാര്‍മ്മകള്‍ക്ക് ഇന്ന് 46 വയസ്. സിനിമയും വ്യക്തിജീതവും മലയാളിക്ക്് പാഠപുസ്തകമാക്കി നല്‍കിയ മഹാ നടന്‍, നായക സങ്കല്‍പ്പത്തിന്റെ സൗന്ദര്യമെന്ന അളവുകോലിനെയാകെ പൊളിച്ചെഴുതി.അധ്യാപകന്‍, സെക്രട്ടേറിയറ്റ് ഗുമസ്ഥന്‍, ആര്‍മി സുബൈദാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നീ വേഷങ്ങളാകെ അഴിച്ചുവെച്ച്് അദ്ദേഹം കലയുടെ ലോകത്തെക്ക് കടന്നെത്തി. ആദ്യ സിനിമ 1951 ലെ ത്യാഗസീമ തിയേറ്ററില്‍ എത്തിയില്ലെങ്കിലും രണ്ടാമത്തെ ചിത്രമായ ആത്മസഖിയില്‍ അദ്ദേഹം ശ്രദ്ധേയമായ കഥാപാത്രമായി. പിന്നീട് മുഴുവന്‍ സമയ സിനിമ പ്രവര്‍ത്തകനായി മാറുകയുമായിരുന്നു. അങ്ങനെ സത്യനേശന്‍ നാടാര്‍ സത്യനായി. 1954ലെ രാമുകാര്യാട്ട് പി ഭാസ്‌കരന്‍ കൂട്ടുകെട്ടിന്റെ നീലക്കുയില്‍ സത്യന്റെ സിനിമ ജീവിതത്തില്‍ വഴിത്തിരിവായി. ഓടയില്‍ നിന്ന് എന്ന ചിത്രത്തിലെ പപ്പു മുടിയനായ പുത്രനിലെ രാജന്‍, ചെമ്മീനിലെ പളനി, വാഴ്‌വേമായത്തിലെ സൂചീന്ദ്രന്‍, തച്ചോളി ഒതേനനിലെ ഒതേനന്‍ എന്നീ കഥാപാത്രങ്ങളൊക്കെ സത്യന്‍ സ്്ക്രീനില്‍ അവിസ്മരണീയമാക്കുകയായിരുന്നു. അര്‍ബുധത്തിന്റെ കഠിന വേദനയിലും അഭിനയത്തെ അടങ്ങാത്ത ദാഹത്തോടെ സമീപിച്ച സത്യന്‍ ഒരിക്കലും മറക്കാത്ത ഒരുപിടി ...

ബി എ സ് എൻ എൽ രണ്ട് പ്രീപെയ്ഡ്‌ പ്ലാനുകൾ പുന ക്രമീകരിച്ചു

കൊല്ലം: ജനകീയമായ രണ്ടു പ്രീപെയ്‍‍‍‍‍ഡ് പ്ലാനുകൾ പുനഃക്രമീകരിച്ച് ബിഎസ്എൻഎൽ. ബിഎസ്എന്‍എൽ ഫോണുകളിലേക്ക് സൗജന്യ വിളി അനുവദിക്കുന്ന 146 രൂപയുടെ പ്ലാനും ദിവസം മൂന്നു ജിബി ഡേറ്റ അനുവദിക്കുന്ന 339 രൂപയുടെ പ്ലാനുമാണു പുനഃക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ചു 146 രൂപയ്ക്കു ബിഎസ്എൻഎൽ ഫോണുകളിലേക്ക് പരിധിയില്ലാത്ത സൗജന്യ വിളികൾക്കൊപ്പം ഒരു ജിബി ഡേറ്റ ലഭിക്കും. നിലവിൽ ഇത് 500 എംബി ഡേറ്റയായിരുന്നു. പ്ലാൻ വാലിഡിറ്റി 28 ദിവസത്തിൽ നിന്ന് 26 ആയി ചുരുക്കിയിട്ടുണ്ട്.

ജിഷ്ണു കേസ് സീ ബി ഐ അന്വോഷിക്കും

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ ഉത്തരവ്.ജിഷ്ണുവിന്റെ പിതാവിന്റെ നിവേദനത്തെ തുടര്‍ന്നാണ് നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

ട്രം പിന്റെ ജൻമദിനം ആഘോഷമാക്കി രാജ്യത്തെ ഹിന്ദു സംഘടനകൾ

News:ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പിറന്നാള്‍ ദിനത്തില്‍ ഹിന്ദു സംഘടനകളുടെ കേക്ക് മുറിച്ചുള്ള ആഘോഷം.ന്യൂഡല്‍ഹി ജന്ദര്‍മന്തറിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. നീലയും കാവിയും ബലൂണകള്‍ കൊണ്ട് അലങ്കരിച്ച വേദിയിലായിരുന്നു ആഘോഷം. ട്രംപിന്റെ 71ാം ജന്മദിനത്തിന്റെ ഭാഗമായി 7.1 കിലോ ഭാരമുള്ള കേക്കാണ് പ്രവര്‍ത്തകര്‍ മുറിച്ചത്.ഹിന്ദു സേന പ്രവര്‍ത്തകരാണ് ട്രംപിന്റെ ജന്മദിനം കേക്ക് മുറിച്ച് ആഘോഷിച്ചത്.തങ്ങള്‍ ആദ്യമായല്ല ട്രംപിന്റെ ജന്മദിനം ആഘോഷിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആരാധകരാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

മെട്രോ മാനെ ഒഴിവാക്കി കൊച്ചി മെട്രോ ഉദ്ഘാടനം

കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ ഈ പദ്ധതിക്കു ചുക്കാന്‍പിടിച്ച ഇ ശ്രീധരന്‍ ഉണ്ടാവില്ല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉദ്ഘാടനച്ചടങ്ങിന്റെ വേദിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് പുറത്തുവിട്ട പട്ടികയില്‍ നിന്ന് ശ്രീധരനെയും ചെന്നിത്തലയെയും ഒഴിവാക്കുകയായിരുന്നു. മോദിയടക്കം നാലു പേര്‍ മാത്രമാണ് ഉദ്ഘാടന വേദിയിലുണ്ടാവുക. 13 പേര്‍ ഉള്‍പ്പെടുന്ന പട്ടികയാണ് കെംഎംആര്‍എല്‍ അധികൃതര്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ പട്ടിക നാലാക്കി വെട്ടിച്ചുരുക്കുകയായിരുന്നു. പുതിയ പട്ടികയനുസരിച്ച്‌ പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവര്‍ണര്‍, കേന്ദ്ര മന്ത്രി എന്നിവര്‍ മാത്രമാണ് ഉദ്ഘാടന വേദിയിലുണ്ടാവുക. അതേസമയം, കെഎംആര്‍എല്‍ നേരത്തേ നല്‍കിയ പട്ടികയില്‍ ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും പേര് ഉള്‍പ്പെടുത്തിയിരുന്നില്ല. ജൂണ്‍ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം. മോദിയാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത് വേദിയില്‍ നിന്ന് ഒഴിവാക്കിയതില്‍ പരാതി ഇല്ലെന്ന് ഇ ശ്രീധരന്‍ പ്രതികരിച്ചു. കേന്ദ്രത്തിന്റെ പട്ടികയില്‍...

എസ്.കെ.എസ്.എസ്.എഫ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Malappuram burro news കൊണ്ടോട്ടി:രാജ്യത്ത് വര്‍ധിച്ച് വരുന്ന ഫാസിസ്റ്റ് അധിക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരെ ഫാസിസത്തിന് മാപ്പില്ല,നീതി നിഷേധം നടപ്പില്ല എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.കൊളത്തൂര്‍ ജംക്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ വിവിധ ജില്ലകളില്‍ നിന്നായി ആയിരത്തിലധികം പേര്‍ പങ്കെടുത്തു. മാര്‍ച്ച് വിമാനത്താവള റോഡ് നുഹ്മാന്‍ ജംഗ്ക്ഷനില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി.ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ഗ്രാമതലങ്ങളില്‍ വരെ പടര്‍ന്നു പിടക്കുന്ന ഫാസിസ്റ്റ് വര്‍ഗീയ വൈറസിനെ ഉന്മൂലനം ചെയ്യാന്‍ മതേതര ശക്തികള്‍ ഒന്നിച്ച് നില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.ഒരു മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഒരു ജനാധിപത്യ രാജ്യം വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ഭയമില്ലാതെ നേരിടണമെന്നും,ഉത്തരേന്ത്യില്‍ പീഡനത്തിരയാകുന്നവര്‍ക്ക് സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയനും,ഉമ്മന്‍ ചാണ്ടിയും ഭരിക്കുന്ന കേരളത്തിലെ വിശ്വാസികളുടെ ഐക്യമല്ല പട്ടിണിപ്പാവങ്ങളുടെ ഉത്തരേന്ത്യ...

396 രൂപക്ക് 70 ജിബി ഡാറ്റയും സൗജന്യ കോളും തരും ഐഡിയ

News   ഇന്ത്യന്‍ ടെലകോം മേഖലയില്‍ റിലയന്‍സ് ജിയോ വന്‍ വിപ്ലളവമാണ് ഉണ്ടാക്കിയത്. ജിയോ സൗജന്യമായി ഡാറ്റയും കോളുകളും നല്‍കിയതോടെ മുടിചൂടാമന്നന്‍മാരായി നിന്നിരുന്ന മറ്റ് കമ്പനികള്‍ക്ക് തങ്ങളുടെ സേവനങ്ങളുടേയും നിരക്കുകള്‍ കുറക്കേണ്ടി വന്നു. ഇപ്പോഴിതാ ഐഡിയ പുതിയ ഓഫറുമായി വരുന്നു. 70 ദിവസത്തേക്ക് 396 രൂപക്ക് 70 ജിബിയും സൗജന്യ കോളുകളും നല്‍കുന്നതാണ് ഐഡിയയുടെ പദ്ധതി. ദിവസം 300 മിനുറ്റാണ് സൗജന്യ കോള്‍ വിളിക്കാനാവുക. ആഴ്ചയില്‍ 1200 മിനുറ്റായും പരിമിതപ്പെടുത്തിയിട്ടുണ്ട്. അത് കഴിഞ്ഞ് വിളിക്കുന്ന കോളുകള്‍ക്ക് മിനുറ്റിന് 30 പൈസ ഈടാക്കും. നേരത്തേ വോഡാഫോണ്‍ 786 രൂപക്ക് 25 ജിബി ഫോര്‍ ജി ഡാറ്റ നല്‍കുന്ന പദ്ധതി പുറത്തിറക്കിയിരു്ന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഫോര്‍ ജി നെറ്റ്‌വര്‍ക്കായി ട്രായ് തെരഞ്ഞെടുത്തിരുന്നു.

ചെറിയ പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങി ക്കഴിഞ്ഞു. വസ്ത്ര വിപണന ശാലകളിൽ വൻ തിരക്ക്

eid news ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഇസ്ലാം മത വിശ്വാസികൾ ഒരുങ്ങി കഴിഞ്ഞു.ഒപ്പം വസ്ത്ര വിപണന ശാലകളും .ജില്ലയിലെ വസ്ത്ര വിപണന ശാലകളെല്ലാം ഡ്രസ് വിപണന തിരക്കിലമർന്നു ഒട്ടനവധി ഫാഷനുകളുമായാണ് ഇത്തവണയും ജില്ലയിലെ  ടെക്സ്റ്റയിൽസ് ഷോറൂമുകൾ ഒരുങ്ങിയിട്ടുള്ളത് .

കൂറ്റൻ പോത്തുമായി ഇറച്ചി കച്ചവടക്കാരൻ കുഞ്ഞിമുഹമ്മദ്

News @kotakkal മൂന്ന് ലക്ഷത്തോളം വില മതിക്കുന്ന  കൂറ്റൻ പോത്തുമായി കോട്ടക്കൽ സൂപ്പി ബസാറിൽ ഇറച്ചി കച്ചവടം നടത്തുന്ന  പുതുക്കിടി കുഞ്ഞിപ്പ എന്ന  കുഞ്ഞിമുഹമ്മദാണ് ലക്ഷങ്ങൾ വില കൊടുത്ത് ഹരിയാനയിൽ നിന്നും പോത്ത് ഉരുവിനെ നാട്ടിലെത്തിച്ചത് '! പോത്തിനെ കാണാനും  മൊബൈലിൽ  സെൽഫി എടുക്കാനും കുടുതൽ ആളുകളാണ് ഇപ്പോൾ കോട്ടക്കൽ പുത്തൂരിലേക്കെത്തുന്നത്. റംസാൻ പെരുന്നാൾ വിപണിയെ മുൻ  കണ്ടാണ് പോത്തു ഗുരുവിനെ കോട്ടക്കലിലെത്തിച്ചതെന്ന്  ഇറച്ചി കച്ചവടക്കാരൻ കുഞ്ഞിമുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു

ഫസലിനെ കൊലപ്പെടുത്തിയത് ആർ എസ് എസ് തന്നെ നേത്യത്വം നൽകിയ കുപ്പി സുബീഷിന്റെ കുറ്റസമ്മത മൊഴി വീഡിയോ പുറത്ത്

കണ്ണൂര്‍: ഫസലിനെ വധിച്ചത് ആര്‍എസ്എസ് തന്നെയെന്ന കുപ്പി സുബീഷിന്റെ മൊഴിയുടെ വീഡിയോ പുറത്ത്. തലശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പടുവിലായി മോഹനന്‍ വധക്കേസിലെ പ്രതി കുപ്പി സുബീഷ് പോലീസിന് മൊഴിനല്‍കിയിരുന്നു. സുബീഷിന്റെ മൊഴിയുടെ വീഡിയോ റിപ്പോര്‍ട്ടറിന് ലഭിച്ചു. സിബിഐ അന്വേഷിച്ച ഫസല്‍ വധക്കേസില്‍ സുപ്രധാന വഴിത്തിരിവാകുന്ന മൊഴിയുടെ വീഡിയോയാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നത്. സിബിഐ അന്വേണത്തില്‍ പിഴവുകളുണ്ടെന്നതിന്റെ തെളിവുകളാണ് റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്ന വീഡിയോ വെളിപ്പെടുത്തുന്നത്. പടുവിലായി മോഹനന്‍ വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിന് ലഭിച്ച മൊഴി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ പ്രധാന വഴിത്തിരിവായേക്കും. കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷാണ് കുറ്റസമ്മതം നടത്തിയത്. എന്‍ഡിഎഫുമായുള്ള പ്രശ്‌നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്ന് സുബീഷ് പറയുന്നു. മൂന്ന് ആയുധങ്ങളാണ് കരുതിയിരുന്നത്. പ്രബീഷിന്റെ കൈവശം വാളുണ്ടായിരുന്നു, ഷിനോജിന്റെ കയ്യിലും ആയുധമുണ്ട്. നാലാളുകള്‍ രണ്ട് വാളടക്കമുള്ള മൂന്ന് ആയുധങ്ങളുമായാണ് കൊലയ്...

*കാടാമ്ബുഴയില്‍ പൂര്‍ണഗര്‍ഭിണിയും ഏഴുവയസുള്ള മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം; കാമുകന്‍ അറസ്റ്റില്‍

കാടാമ്പുഴയില്‍ പൂര്‍ണഗര്‍ഭിണിയും ഏഴു വയസുള്ള മകനും ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. കരിപ്പൂര്‍ സ്വദേശി ഷെരീഫ് ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മെയ് 26നാണ് കാടാമ്പുഴ സ്വദേശിനി ഉമ്മല്‍സു, മകന്‍ ഇര്‍ഷാദ് (ഏഴ്), എന്നിവരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ ഉമ്മല്‍സു കാമുകന്‍ ഷെരീഫിനൊപ്പം കഴിഞ്ഞുവരികയായിരുന്നു. ഈ ബന്ധത്തില്‍ അവര്‍ ഗര്‍ഭിണിയുമായി. പ്രസവ ശേഷം ഷെരീഫിനൊപ്പം താമസിക്കണമെന്ന് ഉമ്മല്‍സു നിര്‍ബന്ധം പിടിച്ചിരുന്നു. എന്നാല്‍ വേറെ ഭാര്യയും മക്കളുമുള്ള ഷെരീഫ്, ഉമ്മല്‍സു പ്രസവിക്കുന്നതോടെ തന്റെ അവിഹിത ബന്ധം പുറത്തറിയുമോ എന്ന ഭയത്താല്‍ ഇവരെയും മകനേയും കൊലപ്പെടുത്തുകയായിരുന്നു.  ഉമ്മല്‍സുവിന്റെ കഴുത്തുമുറിച്ചശേഷം കൈഞരമ്പ് മുറിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. കൊലപാതകത്തിനിടെ ഉമ്മല്‍സു പ്രസവിക്കുകയും ശുശ്രൂഷ ലഭിക്കാതെ നവജാത ശിശു മരിക്കുകയും ചെയ്തു. കൊലപാതകം കണ്ടുകൊണ്ട് വീട്ടിലേക്ക് കയറിവന്ന ഇര്‍ഷാദിനെയും ഇതേരീതിയില്‍ കൊലപ്പെടുത്തിയെന്നും ഷെരീഫ് പറഞ്ഞു. തുടര്‍ന്ന് ഒളിവില്‍ പോയ ഇയാളെ തിങ്കളാഴ് ചയാണ് പോല...

വേനലവധിക്ക് ശേഷം വീണ്ടും കുരുന്നുകൾ വിദ്യാലയങ്ങളിലേക്ക്

News:മലപ്പുറം: രണ്ടു മാസത്തെ വേനലവധിക്ക് ശേഷം വീണ്ടും കുരുന്നുകൾ ഇന്ന് വിദ്യാലയങ്ങളിലേക്കെതും. കളി ചിരികൾക്ക് ശേഷം പുത്തനുടുപ്പും, പുസ്തകങ്ങളുമായാണ് രക്ഷിതാക്കളുടെ കൈപ്പിടിച്ചാണ് അവർ വീണ്ടും അക്ഷരമുറ്റത്തെത്തുക. ജില്ലയിലെ മിക്ക പ്രെമറി സ്കൂളുകളും ചുമർ ചിത്രങ്ങളാൽ സ്കൂൾ കെട്ടിടവും, മതിലുകളുമെല്ലാം വർണ്ണാഭമാക്കിയിട്ടുണ്ട്. സ്കൂളുകളെല്ലാം തന്നെ കുരുന്നുകളെ വരവേൽക്കാൻ ഒരുങ്ങി കഴിഞു. സ്കൂൾ മാനേജ്മെന്റിന്റെ ഒരുക്കങ്ങൾ കൂടാതെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളുകൾ തോരണങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മഴ നേരെത്തെ എത്തിയത് കനത്ത ചൂടിൽ നിന്നും വിദ്യാർത്ഥികൾക്ക് ഏറെ ആശ്വാസകരമാകുകയാണ്. Report: Shahin Eranthode