ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മേയ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മര്കസിലെ വിദ്യാര്‍ഥികളുടെ പരാതി; അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി

കാരന്തൂര്‍ മര്‍കസിലെ വിദ്യാര്‍ഥികളുടെ പരാതിയില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. മര്‍ക്കസില്‍ അംഗീകാരമില്ലാത്ത കോഴ്‍സ് നടത്തി വിദ്യാര്‍ഥികളെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മര്‍ക്കസിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‍മെന്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണമെന്ന ആവശ്യം തള്ളിയാണ് ഹൈക്കോടതി വിദ്യാര്‍ഥികളുടെ പരാതി സ്വീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടത്

സംസ്ഥനത്ത് കാലവർഷം ആരംഭിച്ചു

കാലവസ്ഥ നീരിക്ഷണ കേന്ദ്രം. ജൂൺ രണ്ട് വരെ കനത്ത മഴയ ക്ക് സാധ്യതയെന്നും കാലവസ്ഥ നിരിക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

കോട്ടക്കൽ കോഴിച്ചെനയിൽ കെ എസ് ആർ ടി സി ബസ്സ് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു

news കോ ട്ടക്കൽ മെലേ കോഴിച്ചെനയിൽ കെ എസ് ആർ ടി സി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു യാത്രക്കാരായ നാൽ പ്പത്തിയെട്ട് പേർക്ക് പരിക്കേറ്റു .കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് പോകുന്ന ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത് ! ഇന്ന് പുലർച്ചെ  ആറു മണിക്കാണ് അപകടം ഉണ്ടായത്! അപകടത്തിൽ പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു!ബസ്സിന്റെ അമിത വേഗതയും ടയറിന്റെ തേയ്മാനവും ചാറ്റൽ മഴയും ആകാം അപകടം വരുത്തി വെച്ചത് എന്ന് നാട്ടുകാർ പറയുന്നു!

വളവന്നൂരിൽ ഒരാഴ്ച്ച പഴക്ക മുള്ള യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി

news തിരൂർ. വളവന്നൂർ വരമ്പനാലയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽനിന്നും ഒരാഴ്ച്ച പഴക്കമുള്ള യുവാവിന്റെ മൃതദേഹം കണ്ടെത്തി.തമിഴ്നാട് കൊളവായ് സ്വദേശി വേലു (45) വിന്റെ മൃതദേഹമാണ് ചീഞ്ഞ് അഴുകി ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയത്. കൂലിപ്പണിക്കാരനായിരുന്ന ഇയാളെ 10 ദിവസമായി കാണാനില്ലായിരുന്നു എന്ന് സുഹൃത്തുക്കൾ പറഞ്ഞു.മലപ്പുറത്തുനിന്നെത്തിയ അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ആളെ തിരിച്ചറിയാത്ത വിധം മൃതദേഹം ചീഞ്ഞഴുകിയ നിലയിലായിരുന്നു. പോലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമാണ് മൃതദേഹം കാണാതായ വേലുവിന്റെതാണെന്ന് സ്ഥിരീകരിച്ചത്. സംഭവമറിഞ്ഞ് നിരവധിയാളുകളാണ് സ്ഥലത്തെത്തിയത്. കാപ്പാട് തിരൂർ ലൈവ്

വിദ്യാർഥി സമരം: മർകസ് കുപ്രചാരണം നടത്തുന്നതായി –മുസ്ലിം ലീഗ്

കോഴിക്കോട്: കാരന്തൂർ മർകസിലെ  വിദ്യാർഥികൾ നടത്തുന്ന സമരം ഒത്തുതീർപ്പാക്കുന്നതിനു പകരം മുസ്ലിം ലീഗിെൻറ തലയിൽ കെട്ടിവെച്ച് വിഷയം വഴിതിരിച്ചുവിടാനുള്ള മർകസ് അധികൃതരുടെ നീക്കം പരിഹാസ്യമാണെന്ന് മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാലയും ജനറൽ സെക്രട്ടറി എൻ.സി. അബൂബക്കറും പ്രസ്താവനയിൽ പറഞ്ഞു. സമരം ന്യായമായ ആവശ്യമുയർത്തിപ്പിടിച്ചാണ്. വിദ്യാർഥി സമൂഹം ഒന്നിച്ചുനടത്തുന്ന സമരത്തിന് എം.എസ്.എഫിെൻറയും മുസ്ലിം ലീഗിെൻറയും അനുഭാവമുണ്ട്. എന്നാൽ, വിദ്യാർഥികൾ നടത്തുന്ന സമരത്തിൽ മുസ്ലിം ലീഗ് പങ്കാളിയാവേണ്ട കാര്യമില്ല. സമരത്തിൽ പങ്കുചേരേണ്ട സഹചര്യമുണ്ടായാൽ മുസ്ലിം ലീഗ് ആലോചിക്കുകതന്നെ ചെയ്യുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി. സമരത്തെ മുസ്ലിം ലീഗിെൻറ തലയിൽ കെട്ടിവെച്ച് പ്രകോപനമുണ്ടാക്കാൻ നടത്തുന്ന ശ്രമത്തെ പാർട്ടി ഗൗരവത്തോടെ കാണുമെന്നും ...

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ ഘടന തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രി പിണറായി

കന്നുകാലികളെ കൊല്ലുന്നത് നിരോധിച്ചുകൊണ്ടും വില്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം രാജ്യത്തെ മതനിരപേക്ഷ ഘടന തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വിവിധമതങ്ങളും വിവിധസംസ്കാരങ്ങളുമുള്ള രാജ്യമാണ് ഇന്ത്യ. ബഹുസ്വരതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ അന്തഃസത്ത. അതിന് വിരുദ്ധമായ നടപടികളാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്. ഇതുവരെ പശുവിനെ കൊല്ലുന്നതിന്റെ പേരിലാണ് രാജ്യത്തിന്റെ പല ഭാഗത്തും സംഘപരിവാര്‍ അക്രമം അഴിച്ചുവിട്ടത്. എന്നാല്‍, കാള, പോത്ത്, എരുമ എന്നീ മൃഗങ്ങള്‍ക്കും നിരോധനം ബാധകമാണ്. രാജ്യത്ത് കോടിക്കണക്കിനാളുകള്‍ ഭക്ഷ്യാവശ്യത്തിന് ഇത്തരം മൃഗങ്ങളെ കൊല്ലുന്നുണ്ട്. മാംസം ഭക്ഷിക്കുന്നത് ഏതെങ്കിലും പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരല്ല. എല്ലാ മതങ്ങളില്‍ പെട്ടവരും ചരിത്രാതീതകാലം മുതല്‍ മാംസഭക്ഷണം കഴിക്കുന്നുണ്ട്. അവയെല്ലാം നിരോധിക്കുക വഴി ജനങ്ങളുടെ ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് മേലാണ് കേന്ദ്രസര്‍ക്കാര്‍ കൈ വെച്ചിരിക്കുന്നത്. ഇന്ത്യയിലെ പാവങ്ങളുടെയും സാധാരണക്കാരുടെയും പ്രധാന പോഷകാഹാരമാണ് മാംസമെന്നതും കാണേണ്ടതാണ്. അതുകൊണ്ടുതന്നെ, ഇത് പാവങ്ങള്‍ക്കെതിരായ കടന്...

കന്നുകാലി വില്‍പന നിരോധനം; നിയമം അംഗീകരിക്കാനാവില്ല: കെടി ജലീല്‍

മലപ്പുറം: കന്നുകാലി വില്‍പനയില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നാല്‍ അംഗീകരിക്കില്ലെന്ന് മന്ത്രി കെ.ടി ജലീല്‍. ഇത്തരം നീക്കങ്ങള്‍ സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും ജലീല്‍ പറഞ്ഞു.കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വ്യത്യസ്തമായ ഭക്ഷണ സംസ്‌കാരങ്ങളും രീതികളുമാണ് നിലനില്‍ക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ നിയമം എങ്ങനെ നടപ്പാക്കാന്‍ സാധിക്കും. ജനങ്ങളെ നിയമം ലംഘിക്കാന്‍ വേണ്ടി ഭരണകൂടം തന്നെ പ്രേരിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ശരിയെന്ന് തോന്നുന്നതെ ജനങ്ങള്‍ അംഗീകരിക്കൂ. ശരിയേതെന്ന് നല്ല കാഴ്ചപ്പാടുള്ളവരാണ് പൊതുസമൂഹം. ഈ കാഴ്ചപ്പാടിന് വിരുദ്ധമായ നിയമം കൊണ്ടുവന്നാല്‍ അതിന്റെ ഭാവി കണ്ടറിയണമെന്നും മന്ത്രി ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു

കന്നുകാലിയെ കശാപ്പിനായി വില്‍ക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി; രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കന്നുകാലികളെ വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയത്. കൃഷി ആവശ്യങ്ങള്‍ക്ക് മാത്രമെ ഇനിമുതല്‍ കന്നുകാലികളെ വില്‍ക്കാനാകു. കന്നുകാലികളെ വില്‍ക്കുന്നത് കശാപ്പിനല്ലെന്ന് ഉറപ്പ് വരുത്തണം. കാള, പശു, പോത്ത്, ഒട്ടകം എന്നിവ നിരോധനത്തിന്റെ പരിധിയില്‍ വരും. സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റയളവില്‍ കന്നുകാലി ചന്ത പാടില്ലെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കന്നുകാലികളെ ബലി നല്‍കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ കന്നുകാലി കശാപ്പ് സംസ്ഥാനത്തിന്റെ പരിധിയിലുള്ളതാണെന്നും, കേന്ദ്രനിര്‍ദ്ദേശം അംഗീകരിക്കില്ലെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഭക്ഷ്യസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണിത്. നിയമവശങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. കന്നുകാലി വില്‍പ്പനയിലെ നിയന്ത്രണം അംഗീകരിക്കാനാവില്ലെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. സംസ്ഥാന അധികാരത്തിലേക്കുള്ള ...

കാടാമ്പുഴ മാറാക്കരയിൽ ഉമ്മയും അഞ്ച് വയസ്സ് പ്രായമുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കാടാമ്പുഴ: മാറാക്കരയിൽ ഉമ്മയേയും മകനേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പല്ലിക്കണ്ടം വീടിയേറ്റൽവീട്ടിൽ ഉമ്മുസൽമ (26), മകൻ ദിൽഷാദ് (6) എന്നിവരാണ് മരിച്ചത്. പൂർണ്ണ ഗർഭിണിയായ ഉമ്മുസൽമ ഭർത്താവുമായി പിണങ്ങി വേറിട്ടാണ് താമസം. നാല് ദിവസത്തോളം പഴക്കമുണ്ട് മൃതദേഹങ്ങൾക്ക്. അടച്ചിട്ട വീട്ടിൽ നിന്നും ദുർഗന്ധം വന്നപ്പോഴാണ് മരണ വിവരം പുറം ലോകം അറിയുന്നത്. വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കാടാമ്പുഴ പോലീസ് അന്വേഷണം തുടങ്ങി
*എ പ്ലസ് വിദ്യാർത്ഥികളെ അനുമോദിച്ചു.* രണ്ടത്താണി: തോഴന്നൂർ ചിനക്കൽ തുഷാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിലും ഹയർ സെക്കണ്ടറി പരീക്ഷയിലും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യ്തു. അവാർഡ് വിതരണം മുൻ താനൂർ നിയോജക മണ്ഡലം എം.എൽ.എ.അബ്ദു റഹ്മാൻ രണ്ടത്താണി നിർവ്വഹിച്ചു.വിദ്യാർത്ഥികൾ പുസ്തകളിൽ നിന്ന് ലഭിക്കുന്ന അറിവും സമൂഹത്തിൽ നിന്നുമുള്ള അറിവും അനുഭവിക്കുമ്പോഴാണ് അത് വിദ്യയായി മാറുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുഷാര ക്ലബ്ബിന്റെ പരിതിയിൽപ്പെടുന്ന പ്രദേശങ്ങളിലെ 45 വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്യ്തു. പരിപാടിക്ക് തുഷാര ക്ലബ്ബ് പ്രസിഡൻറ് അജ് വദ് കാലടി അധ്യക്ഷത വഹിച്ചു.കല്പകഞ്ചേരി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് ജന:സെക്രട്ടറി അബ്ദുസലാം ഭരണിക്കൽ, കല്പകഞ്ചേരി പഞ്ചായത്ത് ഡി.വൈ.എഫ്.ഐ.പ്രസിഡൻറ് ഭുവനേഷൻ ടി.പി, കോട്ടക്കൽ മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സിദ്ധീഖ്, മിസ്റ്റർ മലപ്പുറം റിയാസ് കൽപകഞ്ചേരി എന്നിവർ ആശംസകൾ അറിയിച്ചു. തുഷാര ക്ലബ്ബ് സെക്രട്ടറി ഫിർദൗസ് കെ.എം പരിപ്പാടിക്ക് സ്വാഗതവും തുഷാര ക്ലബ്ബ് ട്രഷറർ നൂറുസ്സമാൻ.പി.പി നന്ദ...

വളാഞ്ചേരി സ്വദേശി പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം. പ്രാദേശിക ചാനലുകൾ തമ്മിൽ പൊരിഞ്ഞ യുദ്ധം

വളാഞ്ചേരി സ്വദേശി പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം പ്രാദേശിക ചാനലുകൾ തമ്മിൽ പൊരിഞ്ഞ യുദ്ധം പീഡന വാർത്ത വളാഞ്ചേരിയിലെ ഒരു  പ്രാദേശിക ചാനൽ ലേഖകൻ  മറച്ചു വെച്ചു എന്ന് കാടാമ്പുഴയിലെ ഒരു സ്വകാര്യ ചാനൽ അവകാശ പ്പെടുമ്പോൾ . വളാഞ്ചേരിയിലെ ചാനൽ ടെലിഫോൺ സന്ദേശങ്ങൾ മുഖേന തെളിവുമായി എതിർ ചാനലിനെതിരെ രംഗത്ത് എത്തി കഴിഞ്ഞു! എതിർ ചാനൽവാർത്ത ലഭിച്ചിട്ടുo ദിവസങ്ങൾ കഴിഞ്ഞാണ് പ്രസിദ്ധീകരിച്ചെതെന്ന് വളാഞ്ചേരി  ചാനൽ. എന്നാൽ വാർത്തയുടെ നിചസ്ഥിതി മുഴുവൻ അറിഞ്ഞ് ഉറപ്പു വരുത്തിയെ ചാനൽ വാർത്ത പ്രസിദ്ധീകരിക്കാറൊള്ളു അതാണ് യഥാർത്ഥ മാധ്യമ ധർമം എന്നും മലയാളം ചാനൽ ഓർമ്മപ്പെടുത്തുന്നു. എന്തായാലും ചാനലുകൾ തമ്മിൽ സ്വയം പുകയ്ത്തൽ നിറുത്തി മറെറാരു വാർത്തയിൽ പിടിച്ചില്ലെങ്കിൽ ഉള്ള റേറ്റിoഗ് നഷ്ടപ്പെടും

തലപ്പാറ വലിയ പറമ്പിൽ വാഹനാപകടം ഒരാൾ മരണപ്പെട്ടു

News മലപ്പുറം തല പാറയിൽ ബസ്സും കാറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു തലപ്പാറ സ്വദേശി  മൊയ്തീൻ കുഞ്ഞി യാണ് മരണപ്പെട്ടത് കോഴിക്കോട് ത്യശൂർ  റൂട്ടിലോടുന്ന ഗോകുലം ബ സ്സും കാറും ആണ് കുട്ടിയിടിച്ച് അപകടം ഉണ്ടായത്

ആപ്പിള്‍ ഐ ഫോണിന് ഇനി വില കുറയും

News:ഇന്ത്യയില്‍ ഇനി ലോകോത്തര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ആപ്പിള്‍ ഐഫോണിന് വിലകുറയും. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികളിലൊന്നായ ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മാണം ആരംഭിച്ചതോടെയാണ് ഇത്. ഐഫോണ്‍ എസ്.ഇ എന്ന മോഡലാണ് ഇപ്പോള്‍ നിര്‍മിക്കുന്നത്. ബംഗളൂരിലെ പ്ലാന്റില്‍ വിസ്ട്രണ്‍ കോര്‍പിന്റെ സഹായത്തോടെയാണ് നിര്‍മാണം. 2016 ഏപ്രിലില്‍ സാധാരണക്കാര്‍ക്ക് വാങ്ങാനെന്നു പറഞ്ഞ് ഇറക്കിയ എസ്.ഇ മോഡലിന്റെ 16 ജിബി സ്റ്റോറേജുള്ള തുടക്ക മോഡലിന്റെ ഇന്ത്യയിലെ വില കേവലം 39,000 രൂപയായിരുന്നു 64 ജിബി വേര്‍ഷന് 44,000 രൂപയും. ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ തരക്കേടില്ലാത്ത സ്‌പെക്‌സുള്ള മോഡലുകള്‍ 15,000 രൂപയില്‍ താഴെ വില്‍ക്കുന്നിടത്ത് ഉപയോക്താവിനെ ആകര്‍ഷിക്കാന്‍ ആപ്പിളിന് വിയര്‍ക്കേണ്ടി വരും. നാലിഞ്ചു വലിപ്പമുള്ള ഈ എസ്.ഇ മോഡലിന് സാധാരണ ഐഫോണിന്റെ എടുപ്പ് ഒന്നും ഇല്ലെങ്കിലും ഐഫോണ്‍ പ്രേമികളെ തൃപ്തിപ്പെടുത്തിയേക്കാം. അതിനിടെ ആപ്പിള്‍ ഈ മോഡലിന് ഈ മാസം വില കുറയ്ക്കുകയും ചെയ്തിരുന്നു. ഏകദേശം 20,000 രൂപയ്ക്ക് എസ്.ഇ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ഇപ്പോള്‍ വില്‍ക്കുന്നുണ്ട്. ഭാവിയില്‍ ഈ മോ...

പാർവതി രതീഷിന് ഷൂട്ടിംഗിനിടെ പരിക്ക്

കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ മധുരനാരങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ഭാഗമായ പാർവതി രതീഷിന് ഷൂട്ടിംഗിനിടെ പരിക്കേറ്റു. ഷാജിർ ഷാ സംവിധാനം ചെയ്യുന്ന പുതിയ ഹൊറർ ചിത്രം ലെച്ച്മിയുടെ ഷൂട്ടിംഗിനിടെ ഹാമർ വച്ചുള്ള ഏറിലാണ് പാർവതിയുടെ നെറ്റിക്ക് സാരമായി പരിക്കേറ്റത്. ഷാജിർ താഹ് തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മോളി കണ്ണമാലി ചിത്രത്തിൽ പ്രധാനവേഷത്തിലെ

വെട്ടിച്ചിറ മുതൽ കുറ്റിപ്പുറം വരെ കോഴി അവശിഷ്ടം തള്ളൽ വ്യാപകം

വെട്ടിച്ചിറ മുതൽ കുറിപ്പുറം വരെ ദേശീയ പാതയിലെ ചില കേന്ദ്രങ്ങളിൽ മാലിന്യം തള്ളൽ വ്യാപകമായി. കരിപ്പോളിനടുത്ത് ഒരു പറമ്പിൽ കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്  സ്ഥലമുടമയുടെ പരാതിക്കിടയാക്കിയിരുന്നു .കഞ്ഞിപ്പുര ഇറക്കം മുതൽ വട്ടപ്പാറ മേൽ ഭാഗം വരെയുള്ള ഭാഗ ത്ത് അഴുക്കു .ചാലുകൾക്ക് മീതെയാണ് കോഴിയവശിഷ്ട മടക്കമുള്ള മാലിന്യങ്ങൾ തള്ളുന്നത്. അറവു മാ ലിന്യങ്ങൾ  അടങ്ങിയ നുറിലധികം ചാക്കുകൾ ദുർഗന്ധം പരത്തി കിടപ്പുണ്ട്

സ്വയം സംരക്ഷിക്കാനായി ആയുധമെടുക്കൂ: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് ഭാഗ്യലക്ഷ്മി

പേട്ട : പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിക്ക് പിന്തുണയര്‍പ്പിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. നിന്നെ സംരക്ഷിക്കാന്‍ നീ ആയുധമെടുക്കൂ ,യുവതി നാട്ടിലെ പെണ്‍കുട്ടികള്‍ക്ക് നല്‍കിയത് ഒരു സന്ദേശമാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ലിംഗം ഛേദിച്ച പെണ്‍കുട്ടിയെ ചിലര്‍ വിചാരണചെയ്യുകയാണ്. ഇത്രയും കാലം മിണ്ടാതിരുന്നത് എന്താണെന്നും പോലീസിലും വനിതാകമ്മീഷനിലും പറയാമായിരുന്നില്ലേ എന്നുമുള്ള ചോദ്യശരങ്ങള്‍ കാണുമ്പോള്‍ സങ്കടം തോന്നുകയാണ്. മേല്‍ പറഞ്ഞ രീതിയിലെല്ലാം ചെയ്ത പെണ്‍കുട്ടികളുടെ കേസുകളുടെ അവസ്ഥയെന്താണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. നമ്മുടെ നിയമത്തിന്റെ മുമ്പില്‍ ആളൂരിനെപ്പോലെ ഒരു വക്കീലിന്റെ വാദത്തില്‍ നാളെ അവള്‍ക്ക് ശിക്ഷ കിട്ടിയാലും അവള്‍ തളരില്ല.കാരണം അവനെ ലിംഗഛേദം ചെയ്യാതെ വെറുമൊരു ബലാത്സംഗ കേസായിരുന്നെങ്കില്‍ വിചാരണയുടെ പേരില്‍ അവളെ അപമാനിച്ച് ശിക്ഷിക്കുന്നതിലും എത്രയോ അഭിമാനമുണ്ട് ഈ ശിക്ഷയില്‍.ഇനിയൊരു പെണ്ണിനെ തൊടാന്‍ അവന് ധൈര്യമുണ്ടോ എന്നും ഭാഗ്യലക്ഷ്മിചോദിച്ചു

ലിംഗം ഛേദിച്ച സംഭവം: പെൺകുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നെന്ന് തരൂർ

തിരുവനന്തപുരം: തന്നെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്ന സ്വാമിയുടെ ലിംഗം ഛേദിക്കുന്നതിനു മുമ്പെ പെൺകുട്ടിക്ക് പോലീസിനെ സമീപിക്കാമായിരുന്നെന്ന് ശശിതരൂർ എം.പി. തിടുക്കത്തിലുള്ള നീതി നടപ്പാക്കലില്‍ ആഹ്ളാദം കാണാന്‍ പറ്റുമെങ്കിലും പെണ്‍കുട്ടി നിയമം കൈയിലെടുക്കുന്നതിനു പകരം പോലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് ശശി തരൂര്‍ പറഞ്ഞു. എനിക്കും പെണ്‍കുട്ടിയോട് സഹതാപമുണ്ട്. എന്നാല്‍ നമുക്ക് വേണ്ടത് നീതി നടപ്പാക്കുന്ന ഒരു സമൂഹത്തെയാണ്. അതില്ലെങ്കില്‍ ഒരാളല്ല എല്ലാവരും കൈയില്‍ കത്തിയുമായി നടക്കേണ്ടി വരുമെന്നും എം.പി പറഞ്ഞു. 16 വയസ്സുമുതല്‍ എട്ടുവര്‍ഷത്തോളമായി നിയമ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ സന്യാസി പീഡിപ്പിച്ചു വന്നതായാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ച സന്യാസിയുടെ ലിംഗം പെണ്‍കുട്ടി ഛേദിച്ചത്. അതേസമയം ജനനേന്ദ്രിയം മുറിഞ്ഞ് ചികിത്സയില്‍ കഴിയുന്ന സന്യാസിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബലാത്സംഗകേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചികിത്സ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഗംഗേശ്വരാനന്ദയെ കോടതിയില്‍ ഹാജരാക്കും

രണ്ടത്താണി ചരിത്രത്തിന്റെ അടയാളങ്ങൾ നാടിന് സമർപ്പിച്ചു

രണ്ടത്താണി ചരിത്രത്തിന്റെ അടയാളങ്ങൾ ബഷീർ രണ്ടത്താണിയുടെ തൂലിക നിറഞ്ഞ സദസ്സിൽ നാടിന് സമർപ്പിച്ചു! പുസ്തക പ്രകാശന ചടങ്ങ് മന്ത്രി കെ ടി ജലീൽ എംൽഎ നിർവ്വഹിച്ചു ചടങ്ങിൽ ഹുസൈൻ രണ്ടത്താണി കോട്ടക്കൽ  മണ്ഡലം  എം ൽ എ ശ്രീ ആബിദ്  ഹുസൈൻ തങ്ങൾ  ഇടി മുഹമ്മദ് ബഷീർ  അബ്ദു സ്സമദ് സമദാനി അബ്ദുറഹ്മാൻ രണ്ടത്താണി  തുടങ്ങിയ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രഗൽഭർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് സരിതാ  റഹ്മാനും സംഘവും അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി!

സ്വാമിയുടെ ലിംഗം മുറിച്ച സംഭവം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍; സ്വാമിയുമായി വര്‍ഷങ്ങളായുള്ള ബന്ധം

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം യുവതി മുറിച്ച സംഭവത്തില്‍ യുവതിയുടെ അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്മയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. ചോദ്യം ചെയ്യുന്നതിനായി ഇവരെ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതിയെ പീഡിപ്പിക്കുന്നതിന് ഹരി സ്വാമിക്ക് മാതാവ് ഒത്താശ ചെയ്തു കൊടുത്തുവെന്നാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ പേട്ട പോലീസ് സ്‌റ്റേഷനിലുള്ള യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഹരിസ്വാമി തന്നെ ഉപദ്രവിക്കുന്നുണ്ടെന്നും ഗതികെട്ടാണ് ഇത്ര കടുത്ത പ്രയോഗം നടത്തേണ്ടി വന്നതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. 23 കാരിയായ യുവതിയെ പ്ലസ് വണില്‍ പഠിക്കുക്കുമ്പോള്‍ മുതല്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് മൊഴി. കൊല്ലത്തെ ഒരു ആശ്രമത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി യുവതിയുടെ കുടുംബം എത്തിയപ്പോള്‍ ആണ് അവിടെ അന്തേവാസിയായ ഹരിസ്വാമി എന്ന ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇവരുമായി അടുക്കുന്നത്. പിന്‍ക്കാലത്ത് യുവതിയുടെ പിതാവ് രോഗബാധിതനായി കിടപ്പിലായതോ...

ചാലി ബസാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിലെ ഡ്രൈവറെ ആക്രമിച്ചു. ബസ് നിയന്ത്രണം വിട്ടു

കടുങ്ങാത്തുകുണ്ട്: ചാലിബസാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ ഡ്രൈവറെ ആക്രമിച്ചപ്പോൾ ബസ് നിയന്ത്രണം വിട്ട് റോട്ടിൽ നിന്നും തെന്നി മാറി. കോട്ടക്കല്‍ -തിരൂര്‍ റൂട്ടില്‍ ഓടുന്ന ഫ്രണ്ട്സ് ബസ്സാണ് അപകടത്തില്‍ പെട്ടത്.  ഓട്ടോറിക്ഷയുടെ സമാന്തര സര്‍വ്വീസുമായി ബന്ധപ്പെട്ട് ചില കശ പിശകള്‍ നടന്നിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഈ അതിക്രമം നടന്നതെന്ന് കരുതുന്നു.  ധാരാളം വിദ്യാർത്ഥികളും നാട്ടുകാരും സാധാരണ നടന്നു പോവാറുള്ള തിരക്കേറിയ റോഡിൽ വൻ ദുരന്തമാണ് തലനാരിഴക്ക് വഴിമാറിയത്. ബസ്സ് നിയന്ത്രണം വിട്ട് ചാലി തോടിനു മുകളില്‍ ദീര്‍ഘ കാലം വിശ്രമ കേന്ദ്രമായി നില നിന്ന ഓവു പാലം തകര്‍ത്താണ് നിന്നത്. ആക്രമണത്തിൽ പരിക്കേറ്റ ജീവനക്കാരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വ്യാപാര വ്യവസായി ഏകോപന സമിതി സെകട്രറി മരണപ്പെട്ടു

രണ്ടത്താണി.റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാലിനും തലക്കും പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടത്താണി വ്യാപാരി വ്യവസായി ഏകോപന സമിതി സെക ട്രി   ഹ്യദയാഘാതം മൂലം മരണപ്പെട്ടു. ചിനക്കൽ സ്വാദേശി കാലടി അഹമ്മദ് കുഞ്ഞി (68)യാണ് മരണപ്പെട്ടത്. തിങ്കളാഴ്ച്ചയായിരുന്നു അപകടം തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.രണ്ടത്താണി വ്യാപാര വ്യവസായി ഏകോപന സമിതി  ഏരിയ സെക്രട്ടറിയാണ് ഇദ്ദേഹം. മക്കൾ:മുജീബ് റഹ്മാൻ, ഹാഷിം, ഫസീലമരുമക്കൾ:റംല, ഷാഹിന, മുനീർ മൃത്ദേഹം  പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ വിട്ടു കൊടുത്തു.  ഖബറടക്കം  4:30ന് രണ്ടത്താണി അൽമനാർ ജുമാ മസ്ജിദിൽ നടക്കും. മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ന് രണ്ടത്താണിയിലെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടും!

കേരളത്തിൽ വീണ്ടും റാൻസം വെയർ ആക്രമണം

017 പഞ്ചായത്ത് ഓഫീസുകളിലെ കംപ്യൂട്ടറുകളില്‍ കടന്നുകയറിയ വാനാക്രൈ വൈറസിന്റെ ആക്രമണം റെയില്‍വെ കംപ്യൂട്ടര്‍ ശൃംഖലയിലേക്കും. പാലക്കാട് സതേണ്‍ റെയില്‍വെ ഡിവിഷണല്‍ ഓഫീസിലെ 23 കംപ്യൂട്ടറുകളിലാണ് വൈറസ് ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്. റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് പേഴ്സണല്‍, അക്കൗണ്ട്സ് വിഭാഗങ്ങളെ ബാധിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സൈബര്‍ ആക്രമണമുണ്ടായത്. ജീവനക്കാര്‍ ഉച്ചഭക്ഷണത്തിനു പോയ സമയത്താണ് സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഇരുപതിലധികം കമ്പ്യൂട്ടറുകളില്‍ വൈറസ് ആക്രമിച്ചതായി കണ്ടത്. കടപ്പാട് തിരൂർ ലൈവ്

ഒബ്‌റോൺ മാളിൽ തീ പിടുത്തം; ആദ്യം തീ പടർന്നത് ഫുഡ്‌കോർട്ടിൽ

ഒബ്‌റോൺ മാളിൽ തീ പിടർന്നത് നാലാം നിലയിലെ ഫുഡ്‌കോർട്ടിലെ അടുക്കളയിൽ നിന്നെന്ന് അഗ്നിശമന സേന. നാലാം നില പൂർണ്ണമായും കത്തി നശിച്ചു. മാളിൽ പുക പുറത്ത് കടക്കാനുള്ള സംവിധാനമില്ലാത്തത് സ്ഥിതിഗതികൾ വഷളാക്കുന്നു. തീ പിടുത്തം ഉണ്ടാകുന്ന സാഹചര്യത്തിൽ തീ അണയ്ക്കാൻ മാളുകളിൽ സ്ഥാപിക്കുന്ന സ്പ്രിംഗ്ലറിന്റെ ക്യാപ് നീക്കം ചെയ്തിട്ടില്ലാത്ത നിലയിലായിരുന്നു എന്ന് ചില സന്ദർശകർ അഭിപ്രായപ്പെട്ടു. ഇതും തീ പടരാൻ കാരണമായതായി സംശയിക്കുന്നു സംശയിക്കുന്നു. സന്ദർശകരെ മുഴുവൻ ഒഴിപ്പിച്ചത് മൂലം ആളപായമുണ്ടായില്ല. സ്ഥലത്ത് പുക പടരുന്നതിനാൽ പ്രദേശവാസികളെ ആശങ്കയിലാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്‌സിനെ അറിയിച്ച ശേഷം പ്രദേശവാസികളും, ഒബറോൺ മാൾ സെക്യൂരിറ്റി ജീവനക്കാരും തീ അണയ്ക്കാനുള്ള ശ്രമം നടത്തി. ശേഷം ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് വണ്ടികൾ വന്ന് തീ അണയ്ക്കാൻ ശ്രമിക്കുകയാണ്

Oppo f1s എല്ലാം തികഞ്ഞൊരു സമാർട്ട് ഹാൻ സെറ്റ്

പരസ്യം മലയാളം വാർത്ത TECH WORLD ൽ ഇന്ന് പരിജയപ്പെടുത്തുന്നത്പ്ക് ന്ന്പ്ത്ന്ത്രെ ചുരുങ്ങിയ കാലയളവിൽ ഇന്ത്യൻ വിപണി കീഴടക്കിയ ചൈന കമ്പനി യായ OPPO Mobiles നെറെ മോഡലായ F1s നെ കുറിച്ചാണ് മികച്ച സ്റ്റീൽ ബോ ഡി മോഡലാണ് OPPO F1s നെ ശ്രദ്ധേയമാക്കുന്നത്  4 GB RAM  64 GB Rom എന്നിങ്ങനെയാണ് ഫോണിന്റെ മെമ്മറി കപ്പാസിറ്റി Home button പ്രതേകം എടുത്തുകാണിക്കുന്ന രീതിയിലാണ് ഇതിന്റെ Touch Screen Design .OPPO Camera ക്ക് പ്രധാന്യം നൽകുന്നത് സെൽഫിക്കാണ്  അതിനാൽ തന്നെ OPPO F1s നെറെ Front camera ക്കാണ് പ്രാധാന്യം OPPO F1S ബാറ്ററിയുടെ കാര്യത്തിലും നിരാശരാക്കുന്നില്ല  3500 mah  Power ഇൻവാൾഡവൾ ബാറ്ററി യാണ്   കമ്പനി നൽകുന്നത് രണ്ട് മികച്ച റിംഗർ സ്പീക്കറുകൾ F1S നെ ശ്രദ്ധേയമാക്കുന്നു! എങ്ങിനെയാണെങ്കിലും ഒന്നിലൊന്ന് മെച്ചം! ഫോണിന്റെ ബാക്ക് ഭാഗം  ഐഫോണിനെ തോന്നിപ്പിക്കും ഓപ്പോയുടെ അൺബോക്സിങ്  പാക്കിങ് ഓപ്പോയെ കുടുതൽ മികച്ച താക്കും|-...

റാൻസംവെയർ ആക്രമണം ‘സൈബർ ഡോം’ മുന്‍കൂട്ടി കണ്ടെന്നു ഐജി മനോജ്‌ എബ്രഹാം

News തിരുവനന്തപുരം: റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം കേരള പൊലീസിനു കീഴിലെ ‘സൈബർ ഡോം’ മുന്‍കൂട്ടി കണ്ടെന്നു  സൈബർ ഡോം മേധാവി  ഐജി മനോജ്‌ എബ്രഹാം. ഇതിനു വേണ്ടി സൈബർ ഡോമിൽ റാൻസംവെയർ സ്കൂൾ ആരംഭിച്ചു നിരീക്ഷണം തുടങ്ങിയിരുന്നു. റാൻസംവെയർ ആക്രമണം തടയാൻ രാജ്യത്തെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന്  മനോജ് എബ്രഹാം പറഞ്ഞു.  മാസങ്ങൾക്കു മുമ്പു തന്നെ റാൻസംവെയർ സോഫ്റ്റ്‌വെയർ ആക്രമണം സൈബർ കുറ്റവാളികൾ ആരംഭിച്ചിരുന്നു. ചൈന, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ആക്രമണങ്ങൾ. പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ ഏതു രാജ്യത്തും ആക്രമണം നടത്താമെന്നു മുൻകൂട്ടി കണ്ടാണ് സൈബർ ഡോം റാൻസംവെയർ സ്കൂൾ ആരംഭിച്ചത്. മനോജ്‌ എബ്രഹാം പറയുന്നു

മാലപൊട്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പൊന്നാനിയില്‍ ബധിരനും മൂകനുമായ യുവാവിനെ കൈട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

പൊന്നാനി: മോഷണക്കുറ്റം ആരോപിച്ച് മിണ്ടാനും പറയാനും കേള്‍ക്കാനും കഴിയാത്ത ഒരു യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. അന്യ സംസ്ഥാനങ്ങളിലല്ല. നമ്മുടെ സ്വന്തം നാട്ടില്‍ തന്നെയാണ് വീട്ടമ്മയുടെ മാല പൊട്ടിച്ചു എന്നാരോപിച്ചാണ് ബധിരനും മൂകനുമായ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചത്. പൊന്നാനി കൊല്ലന്‍പടി സ്വദേശിയായ പടിഞ്ഞാറകത്ത് യൂസഫി ( 27 ) നെയാണ് അതി ക്രൂരമായി നാട്ടുകാര്‍ മര്‍ദ്ദിച്ചത് . കാഞ്ഞിരമുക്കില്‍ വെച്ചാണ് ഇയാള്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനമേറ്റത്. തോട്ടുമുക്കം ക്ഷേത്രത്തിനടുത്ത് വെച്ച് പുലര്‍ച്ചയാണ് സംഭവം. കാഞ്ഞിരമുക്ക് സ്വദേശിയുടെ ഭാര്യയുടെ മുഖത്ത് മുളക് പൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് നാട്ടുകാര്‍ നിയമം കൈയ്യിലെടുത്ത് കെട്ടിയിട്ട് മര്‍ദ്ധിച്ചത്. നാട്ടുകാര്‍ ഇയാളെ പിടികൂടി ക്രൂരമായി മര്‍ദ്ദിച്ചതിന് ശേഷം പൊന്നാനി പോലീസില്‍ ഏല്‍പ്പിച്ചത്. കൈകളും കാലുകളും കയറ് കൊണ്ട് കെട്ടിയതിന് ശേഷമാണ് ബധിരനും മൂകനുമായ ഈ യുവാവിനെ നാട്ടുകാര്‍ മര്‍ദ്ധിച്ചത് . പൊന്നാനി പോലീസ് ഇയാള്‍ക്കെതിരെ മോഷണശ്രമത്തിന് കേസെടുത്തു. Kadappadu :big news

പാലിയേറ്റീവ് സ്നേഹ സംഗമം സംഘടിപ്പിച്ചു

കൽപകഞ്ചേരി :നട്ടെല്ലിന് ക്ഷതം സംഭവിച്ചു കിടപ്പിലായവർക്കും വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ വീൽ ചെയറിൽ ജീവിതം തള്ളിനീക്കുന്നവർക്കും വേണ്ടി പുത്തനത്താണി ശാന്തി പാലിയേറ്റീവ് സെന്ററും എസ്.ഐ.പി. പുത്തനത്താണിയൂണിറ്റിന്റെ യും കീഴിൽ പൂവഞ്ചിന ശാന്തിഭവൻ ഓപ്പൺ ഓഡിറ്റോറിയത്തിൽ ഏകദിന പാലിയേറ്റീവ് സ്നേഹ സംഗമം സംഘടിപ്പിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ വെട്ടം ആലിക്കോയ, ഭിന്ന ശേഷിക്കാരായ മോട്ടിവേഷൻ ട്രെയ്നർ ശിഹാബുദ്ധീൻ പൂക്കോട്ടൂർ, ചിത്രകാരിയായ സി.എച് മറിയത്ത്, യുവ സാഹിത്യകാരി ഷബ്‌ന പൊന്നാട്, നോവിന്റെ പാട്ടുകാരൻ ജംഷീർ കൈനിക്കര, ഗായകൻ ഷംസു പൂപ്പലം,ഗാന രചയിതാവ് സ്വാലിഹ് വളാഞ്ചേരി, മിസ്റ്റർ മലപ്പുറം റിയാസ് കല്പകഞ്ചേരി ,ബദറുസ്സമാൻ, യൂനുസ് കുഞ്ഞിമോൻ, നാസർ കുറ്റൂർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സഫിയ ടീച്ചർ, പഞ്ചായത്ത് മെമ്പർ സാജിത തെക്കരകത്ത് എന്നിവർ വിവിധ സെഷനുകൾ നയിച്ചു. പ്രൊഫൊസർ അലി മദനി സ്നേഹ പ്രഭാഷണം നടത്തി. ടി. അബ്ദുസമദ് മാസ്റ്റർ, കെ. പി ഇബ്രാഹീം ബാവ, എ. കെ. എം. എ. മജീദ്, വി. പ്രേംകുമാർ, അജ്‌വദ് കാലടി, അനൂഫ് തെയ്യമ്പാട്ടിൽ, ആദിൽ.ഇ, ഇബ്റാഹീം, ടി. സിറാജുദ്ധീൻ കെ. പി ബാഷ ബീഗം, കമലു മേടിപ്പാറ, വി. പി. സെൽമത്ത്...

news malappuram മകളുടെ നഗ്ന ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അമ്മയെ ബലാൽസംഗം ചെയ്തതായി പരാതി

മലപ്പുറം: മകളുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന ഭീക്ഷണിയില്‍ അറുപത്തിയേഴുകാരിയായ അമ്മയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതായി പരാതി. മലപ്പുറം പടിഞ്ഞാറ്റുമുറിയ്ക്കടുത്താണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചു വരുകയായിരുന്നു. സമീപവാസികള്‍ ഇല്ലാതിരുന്ന സമയത്താണ് ഒരു സംഘം ആളുകള്‍ അതിക്രമിച്ച് വീട്ടിനുള്ളില്‍ കയറുകയും ഭീക്ഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതി.  സംഭവത്തിനുശേഷം സ്ത്രീ ബന്ധുവീട്ടിലെത്തുകയും, ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ചോദിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

വളാഞ്ചേരിയിൽ ബൈക്കും ടാങ്കറും കൂട്ടിയിടിച്ചപകടം അപകടത്തിൽ യുവതി മരണപ്പെട്ടു

വളാഞ്ചേരി: ടൗണിനു സമീപം പാണ്ടികശാലയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കുറ്റിപ്പുറം എടച്ചലം കണിയാരത്ത് മുഹമ്മദ് ഷാജിയുടെ ഭാര്യ സാജിത (37) ആണ് മരിച്ചത്. ഭർത്താവ് ഷാജിയും മകൻ അൻസിൽ (8) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു . കുറ്റിപ്പുറം മൂടാൽ അങ്ങാടിയിൽ നിന്നും കൊളക്കാട്ടേക്ക് ഭർത്താവിനൊപ്പമുള്ള ബൈക്ക് യാത്രക്കിടെ ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടം. സംഭവസ്ഥലത്തു വെച്ചു തന്നെ യുവതി മരണപ്പെടുകയായിരുന്നു. കുറ്റിപ്പുറം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

രണ്ടത്താണി മുള്ളൻമട പൂവൻതല സ്വയം ഭൂ ശിവക്ഷേത്രത്തിലെ സഹസ്രകലശത്തോടനുബന്ധിച്ച സാംസ്കാരിക സമേമളനം നടത്തി

രണ്ടത്താണി മുള്ളൻമട പൂവൻതല സ്വയം ഭൂ ശിവക്ഷേത്രത്തിലെ സഹസ്രകലശത്തോടനുബന്ധിച്ചു  സംസ്കാരിക സമ്മേളനം നടത്തി.ചടങ്ങിൽ  പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ശ്രീ ഹുസൈൻ രണ്ടത്താണി കോട്ടക്കൽ നഗരസഭാ മേയർ ശ്രീ നാസർ തു ട ങ്ങി മത സാംസകാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു...‌ (ക്ഷേത്ര കമ്മിറ്റി പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളെ ആദരിച്ചു ) സ്വയംഭൂ ശിവക്ഷേത്രം ഊരാളൻ ശ്രി. KMS ഭട്ടതിരിപ്പാട് ഉരാളന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പൊന്നാട അണിയിച്ചുReport :aslam

ബീജെപി പ്രവർത്തകന്റെ കൊലപാതകം നാളെ കണ്ണൂർ ജില്ലയിൽ ബിജെപി ഹർത്താൽ

കണ്ണൂര്‍ ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജ് വധക്കേസിലെ പ്രതിയും ബിജെപി പ്രവര്‍ത്തകനായ പയ്യന്നൂര്‍ കക്കംപാറ സ്വദേശി ചൂരക്കാട് ബിജുവാണ് കൊല്ലപ്പെട്ടത്. ധനരാജ് വധക്കേസില്‍ അറസ്റ്റിലായ ബിജു ജാമ്യം ലഭിച്ച് കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. ഇന്ന് ഉച്ച കഴിഞ്ഞ് ഒരു വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബിജുവിനെ വെട്ടുകയായിരുന്നു.

കൂറഞ്ഞ കൂലി നിശ്ചയിച്ചു‍

സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്റ് വീഡിയോഗ്രാഫി മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നല്‍കേണ്ടതായ കുറഞ്ഞ കൂലി നിരക്കുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. തസ്തിക, പ്രതിമാസ അടിസ്ഥാന വേതനം എന്ന ക്രമത്തില്‍ : മാനേജര്‍ - 12,750, ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, ഡിസൈനര്‍/ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, സറ്റുഡിയോ ആര്‍ട്ടിസ്റ്റ് - 12,250, പ്രിന്റിംഗ് ടെക്‌നീഷന്‍, ക്യാമറ ടെക്‌നീഷ്യന്‍, ക്യാമറ മെക്കാനിക് - 12,000, അസിസ്റ്റന്റ് വീഡിയോഗ്രാഫര്‍, അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍, അസിസ്റ്റന്റ് ഡിസൈനര്‍/ഗ്രാഫിക് ഡിസൈനര്‍, അസിസ്റ്റന്റ് മാനേജന്‍/സൂപ്പര്‍വൈസര്‍ - 11,750, അക്കൗണ്ടന്റ്/കാഷ്യര്‍ - 11,250, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ഫോട്ടോഗ്രാഫി അസിസ്റ്റന്റ്, വീഡിയോഗ്രാഫി അസിസ്റ്റന്റ്, ഫോട്ടോ ഫ്രെയിമിംഗ് മാന്‍, ക്ലാര്‍ക്ക് - 10,250, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ്/റിസപ്ഷനിസ്റ്റ്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഫോട്ടോകോപ്പിയര്‍ ഓപ്പറേറ്റര്‍ - 9,500, സ്റ്റുഡിയോ അസിസ്റ്റന്റ്/ലാബ് അസിസ്റ്റന്റ്/ലൈറ്റ് ബോയ്, സറ്റുഡിയോ ബോയ്/ബൈന്‍ഡര്‍/ഫ്രേമിംഗ് വര്‍ക്കര്‍, ലാമിനേഷന്‍ വര്‍ക്കര്‍ - 9,250, അറ്റന്‍ഡര്‍/...

നാടിനഭിമാനം ഈ ഒത്തൊരുമ അമ്പല കമ്മിറ്റിക്ക് പ്രസാദ ഊട്ടിനുള്ള സംഭാവന നൽകി രണ്ടത്താണി പാറമ്മൽ മഹല്ല് കമ്മിറ്റി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജാതിയുടെയും മതത്തിന്റയും വർഗ്ഗത്തിന്റെയും പേരിൽ അന്യോനും കലഹവും അക്രമവും പെരുകുമ്പോൾ അതിനെതിരെ മാത്യകയാവുകയാണ് മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്തെ കൊച്ചു പ്രദേശമായ രണ്ടത്താണിയിലെ ഒരു അമ്പല കമ്മിറ്റിയും പള്ളി കമ്മിറ്റിയും! രണ്ടത്താണി മുള്ളൻമട പൂവൻതല സ്വയം ഭൂ ശിവക്ഷേത്രത്തിലെ സഹസ്രകലശത്തോടനുബന്ധിച്ചു നടക്കുന്ന പ്രസാദ ഊട്ടിലേക്ക്‌ രണ്ടത്താണി മുള്ളൻമട പാറമ്മൽ പള്ളി കമ്മിറ്റി നൽകിയ ആദ്യ സംഭാവന ക്ഷേത്രാങ്കണത്തിൽ ക്ഷേത്ര ഭാരവാഹികൾ ഏറ്റുവാങ്ങി!Report:aslam

തുരുമ്പെടുത്ത് ജീർണ്ണിച്ചിട്ടും കെ എസ് ഇ ബി അധികൃതരുടെ കണ്ണിൽ പെടാതെ ഒരു വൈദ്യുതി പോസ്റ്റ്

കാലങ്ങളേറെ പഴക്കമുള്ള വൈദ്യുതി കാൽ സിമന്റ് പാളികൾ അടർന്ന് പോന്നു  ഉള്ളിലെ കമ്പികൾ തുരുമ്പെടുത്ത് തുടങ്ങി  ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിൽ എന്നിട്ടും  കെ എസ് ഈ ബി അധികൃതർ കണ്ണിൽ കാണാത്ത പോലെ നടിക്കുകയോ? അതോ ഇത്  മാറ്റാനുള്ള അനുമതിക്കായി കാത്തു നിൽക്കുകയോ? മലപ്പുറം കോട്ടക്കലിനടുത്ത് രണ്ടത്താണിയിലെ ടൗണിലാണ് കാൽ നടക്കാർക്ക് ഭീഷണിയുയർത്തി ഈ വൈദ്യുതി പോസ്റ്റ് ഏത് നിമിഷവും നിലം  പൊത്താവുന്ന അവസ്ഥയിൽ നിൽക്കുന്നത്! ഇനിയും അധികാരികൾ ഇത് കണ്ടില്ലാ എന്ന് നടിക്കുകയാണെങ്കിൽ വൻ അപകടമാണ് വരുത്തി വെക്കുക! Report :aslam

ബസ് യാത്രക്കിടെ വനിതാ ഡോക്ടറെ ശല്യം ചെയതയാൾ പിടിയിൽ

ബസ് യാത്രയ്ക്കിടെ വനിതാ ഡോക്ടർ ശല്യം ചെയ്തയാളെ വനിതാ ഡോക്ടർ തന്നെ പോലീസിലേൽപ്പിച്ചു. ചങ്ങരംകുളം : ബസ് യാത്രക്കിടെ വനിതാ ഡോക്ടറെ കടന്നുപിടിച്ചയാളെ പോലീസിലേൽപ്പിച്ചു. പാണ്ടിക്കാട് സ്വദേശി കളപറമ്പ് ആമീയാൻ വീട്ടിൽ അബ്ദുൾ ഗഫൂർ (40) പിടിയിലായത്. പൊന്നാനി കുണ്ടുകടവ് ജംഗ്ഷനിൽ നിന്നും മാറഞ്ചേരി വഴി കുന്നംകുളത്തേക്കുള്ള ബസ് സ്റ്റാ‍ൻഡിലെത്തിയപ്പോഴാണ് സംഭവം. മാറഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ബസില്‍ കുന്നംകുളത്തേക്ക് വരുന്നതിനിടെയാണ് ഉപദ്രവമുണ്ടായത്. ഡോക്ടറുടെ തൊട്ടുപിന്നിലെ സീറ്റിലിരുന്ന ഇയാൾ ഡോക്ടറെ കടന്നുപിടിക്കുകയായിരുന്നു. കണ്ടക്ടറോട് പരാതിപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല. തുടർന്ന് കുന്നംകുളം സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇറങ്ങാന്‍ തുടങ്ങിയ ഗഫൂറിനെ ഡോക്ടര്‍ പിടികൂടുകയായിരുന്നു. ഇതിനിടെ രക്ഷപ്പെടാൻ അബ്ദുൽ ഗഫൂർ ശ്രമം നടത്തിയെങ്കിലും വിഫലമായി. പ്രതി കുറ്റം സമ്മദിച്ചതായി പോലീസ് പറഞ്ഞു. കുന്ദംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു

അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകം

അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകം ഒന്നാം പേജ് / ലേറ്റസ്റ്റ് / കേരളം അഞ്ഞൂറിന്റെ കള്ളനോട്ട് വ്യാപകംMay 10, 2017, 11:19 amകുമളി: അഞ്ഞൂറിന്റെ പുതുപുത്തൻ കള്ളൻ വിലസുന്നു, ജനം ആശങ്കയിൽ. ഒറിജിനലിനെ വെല്ലുന്ന വ്യാജൻ എത്തിയതോടെ ഏത് നോട്ടാണ് ഒറിജിനലെന്ന് കണ്ടെത്താൻ കഴിയാതെ ജനം വലയുകയാണ്. വണ്ടിപ്പെരിയാറിൽ തിങ്കളാഴ്ച പൊലീസ് പിടിയിലായ നെടുങ്കണ്ടം പാറത്തോട് സ്വദേശി ജോജോ ജോസഫ് അന്തർസംസ്ഥാന ബന്ധമുള്ള കള്ളനോട്ട് സംഘത്തിലെ കണ്ണിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ നേതൃത്വത്തിലുള്ള സംഘം ഇതിനോടകം ലക്ഷങ്ങളുടെ കള്ളനോട്ടുകൾ വിതരണം ചെയ്തതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽനിന്ന് നാലര ലക്ഷത്തോളം രൂപയുടെ വ്യാജ അഞ്ഞൂറ് രൂപ നോട്ടുകൾ ഇന്നലെ പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുമായി ജോജോ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം പിടിയിലായത്. കുട്ടിക്കാനത്തെ പെട്രോൾപമ്പിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ 500 രൂപയുടെ ഇന്ധനം നിറച്ചു. ...

രണ്ടത്താണിയുടെ പൂർവ്വകാല ചരിത്രം ഇനി പുസ്തക താളിലൂടെ

പുതിയ തലമുറക്കിനി നമ്മുടെ രണ്ടത്താണിയെ  അടുത്തറിയാം! ബഷീർ രണ്ടത്താണി  രചിച്ച   , രണ്ടത്താണി ചരിത്രത്തിന്റെ അടയാളങ്ങൾ, പുസ്തക പ്രകാശനം മെയ് ഇരുപതിന് വൈകുന്നേരം ഏഴു മണിക്ക് രണ്ടത്താണിയിൽ പ്രതേകം സജജീകരിച്ച വേദിയിൽ പ്രകാശനം ചെയ്യുo ചടങ്ങിൽ ഇടി മുഹമ്മദ് ബഷീർ കെ ടി ജലീൽ അബ്ദുസ്സമദ് സമദാനി തുടങ്ങിയ രാഷ്ട്രീയ  സാംസകാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും തുടർന്ന് പ്രശസ്ത ഗസൽ ഗായിക സരിത റഹ്മാനും സംഘവും അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും അരങ്ങേറുമെന്നും രണ്ടത്താണി പൗരാവലി സംഘാoഗങ്ങൾ അറിയിച്ചു! Report: aslam

കുറ്റിപ്പാല ബീവറേജസ് കോടതി തടഞ്ഞു

*കുറ്റിപ്പാല ബീവറേജ്‌*: *ഹൈക്കോടതി തടഞ്ഞു* എടപ്പാൾ കുറ്റിപാലയിൽ ഭാഗികമായി ആരംഭിക്കുകയും ജനകീയ എതിർപ്പ് മൂലം തുറക്കാൻ പറ്റാതാകുകയും ചെയ്ത ബീവറെജ്‌ മദ്യശാല തുറക്കുന്നത്‌ തടഞ്ഞുകൊണ്ട്‌ കേരള ഹൈകോടതി ഉത്തരവായി. സമരസമിതി പരാതി നൽകിയതിനെ തുടർന്നാണു ഉത്തരവ്‌.

സ്വപ്നങ്ങൾ ബാക്കി വെച്ച് ഫസീല യാത്രയായി

പെരിന്തല്‍മണ്ണ: ജീവതത്തിന്‍റെ പുതിയ മേച്ചില്‍പ്പുറങ്ങളിക്ക് പറന്നുയരവേ വിധിക്ക് കീഴടങ്ങി സ്വപ്നങ്ങള്‍ ബാക്കിവെച്ച് ഫസീല യാത്രയായി. കഴിഞ്ഞ വ്യാഴാഴ്ച പെരിന്തൽമണ്ണ വലിയങ്ങാടിയിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുലാമന്തോൾ തിരുത്തി സ്വദേശി പാലിക്കിരി ഇസ്മയിലിന്‍റെ ഭാര്യയും പട്ടിക്കാട് ചുങ്കം ലൈഫ് & സ്റ്റൈൽ ടൈലറിംഗ് ഷോപ്പ് ഉടമ തയ്യിൽ സക്കറിയയുടെ മകളും പൂപ്പലം അൽജാമിയ ആർട്ട്സ് & സയൻസ് കോളേജിലെ ബി.എ.ഇംഗ്ലീഷ് ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയുമായ ഫസീല (19) ഇന്ന് ഉച്ചയോടെ മരണപ്പെട്ടു. ഏകദേശം രണ്ടു മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഇസ്മായിന്‍റെയും ഫസീലയുടെ വിഹാവം. പോലീസ് ഇൻക്വസ്റ്റ് ചെയ്തു മൃതദേഹം പെരിന്തൽമണ്ണ ഗവ:ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. കബറടക്കം നാളെ ശാന്തപുരം മഹല്ല് ഖബർസ്ഥാനിൽ നടക്കും. ഫസീലയുടെ വിയോഗം രണ്ടു കുടുംബങ്ങളെ മാത്രമല്ല ദുഃഖത്തിലാഴ്ത്തിയത് രണ്ട് നാടിനെയും ഒരു ക്യാമ്പസിനെയും കൂടിയാണ്

കൊച്ചി മെട്രോക്ക് യാത്രാനുമതി

കൊച്ചി ∙ കൊച്ചി മെട്രോയ്ക്ക് കേന്ദ്ര മെട്രോ റയിൽ സുരക്ഷാ കമ്മിഷണറുടെ യാത്രാനുമതി ലഭിച്ചു. ഇതോടെ കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം ഉടന്‍ പ്രവര്‍ത്തനം തുടങ്ങാം . കഴിഞ്ഞയാഴ്ചയാണ് സുരക്ഷാ പരിശോധനങ്ങൾ പൂർത്തിയായത്. പരിശോധനയുടെ അന്തിമ റിപ്പോർട്ട് അഥവാ ഗുണനിലവാര സർട്ടിഫിക്കറ്റ് കെഎംആർഎല്ലിന് കൈമാറി. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള കൊച്ചി മെട്രോയുടെ 13 കിലോമീറ്റർ ദൂരം പരിശോധിച്ച ശേഷമാണു മെട്രോ റെയിൽ ചീഫ് സേഫ്റ്റി കമ്മിഷണർ കെ.എ. മനോഹരന്റെ നേതൃത്വത്തിലുള്ള പരിശോധകസംഘം സംതൃപ്തി അറിയിച്ചത്. അന്ന് നടത്തിയ പരിശോധനയിൽ മെട്രോ മികച്ചതെന്നു ചീഫ് മെട്രോ സുരക്ഷാ കമ്മിഷണർ വ്യക്തമാക്കിയിരുന്നു. മെട്രോയുടെ 11 സ്റ്റേഷനുകളിലും മുട്ടത്തെ മെട്രോ കോച്ച് ഡിപ്പോയിലും സംഘം മൂന്നു ദിവസമായി പരിശോധന നടത്തിയിരുന്നു. സ്റ്റേഷനുകൾ, പാളം, സിഗ്നലിങ്, ടെലികമ്യൂണിക്കേഷൻ, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ശുചിമുറികൾ, അനൗൺസ്മെന്റ് തുടങ്ങി മെട്രോയുടെ എല്ലാ വശങ്ങളും സംഘം പരിശോധിച്ചു. സുരക്ഷാകാര്യങ്ങളിൽ പൂർണ തൃപ്തി അറിയിച്ചു. ട്രാക്കുകൾ മികച്ചതാണ്. സ്റ്റേഷനുകൾക്കുള്ളിലെ തീമിങ് കൊച്ചി മെട്രോയെ വേറിട്ടുനിർത്തുന്നുവെന്ന് സംഘം അറ...

സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ ആ കൊച്ചു സുന്ദരിയെ കണ്ടെത്തി…

കോഴിക്കോട്: ഒടുവില്‍ ആ മിടുക്കിയെ കണ്ടെത്തി. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഒരു പോലെ വീഡിയോയിലൂടെ തരംഗമായ കൊച്ചുസുന്ദരിയെ അവസാനം കണ്ടെത്തി. തലശ്ശേരി അമൃത സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ശിവന്യയാണ് ആ നിഷ്‌കളങ്കമായ ചിരിയിലൂടെ സോഷ്യല്‍മീഡിയയില്‍ താരമായത്. 2016 സെപ്തംബറില്‍ കോഴിക്കോട് നടന്ന ബിജെപി ദേശീയ സമ്മേളനത്തിന്റെ പതാക ജാഥ സമാപനം കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടക്കുന്നത് കവര്‍ ചെയ്യാനെത്തിയ എസിവി യിലെ ക്യാമറമാന്‍ കൃതേഷ് വേങ്ങേരി അവിടെ മുഴങ്ങുന്ന പ്രചരണ ഗാനത്തിന് അനുസരിച്ച് ആടിയും മുഖം കൊണ്ട് ഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടിയെ ശ്രദ്ധയില്‍ പെടുകയായിരുന്നു. തുടര്‍ന്നു പകര്‍ത്തിയ ചിത്രം ഫെയ്‌സ്ബുക്കില്‍ ഇടുകയും ചെയ്തു. ചതിച്ചതാ എന്നെ ക്യാമറമാന്‍ ചതിച്ചതാണെന്നും ഒരു കുട്ടിക്കുറുമ്പിയുടെ കുസൃതികള്‍ എന്ന ക്യാപ്ഷനോട് കൂടിയും വീഡിയോ ഇതിനോടകം തന്നെ ഹിറ്റായിരുന്നു. തുടര്‍ന്ന് നിരവധി ട്രോളുകളിലും ഈ കുട്ടിയുടെ മുഖഭാവങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ അന്ന് മുതല്‍ കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തലശ്ശേരി അമൃത സ്‌കൂളില്‍ പഠിക്കുന്ന ശിവന്യയുടെ പിതാവ് പ്ര...

വി.എച്ച്.എസ്.ഇ പ്രവേശനം: മെയ് എട്ട് മുതല്‍ അപേക്ഷിക്കാം‍

2017-18-ലെ ഒന്നാംവര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിന് ഏകജാലക സംവിധാനത്തിലൂടെ മെയ് എട്ട് മുതല്‍ www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അപ്ലൈ ഓണ്‍ലൈന്‍ ലിങ്കിലൂടെ അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് ഔട്ടും അപേക്ഷാഫോമിന്റെ വിലയായ ഇരുപത്തിയഞ്ച് രൂപയും അടുത്തുള്ള ഏതെങ്കിലും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിച്ച് അക്‌നോളജ്‌മെന്റ് കൈപ്പറ്റാം. അച്ചടിച്ച അപേക്ഷാഫോറവും പ്രോസ്‌പെക്ടസും എല്ലാ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും മെയ് 12 മുതല്‍ ഇരുപത്തിയഞ്ച് രൂപ നല്‍കി വാങ്ങാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അച്ചടിച്ച അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 22ന് മുമ്പ് ഏതെങ്കിലും ഒരു വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമര്‍പ്പിക്കണം. ഒറ്റ അപേക്ഷാഫോറത്തില്‍ തന്നെ എല്ലാ ജില്ലയിലെ സ്‌കൂളുകളിലേക്കും അപേക്ഷ സമര്‍പ്പിക്കാം. സംസ്ഥാനത്തെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരിഷ്‌ക്കരിച്ച 34 വൊക്കേഷണല്‍ കോഴ്‌സിലെ 1097 ബാച്ചുകളിലേക്കാണ് ഏകജാലക സംവിധാന പ്രകാരം പ്രവേശനം നടക്കുന്നത്. അപേക്ഷകള്‍ പൂരിപ്...

ജൈവകൃഷി പ്രചാരണത്തിനുള്ള അനൂകൂലസാഹചര്യം പ്രയോജനപ്പെടുത്തണം -ഗവര്‍ണര്‍‍

മലയാളികള്‍ക്ക് കൃഷിയില്‍ താത്പര്യം വര്‍ധിച്ച സമീപകാല സാഹചര്യം പരിഗണിച്ച് ജൈവകൃഷി വീട്ടുവളപ്പുകളില്‍ പ്രചരിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ആകാശവാണിയുടെ 'വയലും വീടും' പരിപാടിയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപനചടങ്ങ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. വികസനത്തിലൂടെ സാമൂഹികമാറ്റത്തിനുള്ള ത്വരകമായി റേഡിയോ മാറിയതിന്റെ ഉത്തമ ഉദാഹരണമാണ് 'വയലും വീടും' പരിപാടി. കര്‍ഷകര്‍ക്ക് ആധികാരിക കാര്‍ഷിക വിജ്ഞാനം പകര്‍ന്നുനല്‍കുന്നതിനൊപ്പം അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി അവര്‍ക്ക് വേണ്ടി സംസാരിക്കാനും ആകാശവാണി പോലുള്ള മാധ്യമങ്ങള്‍ മുന്നോട്ടുവരണം. സാമൂഹ്യമാധ്യമങ്ങളിലടക്കം ആശയക്കുഴപ്പമുണ്ടാക്കുന്ന വിവരങ്ങള്‍ പ്രചരിക്കുമ്പോള്‍ ആകാശവാണിയുടെ വിശ്വാസ്യത മാറ്റമില്ലാതെ തുടരുന്നു. ഈ ആധികാരികത 'വയലും വീടും' പോലുള്ള പരിപാടികളിലും പ്രതിഫലിക്കുന്നുണ്ട്. ഗ്രാമീണ ജനതയ്ക്ക് കാര്‍ഷിക അറിവുകള്‍ പകര്‍ന്നുനല്‍കി ഹരിതവിപ്ലവത്തിലൂടെ സ്വയംപര്യാപ്തരാക്കാന്‍ ആകാശവാണിയും 'വയലും വീടും' പരിപാടിയും നല്‍കിയ സ...

വിദ്യാർത്ഥികളുടെ അടിവസ്ത്രം ഊരി പരിശോധന: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ത്ഥിനികളെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പരീക്ഷാ നിബന്ധനകളുടെ പേരില്‍ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിപ്പിച്ച് അവഹേളിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന് കത്തയച്ചിട്ടുണ്ട്. സംഭവത്തില്‍ സി.ബി.എസ്.ഇയുടെ പ്രാദേശിക ഡയറക്ടറില്‍ നിന്നും വിശദീകരണവും തേടി. കണ്ണൂരില്‍ നടന്ന സംഭവം ഇങ്ങനെ ഫുള്‍സ്ലീവ് ചുരിദാര്‍ ധരിച്ച് നീറ്റ് പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയെ തടഞ്ഞു. ഇന്നലെ രാവിലെ 9.45ഓടെ കണ്ണൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രമായ ആര്‍മി സ്‌കൂളിനു മുന്നിലായിരുന്നു ബഹളം. പരീക്ഷ എഴുതാനെത്തിയ പാനൂര്‍ സ്വദേശിനിയെ സെക്യൂരിറ്റി ഗേറ്റിലുണ്ടായിരുന്ന സൈനികര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. ഫുള്‍സ്ലീവ് ചുരിദാര്‍ ധരിച്ചവരെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ നിയമമില്ലെന്ന് അറിയിച്ചെങ്കിലും അധികൃതര്‍ ചെവി...